Don't Miss!
- News സമ്മര്‍ ബംപര്‍ അടിച്ചില്ലേ? നിരാശപ്പെടേണ്ട, വിഷു ബംപര്‍ ഇതാ എത്തി; സമ്മാനത്തുക എത്രയെന്നറിയുമോ?
- Sports IPL 2024: 12 ഓവറില്‍ എസ്ആര്‍എച്ച് 3ന് 173, മുംബൈ 3ന് 165! കളി മാറിയതെങ്ങനെ? വില്ലനാര്
- Lifestyle ഈ ബ്രേക്ക്ഫാസ്റ്റുകള്‍ ഒരു കാരണവശാലും വേണ്ട
- Automobiles ടിക്കറ്റില്ലാത്തവര്‍ റിസര്‍വ്ഡ് സീറ്റ് കൈയ്യേറിയോ? ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതിയെന്ന് റെയില്‍വേ
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
- Finance മൾട്ടിബാഗർ പെന്നി ഓഹരി, ഇന്ന് കൂടിയത് 1.30 രൂപ, കുതിപ്പ് വരും ദിവസങ്ങളിലും തുടരും, കൂടെക്കൂട്ടുന്നോ...
- Technology ആധാർ അപ്ഡേഷൻ: സർക്കാർ സമയം നീട്ടിനൽകി; സൗജന്യമായി എന്തൊക്കെ അപ്ഡേറ്റ് ചെയ്യാമെന്ന് ഇതാ
നായകനായി, നിര്‍മാതാവായി കരിയറില്‍ തിളങ്ങി നിന്ന താരം!!!! പക്ഷെ രതീഷ് ദു:ഖിതനായിരുന്നു???
കരിയറില്‍ മികച്ച വിജയം തുടര്‍ന്നപ്പോഴും രതീഷ് ദു:ഖിതനായിരുന്നു.
മലയാള സിനിമയില്‍ ശക്തമായ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനായിരുന്നു രതീഷ്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ക്കൊപ്പം ശക്തമായ വേഷങ്ങളില്‍ രതീഷ് എത്തി. ജയന്റെ മരണ ശേഷം ഐവി ശശി ടി ദാമോദരന്‍ മാഷ് കൂട്ടകെട്ടിലൊരുങ്ങിയ ചിത്രത്തില്‍ മമ്മൂട്ടിയെ പിന്തള്ളി രതീഷ് നായകനായി എത്തിയിരുന്നു.
നായകനായി എത്തിയെങ്കിലും മോഹന്‍ലാലിനേയോ മോഹന്‍ലാലിനേയോ പോലെ വലിയ ഒരു സ്ഥാനവും താരപദവിയും നിലനിര്‍ത്താന്‍ രതീഷിനായില്ല. പിന്നീട് നിര്‍മാണത്തിലേക്ക് തിരിഞ്ഞ് രതീഷിന് അവിടെ നേട്ടമായിരുന്നു. അതിനിടയിലെ രതീഷ് ദു:ഖിതനായിരുന്നുവെന്ന് സുഹൃത്തും നടനുമായ സത്താര്‍ ഓര്‍മിക്കുന്നു.
വില്ലന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ നടനാണ് സത്താര്‍. രതീഷിന്റെ അടുത്ത സുഹൃത്തായിരുന്നു സത്താര്‍. ഐവി ശശി സംവിധാനം ചെയ്ത അഹിംസ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും തമ്മില്‍ പരിചയപ്പെടുന്നത്.
രതീഷ് സിനിമയിലേക്കെത്തിയ ആദ്യകാലത്തായി ഇരുവരും തമ്മില്‍ പരിചയപ്പെടുന്നു. പിന്നീട് ഒരുമിച്ച് ധാരാളം സിനിമകളില്‍ അഭിനയിച്ചു. മിക്കപ്പോഴും ഒരുമുറികളിലായിരുന്നു താമസം. ആ സൗഹൃദം ശക്തമായി വളരുകയായിരുന്നു.
