'എന്റെ ഹൃദയത്തിന്റെ വലിയ ഭാഗം നഷ്ടപ്പെട്ടു, അച്ഛൻ എനിക്കും അല്ലിക്കും തണലായിരുന്നു'

അടുത്തിടെയാണ് നിർമാതാവും മാധ്യമപ്രവർത്തകയുമായ സുപ്രിയ മേനോന്റെ പിതാവ് മനമ്പറക്കാട്ട് വീട്ടിൽ വിജയകുമാര്‍ മേനോന്‍ അന്തരിച്ചത്. എഴുപത്തിയൊന്ന് വയസായിരുന്നു. പാലക്കാട് സ്വദേശിയാണ്. എലപ്പുള്ളി പാറക്കാട്ട് ബാലകൃഷ്ണമേനോന്റെയും തങ്കം ബാലകൃഷ്ണന്റെയും മകനാണ്. ഹൃദയസംബന്ധമായ അസുഖങ്ങളായിരു മരണ കാരണം. ഒപ്പം കാൻസർ രോ​ഗവും അദ്ദേഹത്തെ അലട്ടിയിരുന്നു. സുപ്രിയ ഏക മകളാണ്.

Also Read: 'ഷാരൂഖ് ഖാൻ മുതൽ പ്രീതി സിന്റ വരെ', വാടക ​ഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങൾ പിറന്ന താരങ്ങൾ

അച്ഛനെ ചുറ്റിപറ്റിയും അച്ഛന്റെ നിഴൽ പറ്റിയുമായിരുന്നു സുപ്രിയയുടെ വളർച്ച. അച്ഛനെ നഷ്ടമായിട്ട് ഒരാഴ്ച പിന്നിടുമ്പോൾ അച്ഛനെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ മേനോൻ. കാൻസർ‍ സ്ഥീരികരിച്ച ശേഷം അദ്ദേഹത്തോടൊപ്പം എപ്പോഴും ചികിത്സാ കാര്യങ്ങൾക്കായി പോയിരുന്നത് സുപ്രിയ തന്നെയായിരുന്നു. അച്ഛനൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും കുറിപ്പും പങ്കുവെച്ചുകൊണ്ടാണ് അച്ഛനെ മരണത്തോടെ സംഭവിച്ച വിടവിനെ കുറിച്ച് സുപ്രിയ സംസാരിച്ചത്.

Also Read: 'നിർബന്ധിച്ച് നായികയാക്കി, ഒടുവിൽ ഷൂട്ടിങിനിടെ പരിക്ക്', സിനിമാകഥയെ വെല്ലുന്ന പ്രണയം

സ്വപ്നങ്ങളിലേക്ക് സഞ്ചരിക്കാൻ വഴിവെട്ടി തന്നു

തനിക്ക് എന്ന പോലെ തന്നെ മകൾ അല്ലിക്കും അച്ഛൻ എന്നും കൂട്ടായിരുന്നുവെന്നും അല്ലിയുടെ ജനന ശേഷം അദ്ദേഹത്തിന്റെ ലോകം അവളെ ചുറ്റിപ്പറ്റിയായിരുന്നുവെന്നും സുപ്രിയ കുറിച്ചു. 'കഴിഞ്ഞ ഞായറാഴ്ച അതായത് നവംബർ 14ന് എനിക്ക് എന്റെ ഹൃദയത്തിന്റെ ഒരു വലിയ ഭാഗം നഷ്ടപ്പെട്ടു. എന്റെ ഡാഡി 13 മാസത്തിലേറെയായി കാൻസറിനോട് പോരാടി ജീവിതത്തോട് വിട പറഞ്ഞു. എന്റെ അച്ഛനായിരുന്നു എന്റെ എല്ലാം... അദ്ദേഹത്തിന്റെ ചിറകിന് താഴെയുള്ള കാറ്റും ഞാൻ ശ്വസിച്ച വായുവുമായിരുന്നു. ഞാൻ ഏകമകളാണെങ്കിലും സ്‌കൂളിലും കോളജിലും ഞാൻ നടത്തിയ തെരഞ്ഞെടുപ്പുകളോ അല്ലെങ്കിൽ ഞാൻ ജീവിക്കാൻ തെരഞ്ഞെടുത്ത തൊഴിലോ നഗരമോ അല്ലെങ്കിൽ ഞാൻ വിവാഹം കഴിക്കാൻ തെരഞ്ഞെടുത്ത പുരുഷനോ എന്നിവയിലൊന്നും 'അച്ഛന്റെ സംരക്ഷിത സ്വഭാവം' എന്റെ സ്വപ്നങ്ങളുടെ വഴിയിൽ വരാൻ അദ്ദേഹം ഒരിക്കലും അനുവദിച്ചില്ല. എന്നെ എപ്പോഴും പിന്തുണയ്ക്കുമ്പോഴും അദ്ദേഹത്തിന്റെ ഇഷ്ടം അടിച്ചേൽപ്പിക്കുകയും ചെയ്തില്ല. ഞാൻ തളർന്നാലും പരാജയപ്പെടുമ്പോഴും സഹായിക്കാൻ എപ്പോഴും നിഴലായി കൂടെ നിന്നു.

