Don't Miss!
- News കോണ്‍ഗ്രസിന് കനത്ത തിരിച്ചടി: ഇന്‍കംടാക്സ് അന്വേഷണത്തിനെതിരായ ഹർജി ഡല്‍ഹി ഹൈക്കോടതി തള്ളി
- Technology വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
- Sports IPL 2024: മുംബൈക്ക് പിഴക്കുന്നത് എവിടെ? ഈ പ്ലേയിങ് 11നെ ഇറക്കൂ; പുഷ്പം പോലെ ജയിക്കും
- Automobiles ബെൻസിൻ്റെ ഈ മോഡലിന് എന്താ പ്രത്യേകത... വില അറിയുന്നതിന് മുന്നേ ഇത്രയും ഡിമാൻഡോ
- Finance 10,000 രൂപ 1.32 ലക്ഷമാക്കിയ മൾട്ടിബാഗർ സ്റ്റോക്ക്, ഓഹരി വില 40-ൽ താഴെ, നിങ്ങൾ വാങ്ങുന്നോ...?
- Lifestyle ചാണക്യനീതി: വിഡ്ഢിയായ സുഹൃത്തിനേക്കാള്‍ നല്ലത് മിടുക്കനായ ശത്രു; ഇത്തരക്കാര്‍ ദോഷം ചെയ്യും
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
'ഫിലോമിന ചേച്ചി അന്ന് വളരെ ബുദ്ധിമുട്ടി, ഡയലോഗുകൾ ഓർക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല', സിദ്ദിഖ്
സിദ്ദിഖ് -ലാൽ കൂട്ടുകെട്ടിൽ പിറന്ന ഹിറ്റ് ചിത്രമായിരുന്നു ഗോഡ്ഫാദർ. 1991 ൽ പുറത്തിറങ്ങിയ ചിത്രം ഇന്നും മലയാള സിനിമയിലെ അവിസ്മരണീയ സിനിമകളിലൊന്നാണ്. എൻഎൻ പിള്ള, ഫിലോമിന, മുകേഷ്, കനക എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. എൻഎൻ പിള്ളയുടെയും ഫിലോമിനയുടെയും മിന്നും പ്രകടനമായിരുന്നു ഈ സിനിമയിൽ കണ്ടത്.
വയോധികരായ രണ്ട് പേർക്കും ഗോഡ്ഫാദറിൽ അഭിനയിച്ചപ്പോഴുണ്ടായ ബുദ്ധിമുട്ടുകളെ പറ്റി സംവിധായകൻ സിദ്ദിക് മുമ്പൊരിക്കൽ സംസാരിച്ചിരുന്നു. പ്രായക്കൂടുതൽ മൂലം രണ്ട് പേർക്കും ശാരീരിക അവശതകളുണ്ടായിരുന്നെന്നും ഒരു സീനിൽ അഭിനയിക്കവെ ഫിലോമിന ബോധം കെട്ട് വീണിരുന്നെന്നും സിദ്ദിഖ് പറഞ്ഞു.
'പിള്ള സാറിന്റെ കഥാപാത്രം ഉണ്ടാക്കിക്കഴിഞ്ഞപ്പോൾ മറുഭാഗത്തും ഇതേ പോലാെരു കഥാപാത്രം വെച്ചാൽ ഒരു പോലിരിക്കും എന്ന് തോന്നി. മാത്രവുമല്ല. മനപ്പൂർവം ഒരു കുടുംബത്തിൽ പ്രശ്നമുണ്ടാക്കാൻ വേണ്ടി സ്വന്തം വീട്ടിലെ കുട്ടിയെ അവിടേക്ക് കയറ്റി വിടാൻ ശ്രമിക്കുകയാണ് ആ വീട്ടിലെ കുടുംബ നായകൻ ചെയ്യേണ്ടത്'
'അതൊരു പുരുഷ കഥാപാത്രം ചെയ്താൽ വർക്കാവില്ല. ലോജിക്കലി വളരെ വീക്ക് ആവും. അതുകൊണ്ട് കഥാപാത്രത്തെ അമ്മൂമ്മയാക്കാം എന്ന് തീരുമാനിച്ചു'
'അതാലോചിച്ചപ്പോഴാണ് ഫിലോമിന ചേച്ചിയിലെത്തിയത്. അന്ന് പൊന്നമ്മച്ചേച്ചിയുണ്ട്, ലളിത ചേച്ചിയുണ്ട്, സുകുമാരി ചേച്ചിയുണ്ട്. അവരയൊന്നും ആലോചിക്കാതെയാണ് കോമഡി റോളുകൾ ചെയ്തിരുന്ന ഫിലോമിന ചേച്ചിയെ തെരഞ്ഞെടുത്തത്. കാരണം ഇത്തരം ബുദ്ധിശൂന്യമായ തീരുമാനങ്ങൾ എടുക്കുന്ന മുത്തശ്ശി എന്ന ഇമേജ് ഫിലോമിന ചേച്ചിക്കേ ഉള്ളൂ'
