Don't Miss!
- Technology പറയാനേറെയുണ്ട്! ടെക്നോ പോവ 6 പ്രോ എത്തി, ഇന്ത്യയിലെ ആദ്യ 6000mAh ബാറ്ററി+ 70W ചാർജർ ഫോൺ
- Automobiles ഒരു ഇന്നോവയ്ക്കും തരാൻ പറ്റാത്ത യാത്രാസുഖം, പ്രേമലു നായകന്റെ 'സൂപ്പർബ് കാർ' തിരിച്ചുവരുന്നു
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
കളിമണ്ണിന് സ്ക്രിപ്റ്റില്ല
നടി ശ്വേതമേനോന്റെ ഗര്‍ഭകാലവും പ്രസവവും വെള്ളിത്തിരയിലെത്തിക്കുന്ന 'കളിമണ്ണ്' തിരക്കഥയില്ലാതെയാവും ചിത്രീകരിക്കുകയെന്ന് റിപ്പോര്‍ട്ട്. മുന്‍കൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥ അനുസരിച്ച മാത്രം ചിത്രം പൂര്‍ത്തീകരിക്കാനാവില്ലെന്നാണ് സംവിധായകന് ബ്ലസിയുടെ അഭിപ്രായം. പ്രസവവും ഗര്‍ഭകാലവുമൊക്കെ ചിത്രീകരിക്കുന്നതിനാല്‍ പിന്നീടും പല കൂട്ടിച്ചേര്‍ക്കലുകളും വേണ്ടി വന്നേക്കും. ഏറെ പ്രത്യേകതകളുള്ള നിമിഷങ്ങള്‍ വീണുകിട്ടിയേക്കാം. അതുകൊണ്ടു തന്നെ കൃത്യമായ ഒരു തിരക്കഥ തയ്യാറാക്കേണ്ട കാര്യമില്ല.
തിരക്കഥയില്ലാതെ സിനിമ ചിത്രീകരിക്കുന്ന വിഷമകരമല്ലേ എന്ന ചോദ്യത്തിന് കൃത്യമായ സ്ക്രിപ്റ്റോടു കൂടി തുടങ്ങുന്ന ചിത്രങ്ങളില്‍ പോലും മുന്‍കൂട്ടി പറയാത്ത പലതും കൂട്ടിച്ചേര്ക്കാറുണ്ടെന്നാണ് സംവിധായകന്റെ മറുപടി. ഇത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ശ്വേതയുടെ ഗര്‍ഭകാലം വെള്ളിത്തിരയിലെത്തിക്കുന്ന ചിത്രമാണെങ്കിലും രാവും പകലും അവര്‍ക്ക് പിന്നാലെ ക്യാമറയുമായി നടന്നല്ല ചിത്രീകരിക്കുന്നത്. ചെറിയ ചെറിയ ഷെഡ്യൂളുകളായി പലയിടങ്ങളില്‍ വച്ചാണ് ഷൂട്ടിങ്.
ബിജു മേനോനാണ് ചിത്രത്തിലെ നായകന്. കളിമണ്ണിന്റെ ഛായാഗ്രഹണത്തിന് ചെന്നൈയില്‍ നിന്നുള്ള സ്പെഷ്യല്‍ ഇഫക്ട് വിദഗ്ധരുടെ സഹായമുണ്ടാവും. ഗര്‍ഭിണിയായതിന് ശേഷം ശ്വേത മൂന്ന് ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു.
ശ്വേത ഗര്‍ഭിണിയായ കഥാപാത്രത്തെ അവതരിപ്പിച്ച ആകസ്മികം ഓണത്തിന് തീയേറ്ററുകളിലെത്തും. നഗരത്തിരക്കില്‍ അപ്പാര്‍ട്ട്മെന്റിന്റെ വീര്‍പ്പുമുട്ടലില്‍ ഒറ്റപ്പെട്ടു പോകുന്ന അനിത എന്ന കഥാപാത്രത്തെയാണ് ശ്വേത ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
-
'അമലയെ പരിഹസിക്കുന്നതെന്തിനാണ് മൂന്ന് മണിക്കൂർ മതി ആടുജീവിതം വായിക്കാൻ'; നടിക്ക് പിന്തുണയുമായി ആരാധകർ!
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
'വിശക്കുന്നു ലാലേട്ടാ, തലകറങ്ങി വീഴും'; ലാല്‍സലാം സെറ്റിലെ അനുഭവം പങ്കുവെച്ച് ഉര്‍വശി