Don't Miss!
- Automobiles ട്രെയിന്‍ മുകളിലൂടെ പോവുന്നതിന് ഇവരെന്താ താഴെ നിര്‍ത്തിയേക്കുന്നേ... കാരണമറിഞ്ഞാല്‍ ആരായാലും ബ്രേക്കിടും
- Sports IPL 2024: ശേഷിച്ചത് 6 കളി, പ്ലേഓഫിലെത്താന്‍ ആര്‍സിബി എന്തു ചെയ്യണം? നോക്കാം
- News സൗദി അറേബ്യക്ക് ഇന്ത്യയില്‍ മാത്രമല്ല, ചൈനയിലും വന്‍ തിരിച്ചടി: കാര്യങ്ങള്‍ ഏറ്റവും മോശമായ നിലയില്‍
- Technology ഒരു വർഷം പഴയതാണെന്നുകരുതി പുലി പുലിയല്ലാതാകുമോ! ഈ കിടിലൻ വൺപ്ലസ് ഫോണിന് 6000 രൂപ ഡിസ്കൗണ്ട്
- Finance വീണ്ടും താഴോട്ടിറങ്ങി സ്വർണവില, മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് 440 രൂപയോളം, ഇന്നത്തെ നിരക്കറിയാം
- Lifestyle ഭര്‍ത്താവ് നിര്‍ബന്ധിച്ചാലും ഭാര്യ ഈ 5 കാര്യം ചെയ്യരുത്; വിട്ടുവീഴ്ച ചെയ്താല്‍ അടിമയായി ജീവിതം
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
ടിവി സീരീസ് കണ്ട് മെസേജ് അയച്ചു ചാറ്റിങ്ങായി, മുംബൈയിൽ പോയി പ്രപ്പോസ് ചെയ്തു; സിജുവിന്റെ പ്രണയകഥ!
വിനയൻ സംവിധാനം ചെയ്ത് ഓണക്കാലത്ത് തിയേറ്ററുകളിൽ എത്തിയ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രം വലിയ വിജയമായി മാറിയിരിക്കുകയാണ്. ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വിനയന്റെ വമ്പൻ തിരിച്ചുവരവയാണ് ആരാധകർ സിനിമയെ വിശേഷിപ്പിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ആറാട്ടുപുഴ വേലായുധ പണിക്കരെ അവതരിപ്പിച്ച സിജു വിൽസന്റെ പ്രകടനവും ഏറെ ശ്രദ്ധനേടിയിരുന്നു.
ചിത്രത്തിനായി സിജു നടത്തിയ മേക്കോവറും താരത്തിന്റെ പ്രകടനവുമെല്ലാം കയ്യടി നേടുകയാണ്. തന്റെ കരിയറിലെ രണ്ട് വര്‍ഷം സിജു മാറ്റിവച്ചത് വെറുതെയായില്ലെന്നാണ് ചിത്രത്തിന് ലഭിക്കുന്ന പ്രേക്ഷക പ്രതികരണങ്ങളും വ്യക്തമാക്കുന്നത്. അങ്ങനെ മലയാളി പ്രേക്ഷകരുടെ സ്നേഹം ഏറ്റുവാങ്ങുന്നതിനിടെ തന്റെ ഈ നേട്ടങ്ങൾക്ക് എല്ലാം പുറകിൽ ഭാര്യ ശ്രുതിയുമുണ്ടെന്ന് പറയുകയാണ് സിജു.
സിജു സിനിമയിൽ എത്തുന്നതിനും താരമാകുന്നതിനും മുൻപെല്ലാം കൂടെ കൂടിയതാണ് ഭാര്യ ശ്രുതി. തന്റെ കഷ്ടപ്പാടുകളിൽ എല്ലാ ഒപ്പമുണ്ടായ ശ്രുതിയെ കണ്ടുമുട്ടിയതും പ്രണയത്തിലായതുമെല്ലാം പങ്കുവയ്ക്കുകയാണ് സിജു ഇപ്പോൾ. മനോരമ ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് സിജു തന്റെ പ്രണയകഥ പങ്കുവച്ചത്. സിജുവിന്റെ വാക്കുകൾ വായിക്കാം വിശദമായി.