അല്ലിയായിരുന്നു ലോകം

എന്റെ സത്യസന്ധത, നേരെ സംസാരിക്കാനുള്ള എന്റെ കഴിവ്, എന്റെ ശക്തി എന്നിങ്ങനെ എനിക്ക് ഇന്ന് അംഗീകാരം ലഭിക്കുന്ന എല്ലാ കാര്യങ്ങളും അദ്ദേഹത്തിൽ നിന്ന് എനിക്ക് പാരമ്പര്യമായി ലഭിച്ചതാണ്. പിന്നെ എന്നെ ഞാനെന്ന നിലയിൽ ആളാകാൻ പഠിപ്പിച്ചതിന് ശേഷം അദ്ദേഹം എന്റെ മകൾ അല്ലിക്കും അത് തന്നെ ചെയ്തു. അവൾ ജനിച്ച ദിവസം മുതൽ ഡാഡി അവളുടെ ഒപ്പം കുതിച്ചു. എന്റെ അമ്മയോടൊപ്പം അവളുടെ സ്ഥിരം കൂട്ടുകാരനായിരുന്നു. എങ്ങനെ നടക്കണമെന്ന് പഠിപ്പിച്ചു... കളിസ്ഥലങ്ങളിൽ കളിക്കാൻ അവളെ ഇറക്കി... സ്കൂളിലും സംഗീത ക്ലാസുകളിലും അവളെ കൂട്ടിക്കൊണ്ടുപോയും തിരികെക്കൊണ്ടുവന്നും അവളുടെ ഡാഡി കൂടിയായി. അദ്ദേഹത്തിന്റെ ലോകം അല്ലിയെ ചുറ്റിപ്പറ്റിയായിരുന്നു. അച്ഛന് കാൻസർ ആണെന്ന് കണ്ടുപിടിച്ചതിന് ശേഷമുള്ള കഴിഞ്ഞ 13 മാസങ്ങൾ എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ സമയമായിരുന്നു. ഒരു വശത്ത് മിക്ക ആളുകളുടെയും മുന്നിൽ എല്ലാം ശരിയാണെന്ന് നടിക്കുകയും പുഞ്ചിരിക്കുകയും ചെയ്യുമ്പോൾ... രോഗത്തിന്റെ തീവ്രത അറിഞ്ഞുകൊണ്ട് വരാനിരിക്കുന്ന വിനാശത്തെ മുൻ‌കൂട്ടി കണ്ട് സ്വകാര്യ ദുഖവുമായി ഞാൻ പോരാടുകയായിരുന്നു. കാൻസർ മുഴുവൻ കുടുംബത്തെയും ബാധിക്കുന്നു.

Recommended Video

എന്റെ ഹൃദയത്തിന്റെ വലിയ ഭാഗം നഷ്ടപ്പെട്ടു..അച്ഛൻ പോയ വിഷമത്തിൽ സുപ്രിയ
സുപ്രിയയ്ക്ക് എന്നും പിന്തുണ നൽകിയിരുന്ന വ്യക്തി

കഴിഞ്ഞ ഒരു വർഷം ഞാൻ ആശുപത്രികളിലും പുറത്തും ചെലവഴിച്ചത് എന്റെ അച്ഛന്റെ കൈപിടിച്ചാണ്. എന്റെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് ഈ പാത ഒരു പരിധിവരെ താങ്ങാനാവുന്നതാക്കി. അമ്മാവന്മാരും അമ്മായിമാരും ചുറ്റും കൂടി. ചില സുഹൃത്തുക്കൾ ദിവസവും വിളിച്ചു. ചിലർ എന്നോടൊപ്പം ആശുപത്രിയിലേക്ക് വരാമെന്ന് വാഗ്ദാനം ചെയ്തു. എന്നാൽ ഏറ്റവും വലിയ ജീവിത നൗക എന്നിലേക്കെത്തിച്ചത് മെഡിക്കൽ പ്രൊഫഷണലുകൾ ആണ്. എന്റെ അച്ഛനെ പരിചരിച്ചതിന് ലേക്ഷോറിലെയും അമൃത ഹോസ്പിറ്റലിലെയും ജീവനക്കാർക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു....' സുപ്രിയ കുറിച്ചു. സുപ്രിയ തന്നെയാണ് അച്ഛന്റേയും അമ്മയുടേയും കാര്യങ്ങളെല്ലാം നോക്കിയിരുന്നത്. അച്ഛന്റെ മരണത്തോടെ സുപ്രിയയ്ക്ക് എല്ലാ കാര്യങ്ങളിലും പിന്തുണയായിരുന്ന വ്യക്തിയെ കൂടിയാണ് നഷ്ടമായിരിക്കുന്നത്. മകളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് എന്നും സഞ്ചരിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. വിവാഹത്തിന് മുമ്പ് ഏറെ നാൾ മാധ്യമപ്രവർത്തനവുമായി മുംബൈയിലായിരുന്നു സുപ്രിയ പൃഥ്വിരാജിനെ വിവാഹം ചെയ്ത ശേഷമാണ് കൊച്ചിയിൽ സ്ഥിര താമസമാക്കിയത്. ഇപ്പോൾ സിനിമാ നിർമാണത്തിൽ സജീവമാണ് സുപ്രിയ മേനോൻ.

More from Filmibeat

Read more about: supriya menon prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X