അമ്മയെ തല്ലി നിലത്തിട്ടു; അച്ഛനെ പേടിച്ച് പെപ്പര്‍ സ്‌പ്രേയുമാണ് നടക്കുന്നത്; ഗ്ലാമി ഗംഗ പറയുന്നു

ആരാധകര്‍ക്ക് സുപരിചിതയാണ് ഗ്ലാമി ഗംഗ എന്ന സുന്ദരിക്കുട്ടി. യൂട്യൂബില്‍ മേക്കപ്പ് വീഡിയോകളും മറ്റുമായി നിറഞ്ഞു നില്‍ക്കുകയാണ് ഗംഗ. ഇന്‍സ്റ്റഗ്രാമിലും താരമാണ്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയായ ഗ്ലാമി ഗംഗയുടെ പേജും ചാനലുമൊക്കെ ഒരുപാട് ആരാധകരുള്ളതാണ്. ഗംഗയുടെ മേക്കപ്പ് ടിപ്പുകള്‍ക്കും ഒരുപാട് ആരാധകരുണ്ട്.

എന്നാല്‍ പുറമെ കാണുന്ന ഈ ഗ്ലാം ലോകം പോലെയല്ല ഗംഗയുടെ ജീവിതം. തന്റെ ജീവിത്തതില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചും അച്ഛനില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വന്ന പീഡനങ്ങളെക്കുറിച്ചുമൊക്കെ ഈയ്യടുത്ത് ജോഷ് ടോക്കില്‍ ഗംഗ തുറന്ന് പറഞ്ഞത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയിലും ഗംഗ അതിഥിയായി എത്തുകയാണ്.

ഒരു കോടി

തന്റെ അച്ഛനില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരതകളെക്കുറിച്ച് ഗംഗ ഒരു കോടിയില്‍ വച്ച് തുറന്ന് പറയുന്നുണ്ട്. പരിപാടിയുടെ പ്രൊമോ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. അച്ഛന്‍ അമ്മയേയും തന്നേയും സഹോദരിയേയും തല്ലുമായിരുന്നുവെന്നാണ് ഗംഗ പറയുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ആദ്യമൊക്കെ അമ്മയെ മാത്രമായിരുന്നു ഉപദ്രവിച്ചിരുന്നത്. പിന്നെ ഞങ്ങളേയും ഉപദ്രവം തുടങ്ങിയെന്നാണ് ഗംഗ പറയുന്നത്. ഞങ്ങള്‍ കിടന്നുറങ്ങുമ്പോള്‍ കാലിന്റെ മുകളില്‍ കയറി നില്‍ക്കും. കമ്പ് വെട്ടി അടിക്കുമായിരുന്നുവെന്നും ഗംഗ പറയുന്നു. വളരെ പേടിച്ചാണ് ജീവിച്ചത്. അമ്മയെ നടുവിന് ചവുട്ടി തൊടിയിലേക്ക് തള്ളിയിട്ടുവെന്നും താരം പറയുന്നു. വനിതാ കമ്മീഷനില്‍ കേസ് കൊടുത്തു. ഒരുപാട് ഭീഷണിയുണ്ട്. കൊല്ലും മുഖത്ത് ആസിഡ് ഒഴിക്കുമെന്നൊക്കെ. കയ്യില്‍ പെപ്പര്‍ സ്‌പ്രേയുമാണ് നടക്കുന്നതെന്നും താരം പറയുന്നതായി പ്രൊമോ വീഡിയോയില്‍ കാണിക്കുന്നുണ്ട്.