വിശ്വസിക്കുക, എല്ലാം ശരിയായി വരും; വിവാഹം കഴിക്കുന്നവരോട് ഐശ്വര്യ റായ്ക്കുള്ള ഉപദേശം
'ഫിലോമിന ചേച്ചി വളരെ കഷ്ടപ്പെട്ടാണ് അഭിനയിച്ചത്. ശാരീരികമായി വളരെ വീക്ക് ആയിരുന്നു. ഡയലോഗുകൾ ഓർത്തു വെച്ച് പറയാൻ പറ്റില്ല, സ്ട്രെയ്ൻ എടുത്ത് ചെയ്യാൻ പറ്റില്ല, നല്ല കഷ്ടപ്പെട്ടിട്ടാണ് ഫിലോമിന ചേച്ചി അഭിനയിച്ചത്. എന്നിട്ടും ഒരു സീൻ ഫിലോമിചേച്ചിക്ക് പറഞ്ഞൊപ്പിക്കാൻ പറ്റിയില്ല'
'അവിടെ അഞ്ഞൂറാന്റെ ഭാര്യ നാല് മക്കളെ പ്രസവിച്ചപ്പോൾ ഞാനും പ്രസവിച്ചു ഇവിടെ നാല് മക്കളെ. അവിടെ അവൻ ബാലരാമൻ എന്ന് പേരിട്ടപ്പോൾ ഞാനിവിടെ പരശുരാമൻ എന്ന് പേരിട്ടു, അവിടെ സ്വാമിനാഥൻ എന്ന് പേരിട്ടപ്പോൾ ഞാനിവിടെ രാമനാഥൻ എന്ന് പേരിട്ടു. അവർ പ്രേമചന്ദ്രൻ എന്ന് പേരിട്ടപ്പോൾ ഞാനിവിടെ ഹേമചന്ദ്രൻ എന്ന് പേരിട്ടു'
'അവർ രാമഭദ്രൻ എന്ന് പേരിട്ടപ്പോൾ ഞാൻ പേരിട്ടപ്പോൾ ഞാൻ വീരഭദ്രൻ എന്ന് പേരിട്ടു. അവിടെ പോലും ഞാൻ വിട്ടുകൊടുത്തിട്ടില്ലെടാ എന്ന് പറയുന്ന ഡയലോഗ് ഫിലോമിന ചേച്ചിക്ക് എത്ര ആലോചിച്ചിട്ടും പറഞ്ഞു ഫലിപ്പിക്കാൻ പറ്റിയില്ല. അതുകൊണ്ട് ആ ഭാഗം വെട്ടിക്കളഞ്ഞു'
'അതുപോലെ തന്നെ പിള്ള സാറും. പിള്ള സാറിനെ ഷൂട്ടിംഗ് ലൊക്കേഷനിൽ കസേരയിലിരുത്തി ഷോട്ടിന്റെ ടൈമിൽ സഹോദരി ഓമനചേച്ചി പിടിച്ചു കൊണ്ട് വന്ന നിർത്തുകയായിരുന്നു. നിന്നു കഴിയുമ്പോഴേക്കും പുള്ളിയങ്ങ് ഉഷാറാവും. കട്ട് പറയുമ്പോഴേക്കും എല്ലാം പോവും. പിന്നെ പിടിച്ചു കൊണ്ടുപോണം. കണ്ടാൽ ഈ മനുഷ്യനാണോ കുറച്ച് മുമ്പ് അഭിനയിച്ചതെന്ന് തോന്നിപ്പോവും. സിനിമ കണ്ടാൽ ഒരിടത്തും തോന്നില്ല ശാരീരികമായിട്ട് പുള്ളിക്ക് ബുദ്ധിമുട്ടുണ്ടെന്ന്'
'ഫിലോമിന ചേച്ചി തോക്കിന് വേണ്ടി മക്കളുമായി പിടിവലി കൂടുന്ന രംഗമുണ്ട്. ആ രംഗത്തിൽ കട്ട് പറഞ്ഞപ്പോഴേക്കും പാവം ഫിലോമിന ചേച്ചി ബോധം കെട്ട് വീണു. ആശുപത്രിയിൽ കൊണ്ടു പോയി ഇൻജക്ഷനൊക്കെ കൊടുത്ത് കുറച്ച് വിശ്രമമെടുത്ത ശേഷമാണ് അടുത്ത ദിവസം ഷൂട്ടിന് കൊണ്ടു വന്നത്,' സിദ്ദിഖ് പറഞ്ഞു.
-
മിമിക്രി കഴിഞ്ഞാല്‍ വാഴക്കുലയാണോ കിട്ടുന്നത്?; സിദ്ദീഖിനെയും ലാലിനെയും പൊലീസ് പിടിച്ചു; അന്‍സാര്‍
-
തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചവനും തെറ്റുകാരനും ഒരു പോലെ ശിക്ഷിക്കപ്പെട്ടേനെ! ബിഗ് ബോസിനോട് ആരാധകരുടെ അപേക്ഷ
-
പ്രിയന് എന്നെ ഇപ്പോള്‍ നോക്കുന്നത് പുച്ഛത്തോടെ ആയിരിക്കും, എനിക്ക് അതറിയാം; ശ്രീനിവാസന്റെ വാക്കുകള്‍