Don't Miss!
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- News തിരുവനന്തപുരത്ത് വോട്ടിംഗ് മെഷീനുകളിൽ തകരാർ എന്ന് വ്യാജവാർത്ത: ജില്ലാ കളക്ടർക്ക് പരാതി
- Automobiles ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
- Lifestyle സ്നേഹം ഒരാള്‍ക്ക് മാത്രം: നമ്മളെ സ്നേഹിക്കാത്തവരെ മനസ്സില്‍ നിന്നും മായ്ക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
അന്ന് കേരള പാഠാവലിയിൽ പഠിച്ചത് അധികവും ഓർമ്മയില്ല, എന്നാൽ ആ രുചി ഉളളു നിറയെയുണ്ട്
പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് ലാൽ ജോസ്. 1998 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ഒരു മറവത്തൂർ കനവിലൂടെ സംവിധാന രംഗത്ത് ചുവട് ഉറപ്പിച്ച ലാൽ ജോസ് മികച്ച ഒരുപിടി ചിത്രങ്ങളായിരുന്നു മലയാള സിനിമക്കായി നൽകിയത്. സിനിമ മാത്രമല്ല മികച്ച താരങ്ങളേയും മലയാള സിനിമക്കായി സംവിധായകൻ സമ്മാനിച്ചിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സംവിധായകൻ പങ്കുവെച്ച ഒരു സംഗീത ആൽബമാണ്.
സ്കൂൾ ജീവിതത്തിന്റെ ഓർമ്മത്തുടിപ്പുകൾ പങ്കുവെയ്ക്കുന്ന വീഡിയോ ആൽബത്തിന് 'മിഠായിക്കാലം' എന്ന് പേരിട്ടിരിക്കുന്നത്. ലാൽ ജോസ് അഭിനേതാവായി എത്തുന്ന മിഠായിക്കാലം ആൽബത്തിന്റെ ഗാനം ആലപിച്ചിരിക്കുന്നത് മധു ബാലകൃഷ്ണനാണ്. കരിങ്കുന്നം സെന്റ് അഗസ്റ്റിൻ സ്കൂളിലെ 1988 ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ഈ ആൽബം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഹൃദസ്പർശിയായ കുറിപ്പിനൊപ്പമാണ് ലാൽ ജോസ് ആൽബം പങ്കുവെച്ചിരിക്കുന്നത്.
സംവധായകന്റെ വാക്കുകൾ ഇങ്ങനെ.''പഠിപ്പിസ്റ്റുകളുടെ കാര്യം അറിയില്ല. എന്നെ പോലുളളവർക്ക് ഈ അമ്പതാം വയസ്സുകളിൽ കേരള പാഠാവലിയിൽ പഠിച്ചത് അധികവും ഓർമ്മയില്ല. പക്ഷെ കൂട്ടുകാർ ഒരുമിച്ച് പങ്കിട്ട മിഠായിത്തുണ്ടിന്റെ അലിഞ്ഞ് തീരാത്ത രുചികൾ നൊട്ടിനുണയാവുന്ന പാകത്തിൽ ഉളളു നിറയെയുണ്ട്.കൂട്ടത്തിലൊരാളുടെ വെളളതൂവാലയിൽ ചുരുട്ടിപിടിച്ച മിഠായി ആരെങ്കിലും ഒരാൾ വായിലിട്ട് കടിച്ച് പൊട്ടിക്കും. അഞ്ചും ആറും പേർ ഒരു ചക്കരത്തുണ്ടിന്റെ അവകാശികളായി ജന്മാന്തര സൗഹൃദത്തിൽ അണിചേരുന്ന വിരുന്നിന്റെ അദ്ഭുതം പ്രവർത്തിപ്പിച്ച ബാല്യമേ, ഓർമ്മയെന്ന് വിളിച്ച് ഞാൻ ചുരുക്കുന്നില്ല. ആ കാലത്തിന്റെ കളിമ്പങ്ങളിലേക്കാണ് മധുബാലകൃഷ്ണന്റെ ഈണമൊഴുകിപോകുന്നത്. പാട്ടിഷ്ടപ്പെട്ടു. പിന്നെ മ്യൂസിക് വീഡിയോയുടെ നിർമ്മാതാവ് ജെയിൻ ജോർജ്ജിന്റെ സ്നേഹനിർബന്ധംകൂടിയായപ്പോൾ ഇവിടെയും നടനാകേണ്ടുവന്നു.
കരിങ്കുന്നം സെൻറ് അഗസ്റ്റിൻ സ്കൂളിലെ 1988 ബാച്ചിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ഈ പാട്ട് വീഡിയോയിക്ക് പിന്നിൽ. സംവിധായകൻ ഷഫീക്ക്, ക്യാമറാൻ അബു, ആർട് ഡയറക്ടർ സംഗീത, തുടങ്ങി ഇതിന് പിന്നിലും മുന്നിലും മുന്നിട്ടിറങ്ങിയ എല്ലാവർക്കും ആംശംസകൾ. നിറഞ്ഞ സന്തോഷത്തോടെ ചെറുതല്ലാത്ത നാണത്തോടെ ഞാൻ ഇത് പങ്ക് വയ്ക്കുന്നു. നിങ്ങളിത് എടുത്തുകൊളളുക. ഇതിൽ നമ്മുടെയെല്ലാം സ്കൂൾകാലത്തിന്റെ രക്തവും മാംസവും മിടിക്കുന്നുണ്ട്'' - ലാൽ ജോസ് വീഡിയോ പങ്കുവെച്ച് കൊണ്ട് കുറിച്ചു. മികച്ച പ്രേക്ഷക പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. പലരും തങ്ങളുടെ സ്കൂൾകാലത്തെ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നുമുണ്ട്.
-
ഇങ്ങനൊക്കെ കാണിക്കുന്നത് ഭാവിയെ ബാധിക്കില്ലേ? ജാസ്മിനും ഗബ്രിയ്ക്കും സോഷ്യല്‍ മീഡിയയില്‍ വീണ്ടും വിമര്‍ശനം
-
'മൊയന്താണ് ഗബ്രി, അവന് വേണ്ടി ജാസ്മിൻ എന്തിന് ഫൈറ്റ് ചെയ്യുന്നുവെന്ന് അറിയില്ല, ഗബ്രി ഔട്ടായിരുന്നെങ്കിൽ..!'
-
ബിഗ് ബോസിന്റെ ടാസ്ക് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പൂട്ടിയിട്ടത് മോശമായി! പവര്‍ ടീമിനെതിരെ വിമര്‍ശനം