Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് കണ്ടപ്പോഴും പറഞ്ഞത് നീ വന്നില്ലല്ലോയെന്ന്; പുനീതിനെക്കുറിച്ച് ഭാവന
തെന്നിന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിച്ച സംഭവം ആയിരുന്നു നടൻ പുനീത് രാജ്കുമാറിന്റെ മരണം. 2021 ഒക്ടോബർ 29 നാണ് കന്നഡയിലെ സൂപ്പർ സ്റ്റാർ മരണമടഞ്ഞത്. ഹൃദയാഘാതം മൂലമായിരുന്നു മരണം. ഇപ്പോഴിതാ പുനീതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഭാവന. ജാക്കി എന്ന കന്നഡ സിനിമയിൽ ഉൾപ്പെടെ ഭാവനയും പുനീതും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
'പുനീതിന്റെ കൂടെ മൂന്ന് സിനിമകൾ ചെയ്തിട്ടുണ്ട്. അവരോടൊപ്പം സിനിമ ചെയ്യുമ്പോൾ ഒരു ഫാമിലിയിലേക്ക് വരുന്ന പോലെയാണ്. അങ്ങനെ ആണവർ ട്രീറ്റ് ചെയ്യുക. ജാക്കി എന്ന സിനിമ കഥകേട്ട് എനിക്കിഷ്ടപ്പെട്ടു. അങ്ങനെയാണ് സിനിമ ചെയ്യുന്നത്. അവർ അവിടത്തെ സൂപ്പർ സ്റ്റാറുകൾ ആണ്. പക്ഷെ അവർ എല്ലാ ദിവസവും രാവിലെ വന്ന് നമ്മൾ കംഫർട്ടബിൾ ആണെന്ന് നോക്കും'
'ഷൂട്ടിംഗിന് ഇറ്റലി, നമീബിയ ഒക്കെ ഞങ്ങൾ പോയിരുന്നു. അമ്മ വെജിറ്റേറിയനാണ്. പുറത്ത് പോയിക്കഴിഞ്ഞാൽ വെജിറ്റേറിയൻ ഭക്ഷണം ഭയങ്കര ബുദ്ധിമുട്ടാണ്. പുനീതിന് ഇതറിയാവുന്നത് കൊണ്ട് രാവിലെ വന്നാൽ ആന്റി, എല്ലാം ഓക്കെ അല്ലെയെന്ന് ചോദിക്കും. അവരിൽ നിന്ന് നമുക്ക് ഒരുപാട് പഠിക്കാനുണ്ട്'
'ഹോമിൽ ഇന്ദ്രൻസ് ചേട്ടൻ എനിക്ക് പകരം എത്തിയത്, ആ സിനിമ കണ്ട് ഒരുപാട് കരഞ്ഞു'; ജയസൂര്യ
'നമീബിയയിൽ നിന്ന് ഞങ്ങൾ തിരിച്ച് ബാംഗ്ലൂരിലേക്ക് പോവുകയാണ്. ജോഹന്നാസ്ബർഗിൽ നിന്ന് ദുബായ്, ദുബായിൽ നിന്ന് ബാംഗ്ലൂർ അങ്ങനെ ആണ് കണക്ഷൻ. ദുബായിൽ നമ്മൾ ഇമിഗ്രേഷൻ ലൈനിൽ നിൽക്കുകയായിരുന്നു. പെട്ടന്ന് നോക്കുമ്പോൾ പുനീതും ഓഫീസറും ആയി ചെറിയൊരു വഴക്ക്. പുനീതിന്റെ കൈയിൽ കുറച്ച് ഡോളറുകൾ ഉണ്ട്'
'അത് കൊണ്ട് പോവാൻ സമ്മതിക്കില്ലെന്ന് ഓഫീസർ പറയുന്നു. പുനീത് പറയുന്നു എന്റെ പൈസ ആണ് ഞാൻ കൊണ്ടു പോവുമെന്ന്. പരിചയമില്ലാത്തത് പോലെ മെല്ലെ മാറാം എന്ന് കരുതി. ഈ ഫ്ലെെറ്റിൽ നിങ്ങൾ കയറില്ലെന്ന് ഓഫീസർ പറഞ്ഞു. പുനീത് പറയുന്ന കൗണ്ടർ, ഓക്കെ കയറേണ്ട, പക്ഷെ ഈ ഫ്ലെെറ്റ് ഇന്ത്യയിൽ ലാന്റ് ചെയ്യില്ല എന്നാണ്. വളരെ സിംപിൾ ആയാണ് പറയുന്നത്. അപ്പോൾ ഞാൻ മെല്ലെ ആ ലൈനിലേക്ക് തന്നെ വന്നു'
'അപ്പോഴേക്കും അറിയുന്ന ഓഫീസർമാരൊക്കെ വന്നു. അതൊക്കെ പരിഹരിച്ചു. പുനീത് മരിക്കുന്നതിന്റെ തലേന്നതിന്റെ തലേ ദിവസം ഞങ്ങളൊക്കെ ഒന്നിച്ചായിരുന്നു. പുനീതിന്റെ ബ്രദറിന്റെ കൂടെ ചെയ്ത പടത്തിന്റെ ലോഞ്ച് ആയിരുന്നു. ഞങ്ങളൊക്കെ ഒരുമിച്ചിട്ടുണ്ടായിരുന്നു. ഭയങ്കര ഷോക്കിംഗ് ആയിരുന്നു മരണം. ഫേക്ക് ന്യൂസാണെന്ന് വിചാരിച്ചിരുന്നു'
Also Read: ടിവി സീരീസ് കണ്ട് മെസേജ് അയച്ചു ചാറ്റിങ്ങായി, മുംബൈയിൽ പോയി പ്രപ്പോസ് ചെയ്തു; സിജുവിന്റെ പ്രണയകഥ!
'ഞങ്ങൾ ഒരു ജിമ്മിലായിരുന്നു വർക്കൗട്ട് ചെയ്തിരുന്നത്. അപ്പോഴൊക്കെ പറയും വീട്ടിലേക്ക് നവീനെയും കൊണ്ട് വാ, നമുക്ക് ഡിന്നർ കഴിക്കാമെന്ന്. മരിക്കുന്നതിന് മുമ്പ് കാണുമ്പോഴും പ്ലാൻ ചെയ്യുന്നേ ഉള്ളൂ നിങ്ങൾ വരുന്നില്ലല്ലോ എന്ന് പറയുമായിരുന്നു. മരിച്ചതിറിഞ്ഞ് ഭയങ്കര ഷോക്കിംഗ് ആയിരുന്നു,' ഭാവന പറഞ്ഞു. ഫ്ലവേഴ്സ് ടിവിയോടാണ് പ്രതികരണം.
Also Read: ക്യാമറയ്ക്ക് മുന്നിൽ വരാൻ പേടി ആയിരുന്നു; ആദ്യം ശ്രമിച്ചത് ബോളിവുഡിൽ കയറിപ്പറ്റാൻ: ദുൽഖർ സൽമാൻ
-
'കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയാണ്, ആ വിടവ് വിഷമിപ്പിക്കും'; മനോജിന്റെ ഭാര്യയെ കുറിച്ച് സോഷ്യൽമീഡിയ
-
'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