Don't Miss!
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- News മുത്തശ്ശി സ്വര്‍ണം ദാനം ചെയ്തു, അമ്മ രാജ്യത്തിന് വേണ്ടി താലി ത്യജിച്ചു: മറുപടിയുമായി പ്രിയങ്ക
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
സൂപ്പറുകളുടെ നിഴല്‍പറ്റി ജീവിക്കുന്നവര്‍
ഫാന്‍സുകളെ സന്തോഷിപ്പിക്കുന്ന രീതിയില്‍ ഹീറോ യിസം കലിപിച്ചു നല്കി തട്ടിക്കൂട്ട് സിനിമകള്‍ സൂപ്പര്‍സ്റ്റാര്‍ പരിവേഷങ്ങളില്‍ മാത്രം പടച്ചു വിടുന്ന ചില സംവിധായകര്‍ മുഖ്യധാരയില്‍ നിറഞ്ഞു നില്പുണ്ട്. പക്ഷേ പ്രേക്ഷകരുടെ നിലപാടുകളില്‍ കാര്യമായ മാറ്റം വന്നതോടെ ഇവരുടെ നില പരിതാപകരമായി കൊണ്ടിരിക്കുകയാണ്. തങ്ങളുടെ ചിത്രങ്ങള്‍ നിരനിരയായി പൊട്ടുമ്പോള്‍ സൂപ്പര്‍ താരങ്ങള്‍ കാര്യങ്ങള്‍ തിരിച്ചറിയുകയും ഗതിമാറ്റി പിടിക്കുകയും ചെയ്യുന്നുണ്ട്.
സിനിമയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളെ ഗുണപരമായി സമീപിക്കാനൊന്നും സൂപ്പര്‍ താരങ്ങള്‍ തയ്യാറല്ലെങ്കിലും തിരിച്ചറിവോടെ സ്വന്തം നിലപാടുകള്‍ തിരുത്താന്‍ തയ്യാറാവുന്നു. അതിനുപോലും തയ്യാറല്ല പരമ്പരാഗതപാത സ്വീകരിച്ചുവരുന്ന പല സംവിധായകരും. തെലുങ്ക്, തമിഴ്, മലയാളം സിനിമകളില്‍ സൂപ്പര്‍സ്റ്റാര്‍ പരിവേഷമുള്ള സുന്ദരനായ വില്ലന്‍ ദേവന്റെ പാരമ്പര്യ വാദ നിരീക്ഷണങ്ങളും ശ്രദ്ധേയമാണ്.
പുതിയ സിനിമകളുടെ ട്രെന്റില്‍ ദേവന് അതൃപ്തി പ്രകടിപ്പിക്കുന്നു. സെക്സും വയലന്‍സുമാണ് പുതിയ സിനിമകള്‍ പ്രമോട്ട് ചെയ്യുന്നതെന്ന ദേവന്റെ വാദം മാറിവരുന്ന സിനിമകളോടുള്ള പിന്തിരിപ്പന് നിലപാടു തന്നെയാണ്. ഇവിടെ മലയാള സിനിമയ്ക്കായി ഒരു പ്രസക്തിയൊന്നുമില്ല. കേരളത്തിലെ തിയേറ്ററുകളില്‍ വിദേശ ചിത്രങ്ങളും ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളും മലയാളത്തിനൊപ്പം കാഴ്ചക്കു വിധേയമാക്കപ്പെടുന്നുണ്ട്. സെക്സും വയലന്‍സും ഏറ്റവും കുറവ് മലയാളസിനിമകളിലാണ്.
പ്രേക്ഷകര്‍ ഏല്ലാതരം സിനിമകളും കാണുമ്പോള്‍ മലയാളസിനിമ ചീത്തയാക്കുമെന്ന വാദം അടിസ്ഥാന രഹിതമാണ്. ഹാര്‍ഡ് വര്‍ക്കിലൂടെ നല്ല തിരക്കഥകളും സംവിധാനശൈലികളും രൂപപ്പെടുത്തുന്നതിന് പുതിയ തലമുറയില്‍പെട്ട സംവിധായകരും അലസന്മാരാണ്. പലരും അന്യദേശ ചിത്രങ്ങളുടെ വിദൂരച്ഛായയിലാണ് സ്വന്തം സിനിമകള്‍ സ്വരുകൂട്ടുന്നത് . എങ്കിലും യുവസംവിധായകരില്‍ മിക്കവരും നല്ല ഭാവനയുള്ളവരാണെന്ന് പറയാതിരിക്കാനാവില്ല.
സിനിമയില്‍ വന്ന മാറ്റങ്ങളെ പ്രേക്ഷകര്‍ പോസിറ്റീവായി എടുത്തുകഴിഞ്ഞു. അതിന്റെ മാറ്റങ്ങള്‍ സിനിമ വ്യവസായത്തില്‍ തിരിച്ചറിയാനുമുണ്ട്. ഇനിയും ഇതൊക്കെ തിരിച്ചറിയാനും വിലയിരുത്താനും മുന്നോട്ട് വരേണ്ടത് പാരമ്പര്യവാദികളായ സംവിധായകരും താരങ്ങളുമാണ്. നമ്മുടെ സിനിമ എക്കാലത്തും വിദേശങ്ങളില്‍ അടൂരിന്റെ മേല്‍വിലാസത്തില്‍ മാത്രമല്ല അറിയപ്പെടേണ്ടത്.
ലോകഭാഷയിലുള്ള സിനിമകളിലെല്ലാം മാറ്റങ്ങള്‍ വരുന്നുണ്ട്. ധീരമായ ചുവടുവെപ്പുകള്‍ ഉണ്ടാവുന്നുണ്ട്. മലയാള സിനിമയിലും അത് സാദ്ധ്യമാവണം. മികച്ച കലാസൃഷ്ടികളും ഒപ്പം പ്രേക്ഷക ശ്രദ്ധ നേടുന്നവിധം മലയാളസിനിമകളും മാറ്റാനുള്ള ഉത്തരവാദിത്വം ഇവിടുത്തെ തലമുതിര്‍ന്ന സിനിമക്കാര്‍ക്കുണ്ട്.
-
'ആക്ടിങ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് ഞാൻ ചിന്തിച്ചിരുന്നു, ഓവറായാൽ ഗിരീഷേട്ടൻ പറയും'; നസ്ലിൻ
-
പണ്ട് എന്നെ കൊള്ളില്ലായിരുന്നോ? ഇപ്പോഴാണ് ഇഷ്ടമെന്ന കാമുകന്റെ മറുപടിയെ ചോദ്യം ചെയ്ത് ദിയ കൃഷ്ണ
-
'അവനങ്ങനെ പലതും പറയാറുണ്ട്... അതുകൊണ്ട് തമാശയാണെന്ന് കരുതി, അൽഫോൺസിന് ഒരുപാട് പ്ലാനിങ്ങുണ്ട്'