'പണ്ട് ഞാൻ ജസ്റ്റ് ഫൺ ചുമ്മാ (അമൃത ടിവി) എന്നൊരു ടിവി സീരീസ് ചെയ്തിരുന്നു. അതു കണ്ട് ശ്രുതി എനിക്ക് നന്നായിരുന്നു എന്ന് ഫെയ്സ്ബുക്കിൽ മെസേജ് അയച്ചു. ഞാൻ നന്ദി പറഞ്ഞു. ഓരോ എപ്പിസോഡ് കഴിയുമ്പോഴും ശ്രുതിയുടെ മെസേജ് വരും. അന്ന് വീട്ടിൽ കംപ്യൂട്ടർ ഇല്ല. ഏതെങ്കിലും കഫെയിൽ പോകുമ്പോഴാണ് മെസേജ് നോക്കുന്നതും മറുപടി കൊടുക്കുന്നതും, ഞങ്ങൾ നല്ല സുഹൃത്തുക്കളായി. പി ന്നെ ലാപ്ടോപ് വാങ്ങിച്ചു. സ്ഥിരം മെസേജ് അയയ്ക്കാൻ തുടങ്ങി,'
'പരസ്പരം ഒരു ഇഷ്ടം ഉണ്ടെന്നു ഞങ്ങൾക്കറിയാമായിരുന്നു. ഞങ്ങൾ നേരിട്ടു കണ്ടിരുന്നില്ല. ശ്രുതി മുംബൈയിലായിരുന്നു. നേരം സിനിമയുടെ ഹിന്ദി ചെയ്യാൻ അൽഫോൺസ് പുത്രനോടൊപ്പം മുംബൈ യിൽ പോയപ്പോൾ ആ പേരും പറഞ്ഞ് ഞാനും പോയി. ശ്രുതിയെ നേരിൽ കണ്ടു. അന്നുതന്നെ പ്രപ്പോസും ചെയ്തു. ഇപ്പോൾ ഞങ്ങൾക്കു കൂട്ടായി മകൾ മെഹറും ഉണ്ട്. അവൾക്ക് ഒന്നര വയസ്സാകുന്നു,' സിജു വിൽസൺ പറഞ്ഞു.
ഒന്നുമല്ലാതിരുന്ന കാലത്ത് തന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞാണ് ശ്രുതി കൂടെ കൂട്ടിയതെന്നും താരം പറഞ്ഞു. 'എന്റെ എല്ലാ കാര്യങ്ങളും ശ്രുതിക്ക് അറിയാമായിരുന്നു. ശ്രുതി എനിക്ക് പ്രചോദനം തന്നു, എന്നെ പിന്തുണച്ചു. എന്റെ സിനിമകൾ കണ്ട് വിമർശിച്ചു. നേരം റിലീസ് ചെയ്തതിനു ശേഷമാണ് ഞങ്ങൾ ആദ്യമായി ഫോണിൽ സംസാരിക്കുന്നത്. കാൻഡിൽ ലൈറ്റ് ഡിന്നറിനൊന്നും കൊണ്ടുപോകാൻ പറ്റിയിരുന്നില്ലെങ്കിലും ഒരു മസാലദോശയൊക്കെ വാങ്ങിക്കൊടുക്കാൻ അന്നെനിക്കു പറ്റിയിരുന്നു,'
'ശ്രുതി മുംബൈയിൽ മൾട്ടിപ്ലക്സ് എന്ന ചാനലിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. നാലു വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു ഞങ്ങളുടെ വിവാഹം. ശ്രുതിയുടെ അച്ഛനും അമ്മയും തലശ്ശേരിക്കാരാണെങ്കിലും മുംബൈയിൽ സെറ്റിൽഡായിരുന്നു. ശ്രുതി ജനിച്ചതും വളർന്നതും എല്ലാം മുംബൈയിലാണ്. ഞാൻ ക്രിസ്ത്യനും ശ്രുതി ഹിന്ദുവും ആയതുകൊണ്ട് വിവാഹത്തിനു വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നു. എന്നാൽ പിന്നീട് അവർ സമ്മതിക്കുകയായിരുന്നു,' സിജു പറഞ്ഞു.
അതേസമയം, പത്തൊമ്പതാം നൂറ്റാണ്ട് ഇപ്പോഴും നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. 25 കോടി രൂപ ബഡ്‌ജറ്റിൽ ഒരുക്കിയ ചിത്രം ആദ്യ ആഴ്ച തന്നെ 23 കോടിയോളം സ്വന്തമാക്കിയെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ.
-
'നിങ്ങളുടെ കംഫർട്ടിന് ജീവിക്കാൻ പറ്റിയ ഇടമല്ല ഹൗസ്, ഞാൻ എന്തിന് നിങ്ങളെ എയിം ചെയ്യണം?'; ക്ഷുഭിതനായി മോഹൻലാൽ
-
തിരിച്ച് വന്ന് അവളുടെ ജീവിതമെന്താകുമെന്ന ആശങ്കയുണ്ട്; ഞങ്ങൾ തമ്മിലും വഴക്കുണ്ടായിട്ടുണ്ട്; രഞ്ജു രഞ്ജിമാർ
-
സോനുവിന്റെ ആഗ്രഹമായിരുന്നു; ഇന്റര്‍നാഷണല്‍ ട്രിപ്പുമായി ബഷീര്‍ ബഷിയും കുടുംബവും