അച്ഛന്‍ മരിക്കുമ്പോള്‍ എനിക്ക് മൂന്ന് വയസാണ്, അച്ഛനെക്കുറിച്ച് വലിയ ഓര്‍മ്മകളില്ല; വാനമ്പാടി താരം ഗൗരി

ഇത് സോഷ്യല്‍ മീഡിയയുടെ കാലമാണ്. താരങ്ങളേയും ആരാധകരും പരസ്പരം ബന്ധപ്പെടുത്താന്‍ സോഷ്യല്‍ മീഡിയയ്ക്ക് അനായാസം സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മിക്ക താരങ്ങളും. തങ്ങള്‍ കഥാപാത്രങ്ങളായി മാ്ത്രം കണ്ടിട്ടുള്ളവരെ കൂടുതല്‍ അടുത്തറിയാന്‍ ആരാധകരും സോഷ്യല്‍ മീഡിയയിലെത്തുന്നുണ്ട്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ മലയാളത്തിലെ സീരിയല്‍ താരങ്ങള്‍ക്കിടയില്‍ വലിയ പ്രചാരമുള്ള ഒന്നാണ് യൂട്യൂബ്. മലയാളത്തിലെ മിക്ക താരങ്ങള്‍ക്കും ഇപ്പോള്‍ യൂട്യൂബ് ചാനലുകളുണ്ട്. ചാനലിലൂടെ തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങളും മറ്റും ആരാധകര്‍ക്കായി പങ്കുവെക്കുന്ന ഒരുപാട് താരങ്ങളുണ്ട്. അക്കൂട്ടത്തില്‍ ഒരാള്‍ കൂടി എത്തിയിരിക്കുകയാണ്. യുവ നടിയായ ഗൗരി പ്രകാശ്.

വാനമ്പാടി

ഗൗരി പ്രകാശ് എന്ന പേര് ഒരു പക്ഷെ മലയാളികള്‍ക്ക് അത്ര പരിചയം കാണില്ല. പക്ഷെ വാനമ്പാടിയിലെ അനുവിനെ ആരാധകര്‍ അത്ര വേഗമൊന്നും മറക്കില്ല. ഇന്നും തന്നെ പലരും വളിക്കുന്നത് വാനമ്പാടിയിലെ അനുമോന്‍ എന്നാണെന്നാണ് ഗൗരി പറയുന്നത്. ഇപ്പോഴിതാ മിക്ക താരങ്ങളേയും പോലെ തന്നെ ഗൗരിയും യൂട്യൂബ് ചാനല്‍ ആരംഭിച്ചിരിക്കുകയാണ്. തന്റെ ചാനലില്‍ പങ്കുവച്ച ആദ്യത്തെ വീഡിയോയില്‍ തന്നെ കുറിച്ചുള്ള കാര്യങ്ങള്‍ ആണ് ഗൗരി പറയുന്നത്.

പാട്ടിനെ കുറിച്ചും അഭിനയത്തെ കുറിച്ചും


തന്റെ പാട്ടിനെ കുറിച്ചും അഭിനയത്തെ കുറിച്ചും അച്ഛനെ കുറിച്ചുമൊക്കെ ഗൗരി വീഡിയോയില്‍ പറയുന്നുണ്ട്. തന്റെ അച്ഛന്റേത് സംഗീത കുടുംബമാണെന്ന് ഗൗരി പറയുന്നു. അതിനാല്‍ ചെറുപ്പം മുതലേ സംഗീത വാസ ഉണ്ടായിരുന്നു. ഒന്നര വയസ്സിലാണ് ആദ്യമായി മൂളി തുടങ്ങിയത് എന്നാണ് അമ്മ പറഞ്ഞിട്ടുള്ളതെന്നും ഗൗരി പറയുന്നുണ്ട്. അച്ഛനായിരുന്നു ഗൗരിയുടെ ആദ്യത്തെ ഗുരു. കേരള സംഗീത നാടക അക്കാദമിയില്‍ നിന്നും മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നേടിയതോടെയാണ് താന്‍ പാട്ടും അഭിനയവുമൊക്കെ ഗൗരവ്വമായി കാണാന്‍ തുടങ്ങിയതെന്നാണ് ഗൗരി പറയുന്നത്.

അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍


നാടകങ്ങളില്‍ ബാലതാരമായിട്ടായിരുന്നു ഗൗരിയുടെ അഭിനയത്തിന്റെ തുടക്കം. പിന്നീട് സിനിമയിലെത്തി. നായികമാരുടെ കുട്ടിക്കാലം അവതരിപ്പിച്ചാണ് ശ്രദ്ധ നേടുന്നത്. തുടര്‍ന്നാണ് സീരിയലിലേക്ക് എത്തുന്നത്. എന്നാല്‍ ഇത് പഠനത്തിന് തടസമായി വന്നതോടെ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ അമ്മ ഉപദേശിക്കുകയായിരുന്നു. അങ്ങനെയിരിക്കെയാണ് വാനമ്പാടി പരമ്പര ഗൗരിയെ തേടിയെത്തുന്നത്. വേണ്ട എന്നായിരുന്നു അമ്മയുടെ മറുപടി.

ഒടുവില്‍ സീരിയലിന് വേണ്ടിയുള്ള കാസറ്റിങ് പരസ്യം ചെയ്യാന്‍ പറഞ്ഞു. എന്നാല്‍ അത് കണ്ടതോടെ രഞ്ജിത്ത് സാറും ചിപ്പി ചേച്ചിയും ആദിത്യന്‍ സാറും ഞാന്‍ തന്നെ മതി എന്ന് തീരുമാനിക്കുകയായിരുന്നു എന്നാണ് ഗൗരി പറയുന്നത്. അങ്ങനെയാണ് താരം വാനമ്പാടിയിലേക്ക് എത്തുന്നത്. പരമ്പരയും ഗൗരിയുടെ കഥാപാത്രവും വന്‍ ഹിറ്റായി മാറുകയും ചെയ്തു. ഇന്നും ആരാധകര്‍ വാനമ്പാടിയേയും ഗൗരിയേയും നെഞ്ചില്‍ കൊണ്ടു നടക്കുന്നുണ്ട്.

അച്ഛനെക്കുറിച്ചും ഗൗരി


തന്റെ അച്ഛനെക്കുറിച്ചും ഗൗരി മനസ് തുറക്കുന്നുണ്ട്. അച്ഛനെ കുറിച്ച് ഒരുപാട് വലിയ ഓര്‍മകളൊന്നും ഇല്ല എന്നാണ് ഗൗരി പറയുന്നത്. ''എല്ലാവരും ചോദിക്കാറുണ്ട്, അച്ഛനെ ഓര്‍ക്കുന്നുണ്ടോ എന്ന്. എനിക്ക് മൂന്ന് വയസ്സേ അപ്പോള്‍ ഉണ്ടായിരുന്നുള്ളൂ. മൂകാംബികയില്‍ പോയതും എന്നെ എഴുത്തിന് ഇരുത്തിയതും, ആദ്യമായി അവിടെ വച്ച് അച്ഛന്‍ താളം പിടിച്ച് പാട്ട് പഠിപ്പിച്ചതും എല്ലാം ചെറുതായി ഓര്‍ക്കുന്നുണ്ട്. പക്ഷെ എന്റെ സംഗീതത്തിന്റെ എല്ലാം തുടക്കം അച്ഛനില്‍ നിന്നും തന്നെയായിരുന്നു'' എന്നാണ് അച്ഛനെക്കുറിച്ച് താരം പറയുന്നത്.

ഗൗരിയുടെ അച്ഛനും അമ്മയുമെല്ലാം ഗായകരാണ്. ഇരുവരും ഗാനഭൂഷണം നേടിയിട്ടുണ്ട്. പ്രശസ്ത ഗിറ്റാറിസ്റ്റും സംഗീതജ്ഞനുമായ പ്രകാശ് കൃഷ്ണന്‍ ആണ് ഗൗരിയുടെ അച്ഛന്‍. പ്രഷീലയാണ് അമ്മ. ഗൗരിയ്ക്ക് മൂന്ന് വയസ് മാത്രമുള്ളപ്പോള്‍ ഒരു വാഹന അപകടത്തില്‍ ആയിരുന്നു അച്ഛന്റെ മരണം. ഗൗരിയ്ക്ക് ഒരു ചേട്ടനാണുള്ളത്. അങ്ങനെ ഗൗരിയും ചാനലുമായി എത്തിയതോടെ ഗൗരിയെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള ആകാംഷയിലും സന്തോഷത്തിലുമാണ് ആരാധകര്‍.

More from Filmibeat

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X