അമ്മയെ തല്ലി നിലത്തിട്ടു

അമ്മയെ തല്ലി നിലത്തിട്ടതിനെക്കുറിച്ചും തങ്ങളെ അമ്മയെ സഹായിക്കുന്നത് തടഞ്ഞതിനെക്കുറിച്ചും ഗംഗ സംസാരിക്കുന്നുണ്ട്. തടിക്കഷ്ണം എടുത്ത് എന്റെ അമ്മയുടെ മൂക്കിലും കണ്ണിലും അടിച്ചിരുന്നു. എന്റെ അമ്മ തറയില്‍ വീണ് പിടയുന്നത് കണ്ടു. ഞാനും എന്റെ അനിയത്തിയും അത് കണ്ട് സ്റ്റക്കായി പോയി. അമ്മാ എന്ന് നിലവിളിച്ചപ്പോള്‍ മിണ്ടരുത് മിണ്ടിയാല്‍ നിങ്ങളേയും അടിക്കുമെന്ന് പറഞ്ഞുവെന്നാണ് ഗംഗ പറയുന്നതായി പ്രൊമോയില്‍ കാണിക്കുന്നത്.

ആത്മഹത്യ

നേരത്തെ താന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതിനെക്കുറിച്ചും അന്ന് തനിക്ക് തൂങ്ങിചാകാന്‍ കുരുക്കിട്ടു തന്നത് അച്ഛന്‍ തന്നെയായിരുന്നുവെന്നും ഗംഗ തുറന്ന് പറഞ്ഞിരുന്നു. ഈ സംഭവത്തെക്കുറിച്ചും ഒരു കോടിയില്‍ ഗംഗ സംസാരിക്കുന്നുണ്ട്. അച്ഛനാണ് കുരുക്ക് ഇട്ടു തന്നത്. പൊക്കമില്ലാത്തതിനാല്‍ കയറി നില്‍ക്കാനൊരു ബെഞ്ചും ഇട്ടു തന്നു. ഇങ്ങനയൊക്കെ ജീവിക്കേണ്ട എന്ന് തന്നെ കരുതിയതാണെന്നും ഗംഗ പറയുന്നു. താരത്തിന്റെ വാക്കുകള്‍ കേട്ട് അവതാരകന്‍ ശ്രീകണ്ഠന്‍ നായരും വികാരഭരിതനാവുകയാണ്. അങ്ങനൊക്കെ ഒരു പിതാവ് ചെയ്യുമെന്ന് എനിക്ക് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്.

തിരുവനന്തപുരം സ്ലാങ്

തിരുവനന്തപുരം സ്ലാങ് ആണെന്ന് പറഞ്ഞ് യൂട്യൂബില്‍ വിമര്‍ശമാണെന്നും ഗംഗ പറയുന്നുണ്ട്. പക്ഷെ ഞാന്‍ എങ്ങനെയാണോ അത് കണക്കിന് നില്‍ക്കാനാണ് ഇഷ്ടമെന്നാണ് ഗംഗ പറയുന്നത്. ഒരുപാട് പൈസ വേണമൊന്നുമില്ല. അവതാരകയാകണം എന്നാണ് ആഗ്രഹമെന്നും ഗംഗ പറയുന്നതായി പ്രൊമോയിലുണ്ട്. ഇന്ന് രാത്രിയാണ് എപ്പിസോഡിന്റെ സംപ്രേക്ഷണം നടക്കുക.

കൊവിഡ് സമയത്തായിരുന്നു ഗംഗ യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്. ഫോണ്‍ പോലും ഇല്ലാതെയാണ് ഞാന്‍ ചാനല്‍ തുടങ്ങിയതെന്നും പിന്നീട് യൂട്യൂബിലൂടെ വരുമാനം വന്ന് തുടങ്ങിയപ്പോള്‍ ഓരോന്ന് വാങ്ങിക്കാന്‍ തുടങ്ങുകയായിരുന്നുവെന്നാണ് താരം പറയുന്നത്. ചാനല്‍ നന്നായതോടെ ഗംഗയുടെ ജീവിതവും മാറുകയായിരുന്നു. ഇന്ന് കുടിയന്റെ മക്കളും ഭാര്യയും എന്നറിയപ്പെട്ടിരുന്ന തങ്ങളിന്ന് അറിയപ്പെടുന്നത് ഗ്ലാമി ഗംഗയും അമ്മയും അനിയത്തിയും എന്നാണെന്നും താരം നേരത്തെ പറഞ്ഞിരുന്നു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X