Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
നിലച്ചുപോയ പൊട്ടിച്ചിരി
നിലച്ചുപോയ പൊട്ടിച്ചിരി
സിനിമ തീരും മുമ്പേ പൊടുന്നനേ നിലച്ചുപോയ പൊട്ടിച്ചിരി ; അതായിരുന്നു കടുവാക്കുളത്തിന്റെ അന്ത്യം.
മലയാള ചലച്ചിത്രരംഗത്ത് ലക്ഷണമൊത്ത ഹാസ്യാഭിനയവുമായി എസ്.പി.പിള്ളയും അടൂര്‍ ഭാസിയും നിറഞ്ഞുനില്‍ക്കുമ്പോഴും കടുവാക്കുളത്തിന് പ്രേക്ഷകമനസ്സുകളില്‍ സ്വന്തമായൊരിടം കണ്ടെത്താനായത് വ്യത്യസ്തവും വൈവിധ്യവുമായ ശൈലി കൊണ്ടായിരുന്നു.
മെരിലാന്‍ഡ് സ്റുഡിയോയുടെ ഭക്തകുചേല (1961) എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ കടുവാക്കുളത്തിന് ആദ്യ വേഷമായ കുട്ടിപ്പട്ടര് തന്നെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം നേടിക്കൊടുത്തു.
തുടര്‍ന്ന് സ്നേഹദീപം, പട്ടാഭിഷേകം, തിരുവാഭരണം, സ്നാപകയോഹന്നാന്, പുന്നപ്രവയലാര്‍ തുടങ്ങി മുന്നൂറോളം ചിത്രങ്ങളില്‍ ഹാസ്യത്തിന്റെ അലമാലകള്‍ തീര്‍ത്ത് ഈ കുട്ടനാട്ടുകാരന് പ്രേക്ഷകരെ ചിരിപ്പിച്ചു.
കായംകുളം കൊച്ചുണ്ണിയിലെ കടുവാചേരി വാവ, തിരുവാഭരണത്തിലെ അമിട്ട് അന്തോണി, തമ്പുരാട്ടിയിലെ ശങ്കുനായര്‍, പുന്നപ്ര വയലാറിലെ ചട്ടം വേലായുധന് എന്നീ വേഷങ്ങള്‍ കടുവാക്കുളത്തിന് പ്രിയപ്പെട്ടതായിരുന്നു.
ജീവിക്കാനായി ചിട്ടിക്കമ്പനിയും കലയോടുള്ള അഭിനിവേശം മൂലം മിമിക്രിയും മോണോ ആക്ടും കൊണ്ട് നടന്ന തന്നെ സിനിമാരംഗത്തെത്തിച്ചത് ജോസ്പ്രകാശാണെന്ന് കടുവാക്കുളം എന്നും നന്ദിയോടെ ഓര്‍ത്തിരുന്നു.
സിനിമയില്‍ അവസരങ്ങള്‍ കുറവായിരുന്നപ്പോഴും അഭിനയകലയോടുള്ള സ്നേഹവും കടപ്പാടും കടുവാക്കുളത്തിന് മറക്കാനാവുമായിരുന്നില്ല. ഏഴ് വര്‍ഷത്തോളം എന്‍.എന്‍.പിള്ളയുടെ നാടകസംഘത്തിലും നാഷണല്‍ തിയേറ്റേഴ്സിലും കടുവാക്കുളം സജീവമായിരുന്നു. നാടകരംഗത്തും ടിവി പരമ്പരകളിലും ധാരാളം വേഷങ്ങളില്‍ കടുവാക്കുളം മികവ് തെളിയിച്ചു.
ഈ നടന് യാത്രയാകുമ്പോള്‍ ഒരു ശൈലിയാണ് മറയുന്നത്. അവസാന ചിത്രങ്ങളായ അരമന വീടും അഞ്ഞൂറേക്കറിലും അടിവാരത്തിലും വരെ കടുവാക്കുളം ശൈലി ചലച്ചിത്ര പ്രേക്ഷകരെ രസംപിടിപ്പിച്ചിരുന്നു.
-
തെറ്റുകള്‍ ഞങ്ങളുടെ ഭാഗത്ത് നിന്നും വരും; ഞങ്ങളും ഇതില്‍ ആദ്യമാണെന്ന് മക്കളോട് പറയും: പൂര്‍ണിമ
-
അവളെ കരുവാക്കി കൊണ്ട് അവന് ക്യാമറയ്ക്ക് വേണ്ടി കളിച്ചതാണ്! ജാസ്മിന്-ഗബ്രി ബന്ധത്തെ പറ്റി ബിഗ് ബോസ് പ്രേക്ഷകർ
-
പിറന്നാളിന് തുണിയില്ലാതെ നടക്കണോ? സാനിയ അയ്യപ്പന്റെ ബെര്‍ത്ത് ഡേ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