Don't Miss!
- News കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മിനും സിപിഐക്കും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; സിപിഎം കോടതിയിലേക്ക്
- Lifestyle മുടി കൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും തടയാം; ഇതാ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍
- Automobiles 40 കിട്ടിയില്ലെങ്കിലും 30 കിലോമീറ്ററിനടുത്തുണ്ട്! യുകെയില്‍ വില്‍ക്കുന്ന സ്വിഫ്റ്റിന്റെ മൈലേജ് അറിയാം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
സിനിമകളിൽ ഗ്രൂപ്പുകൾ ഉണ്ടെന്ന് നമിത പ്രമോദ്; 'സംഘടനാ യോഗത്തിൽ പോയാൽ ആന്റിമാർ പറയുന്നത്'
മലയാളത്തിലെ യുവനടിമാരിലൊരാളാണ് നമിത പ്രമോദ്. ടെലിവിഷനിൽ നിന്നും സിനിമയിലേക്കെത്തി ശ്രദ്ധ നേടിയ നായിക നടിയുമാണ് നമിത. വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്താണ് നമിത അഭിനയ രംഗത്തേക്കെത്തുന്നത്. പിന്നീട് അമ്മേ ദേവി, എന്റെ മാനസപുത്രി തുടങ്ങിയ സിരീയലുകളിലും നമിത അഭിനയിച്ചു.
അന്തരിച്ച രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് നമിത പ്രവേശിക്കുന്നത്. പിന്നീട് സത്യൻ അന്തിക്കാടിന്റെ പുതിയ തീരങ്ങൾ എന്ന സിനിമയിൽ നായിക ആയെത്തി.തുടർന്ന് സൗണ്ട് തോമ, പുല്ലിപ്പുലികളും ആട്ടിൻകുട്ടിയും, ചന്ദ്രേട്ടൻ എവിടെയാ, അടി കപ്യാരേ കൂട്ടമണി, കമ്മാര സംഭവം, റോൾ മോഡൽസ് തുടങ്ങി ഒരുപിടി സിനിമകളിൽ നടി അഭിനയിച്ചു. ഇപ്പോൾ പഴയത് പോലെ സിനിമകളിൽ നമിത സജീവ സാന്നിധ്യം അല്ല.
ബേസിൽ ജോസഫ്, ഗുരു സോമ സുന്ദരം എന്നിവർക്കൊപ്പം എത്തുന്ന കപ്പ് എന്ന സിനിമയാണ് നമിതയുടെ പുതിയതായി പ്രഖ്യാപിച്ച സിനിമ. തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നമിത ഇപ്പോൾ. സിനിമയിൽ ഗ്രൂപ്പുകൾ ഉണ്ടെന്നും എന്നാൽ അത് രാഷ്ട്രീയപരമല്ലെന്നും സുഹൃദ് വലയത്തിൽ നിന്നുണ്ടാവുന്നതാണെന്നും നമിത വ്യക്തമാക്കി. കൗമുദി മൂവീസിനോടാണ് നടിയുടെ പ്രതികരണം.
സിനിമയിൽ ഗ്രൂപ്പുകളുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.
Also Read: അച്ഛന്‍ മരിക്കുന്നത് എന്റെ രണ്ടാം വയസില്‍, ഡോക്ടര്‍ സുജാത എന്നെഴുതി വച്ചിരുന്നു, പക്ഷെ സംഭവിച്ചത്!
'നല്ല സിനിമകൾ വരുന്നുണ്ട്. പക്ഷെ പലരുടെയും ടാലന്റ് യൂസ് ചെയ്യപ്പെടാതെ പോവുന്നുണ്ട്. അസോസിയേഷന്റെ മീറ്റിംഗിനൊക്കെ പോവുന്ന സമയത്ത് കുറേ ആന്റിമാരുണ്ട്. അവരൊക്കെ നമ്മളോട് പറയാറുണ്ട്. സിനിമ ചെയ്തിട്ട് കുറേ നാളായെന്ന്. നമ്മളും സിനിമ ചെയ്തിട്ട് കുറേ നാളൊക്കെയായി. പക്ഷെ നമുക്കങ്ങനെ കുറ്റം പറയാനും പറ്റില്ല. ചിലപ്പോൾ അവരുടെ കംഫർട്ട് സോൺ വെച്ചിട്ട് ചെയ്യുന്നതായിരിക്കും. എനിക്കും അത് ഫീൽ ചെയ്തിട്ടുണ്ട്'
Also Read: 'ഏകലവ്യനിൽ ഇച്ചാക്കയായിരുന്നു നായകനാവേണ്ടത്'; പിൻമാറിയതിന് കാരണമെന്തെന്ന് മമ്മൂട്ടിയുടെ സഹോദരൻ
പൊളിറ്റിക്സ് ഒന്നുമല്ല. എനിക്ക് തോന്നുന്നത് അവരുടെ സൗഹൃദ വലയത്തിൽ വർക്ക് ചെയ്യുമ്പോഴുള്ള കംഫർട്ട് ലെവൽ ആയിരിക്കും. പക്ഷെ ഒരുപാട് നല്ല സിനിമകളാണ് വരുന്നത്. അത് എപ്പോഴും നിലനിൽക്കുന്ന കാര്യമല്ല. അങ്ങനെയാണ് ഇൻഡസ്ട്രി പ്രവർത്തിക്കുന്നത് എന്ന് പറയാൻ പറ്റില്ലെന്നും നമിത പ്രമോദ് പറഞ്ഞു.
'മമ്മൂക്കയെ എന്ന് കണ്ടാലും ടെൻഷൻ ആണ്. ഒരിക്കൽ ഒരു ഷോയുടെ സമയത്ത് ഞാൻ നിൽക്കുകയാണ്, മമ്മൂക്ക ഇരിക്കുന്നു. ഇങ്ങ് വാ ഇവിടെ ഇരിക്ക് എന്ന് അദ്ദേഹം പറഞ്ഞു. വന്ന് സംസാരിക്കാത്തത് എനിക്ക് ഭയങ്കര പേടി ആയത് കൊണ്ടാണെന്ന് ഞാൻ പറഞ്ഞു. നിന്നെ പിടിച്ച് ഞാൻ തിന്നുമോ എന്ന് ചോദിച്ചു. കുഞ്ഞിലേ തൊട്ടെ കാണുന്ന പിള്ളേരല്ലെ എന്നദ്ദേഹം പറഞ്ഞു. അപ്പോൾ നമുക്ക് കിട്ടുന്ന സന്തോഷമുണ്ടല്ലോ...പക്ഷെ ഇപ്പോഴും കണ്ടാൽ പേടിയാണ്'
ഇന്റിമേറ്റ് സീനുകളിൽ തീരെ കംഫർട്ട് അല്ല. ഓരോരുത്തരുടെ കംഫർട്ട് സോൺ ആണ്. എന്റെ മനസ് അത്രയും വികസിച്ചിട്ടില്ലെന്നും നമിത തമാശയോടെ പറഞ്ഞു.
-
ചെന്നൈ എന്നാല്‍ സ്വാതന്ത്ര്യമാണ്, എനിക്ക് ആര്‍ത്തി ഉണ്ട്, അത് സിനിമയോടല്ല; വിനീത് ശ്രീനിവാസന്
-
എന്റെ ശ്രദ്ധ അവളിൽ നിന്ന് പോയാൽ ദേഷ്യം, കുട്ടിയല്ലേ; മകൾ തേജാലക്ഷ്മിയെക്കുറിച്ച് ഉർവശി
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'