Don't Miss!
- Sports
സച്ചിന്റെ കുറവ് കോലി തീര്‍ത്തു, കോലിക്കു ശേഷം അവന്! പ്രവചനവുമായി മുന്‍ സെലക്ടര്‍
- News
'ആദ്യം പ്രിയപ്പെട്ട ആ സ്ത്രീക്കൊപ്പം ഭക്ഷണം കഴിക്കണം'; ലോട്ടറി ജേതാവിന്റെ ആഗ്രഹം...
- Automobiles
ആളൊന്ന് മിനുങ്ങി, ഇനി ആരവം തുടങ്ങാം! പുത്തൻ ഇന്നോവ ക്രിസ്റ്റ ഡീസലിനായുള്ള ബുക്കിംഗ് ആരംഭിച്ച് ടൊയോട്ട
- Lifestyle
അലര്‍ജിയിലൂടെ ജീവന് വരെ ആപത്ത്; ഈ ഭക്ഷണങ്ങള്‍ ശ്രദ്ധിച്ച് കഴിച്ചില്ലെങ്കില്‍ അപകടം
- Finance
സ്വര്‍ണ വില കുതിച്ചുയരുമ്പോൾ എങ്ങനെ ലാഭമുണ്ടാക്കും; അറിയാം 'ഗോള്‍ഡ് ലീസിംഗ്'
- Technology
ഒറ്റയടിക്ക് 50-60 ജിബി ഡാറ്റ കിട്ടും, ആവശ്യം പോലെ ഉപയോഗിക്കാം! കിടിലൻ 2 പ്ലാനുകളുമായി എയർടെൽ
- Travel
മറവൻതുരുത്ത് മുതൽ കവ്വായി വരെ! അടിപൊളിയാക്കാൻ ഇഞ്ചത്തൊട്ടിയും.. കയാക്കിങ്ങിനു പറ്റിയ ഇടങ്ങൾ
എന്റെ ശമ്പളത്തില്‍ നിങ്ങള്‍ക്ക് കഴിയാം; അന്ന് ഭാര്യ പറഞ്ഞതിനെ കുറിച്ച് ജഗദീഷ്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജഗദീഷ്. 1984 ൽ പുറത്തിറങ്ങിയ മൈ ഡിയർ കുട്ടിച്ചാത്തനിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് നടനെ തേടി മികച്ച ചിത്രങ്ങൾ എത്തുകയായിരുന്നു. നായകനായും ഹാസ്യതാരമായും ഒരുപോലെ തിളങ്ങാൻ നടന് കഴിഞ്ഞിരുന്നു. ഇപ്പോഴും സിനിമയിൽ സജീവമാണ് ജഗദീഷ്.

കോളേജ് അധ്യാപകനായി ജോലി നോക്കുന്ന സമയത്തായിരുന്നു ജഗദീഷ് സിനിമയിൽ എത്തുന്നത്. തന്റെ ഭാര്യയുടെ ഒറ്റവാക്കാണ് സിനിമയിലേക്ക് ഇറങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് നടന്‍ പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യx വെളിപ്പെടുത്തിയത്. പിന്നീട് തനിക്ക് കോളേജ് പ്രൊഫഷനിലേക്ക് തിരിച്ചു പോകേണ്ടി വന്നിട്ടില്ലെന്നും ജഗദീഷ് കൂച്ചിച്ചേർത്തു. നടന്റെ വാക്കുകൾ ഇങ്ങനെയാണ്
"കോളേജ് അധ്യാപകനായിരിക്കുന്ന സമയത്താണ് 'മൈഡിയര്‍ കുട്ടിച്ചാത്തന്‍' എന്ന സിനിമയില്‍ അഭിനയിക്കുന്നത്. അതില്‍ ഒരു ചെറിയ വേഷം ചെയ്തു. അങ്ങനെ വന്നപ്പോള്‍ ഞാന്‍ വിചാരിച്ചത് വര്‍ഷത്തില്‍ ഒന്ന് രണ്ടു സിനിമ ചെയ്തിട്ട് ജോലിയില്‍ തുടരാമെന്നാണ്. അത് കഴിഞ്ഞു മുകേഷിനും, ശ്രീനിവാസനുമൊപ്പം 'ഓടരുതമ്മാവാ ആളറിയാം' എന്ന സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം കിട്ടി. അതിനു ശേഷം കുറച്ചു സിനിമകള്‍ ലഭിച്ചു.
പിന്നീട് കഥാകൃത്ത് എന്ന നിലയിലും അറിയപ്പെട്ടു തുടങ്ങിയപ്പോള്‍ സിനിമയില്‍ പിടിച്ചു നില്‍ക്കാമെന്ന തോന്നലുണ്ടായി. അപ്പോള്‍ ഞാന്‍ ഒരു ലോങ്ങ് ലീവ് എടുക്കാന്‍ തീരുമാനിച്ചു. അങ്ങനെ കാര്യം വൈഫിനോട് പറഞ്ഞു, വൈഫ് സമ്മതിക്കുകയും ചെയ്തു. ശമ്പളമില്ലാത്ത ലീവാണ് എടുക്കുന്നത്. അത് കൊണ്ട് തന്നെ വലിയ റിസ്ക് ആയിരുന്നു. സിനിമയില്‍ ക്ലിക്ക് ആയില്ലേല്‍ ഒരാളുടെ ശമ്പളം വച്ച് നമുക്ക് കഴിയാമെന്ന് വൈഫ് പറഞ്ഞു. അത് കേട്ടപ്പോള്‍ എനിക്കും ധൈര്യമായി. പക്ഷേ പിന്നീട് എനിക്ക് എന്റെ കോളേജ് പ്രൊഫഷനിലേക്ക് തിരിച്ചു പോകേണ്ടി വന്നിട്ടില്ല". ജഗദീഷ് പറയുന്നു.
-
ഗര്‍ഭിണിയാവരുത്, 18 പേര്‍ക്കും ഫ്ളൈറ്റ് വേറെയായിരിക്കും; ബിഗ് ബോസില്‍ പോവാനുള്ള കടമ്പകളിങ്ങനെ
-
'അന്ന് 25,000 രൂപയുടെ പെർഫ്യൂം വരെ ഉപയോഗിച്ചിരുന്നു; ഇന്ന് എന്റടുത്ത് കാശില്ലെന്ന് പലരും പറയും, അങ്ങനെയല്ല!'
-
കൂടെയുള്ളവരെ മോശമായി സംസാരിച്ചാല്‍ ഉണ്ണി പ്രതികരിക്കും, ബന്ധങ്ങളുടെ വിലയറിയാം: അഭിലാഷ് പിള്ള