ബഹദൂർ ജീവചരിത്രം
മലയാളസിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യനടന്മാരിലൊരാളാണ് ബഹദൂര്‍. പടിയത്ത് കൊച്ചുമൊയ്തീന്റെയും ഖദീജയുടെയും മകനായി ജനനം. സാമ്പത്തികപ്രശ്‌നങ്ങള്‍ മൂലം പഠനം നിര്‍ത്തിവേണ്ടി വന്ന ബഹദൂര്‍ അഭിനയരംഗത്തേക്കു കടന്നുവരുന്നതിനുമുന്നെ ബസ്സ് കണ്ടക്ടറായി ജോലി ചെയ്യ്തിരുന്നു. നാടകരംഗത്തുനിന്നുമാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. പ്രശസ്ത ചലച്ചിത്ര-നാടക നടനായ തിക്കുറിശ്ശിയുമായുള്ള പരിചയമാണ് ചലച്ചിത്രരംഗത്തേക്ക് എത്തിച്ചത്. തിക്കുറിശ്ശിയാണ് ബഹദൂര്‍ എന്ന പേരു നല്‍കുന്നത്. 1954ല്‍ പ്രദര്‍ശനത്തിനെത്തിയ അവകാശി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. അക്കാലത്ത് ആകാശവാണിയില്‍ അവതരിപ്പിക്കുന്ന നാടകങ്ങളില്‍ ശബ്ദം നല്‍കിയിരുന്നു. പാടാത്ത പൈങ്കിളി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ചലച്ചിത്രരംഗത്ത് സജീവമായി. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ആ കാലഘട്ടത്തില്‍ പ്രശസ്ത നടന്‍ അടൂര്‍ ഭാസിയുമായി ചേര്‍ന്ന് ഒരു ഹാസ്യ ജോടിതന്നെ മലയാളസിനിമയില്‍ സൃഷ്ടിച്ചു. നെഞ്ചുവേദനയെതുടര്‍ന്ന് 2000 മെയ് 22ന് അന്തരിച്ചു.