ഇതിനിടെ ഇരുവര്‍ക്കും സെക്കന്റ് ഗ്രേഡ് സിനിമകളില്‍ അഭിനയിക്കേണ്ടതായി വന്നു. ക്രോസ് ബെല്‍റ്റ് മണിയുടെ ഒറ്റയാനിലൂടെയായിരുന്നു തുടക്കം. ചിത്രങ്ങളെല്ലാം തന്നെ വിജയങ്ങളായിരുന്നു.
ക്രോസ്ബെല്‍റ്റ് മണിയുടെ ചിത്രങ്ങളെല്ലാം മിനിമം ഗ്യാരണ്ടിയുള്ള ചിത്രങ്ങളായിരുന്നു, പരാജയപ്പെടില്ല. പതിനഞ്ച് ദിവസം കൊണ്ട് ചിത്രത്തിന്റെ ഷൂട്ടിംഗ് തീരും. പ്രണയവും സംഘട്ടനവും ഡിസ്കോ ശാന്തിയുടെ ഒരു ഡാന്‍സും ഉള്ള മസാല ചിത്രങ്ങളായിരുന്നു എല്ലാം.
ഒറ്റയാന് ചെയ്യുന്ന സമയത്ത് തന്നെയായിരുന്നു ക്രോസ്ബെല്‍റ്റ് മണി റിവഞ്ച് എന്ന ചിത്രം പ്ലാന്‍ ചെയ്തത്. രതീഷും സത്താറും തന്നെയായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. എന്നാല്‍ നിര്‍മാതാവ് പിന്മാറിയതിനേത്തുടര്‍ന്ന് സിനിമ പ്രതിസന്ധിയിലായി.
സിനിമ മുടങ്ങിയതോടെ എല്ലാവര്ക്കും വിഷമമായി. ഒരു ദിവസം രതീഷിനെ തിരുവനന്തപുരത്തെ വീട്ടില്‍ ചെന്ന് കണ്ട സത്താര്‍ റിവഞ്ചിന്റെ നിര്‍മാണം ഏറ്റെടുക്കുന്നതിനേക്കുറിച്ച് സൂചിപ്പിച്ചു. ക്രോസ്ബെല്‍റ്റ് മണിയുടെ ചിത്രമായതിനാല്‍ പണം നഷ്ടപ്പെടില്ലെന്നതായിരുന്നു സത്താറിനെ അതിന് പ്രേരിപ്പിച്ചത്. രതീഷും സമ്മതിച്ചു.
രതീഷ് നായകനും സത്താര്‍ വില്ലനുമായി റിവഞ്ച് ചിത്രീകരണം പൂര്‍ത്തിയാക്കി. തിയറ്ററില്‍ മികച്ച പ്രതികരണം നേടിയ ചിത്രം വന്‍ വിജയമായി. പിന്നീട് ഇരുവരും ചേര്‍ന്ന് ധാരാളം ചിത്രങ്ങള്‍ നിര്‍മിച്ചു. എല്ലാം നഷ്ടം വരാത്ത ചിത്രങ്ങളായിരുന്നു. സിനിമകള്‍ വിജയമായി തുടരുമ്പോഴും രതീഷിനെ ഒരു സങ്കടം അലട്ടിയിരുന്നു.
വിവാഹം കഴിഞ്ഞിട്ട് ഏറെ നാളുകളായെങ്കിലും രതീഷിന് കുട്ടികളുണ്ടായിരുന്നില്ല. സിനിമയുടെ തിരക്കുകള്‍ കാരണം വേണ്ടവിധത്തിലുള്ള ചികിത്സകള്‍ നടത്താനും സാധാച്ചിരുന്നില്ല. ഇക്കാര്യത്തില്‍ രതീഷിന് ഏറെ വിഷമമുണ്ടായിരുന്നു. ഇക്കാര്യം രതീഷ് സത്താറുമായി പലപ്പോഴും പങ്കുവച്ചിരുന്നു.
കുട്ടികളുണ്ടാകാത്തതില്‍ ഏറെ സങ്കടപ്പെട്ടിരുന്ന രതീഷിനെ സത്താറാണ് നിര്‍ബന്ധിപ്പിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ചികിത്സ ആരംഭിച്ചതോടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി. രതീഷിന് പിന്നീട് നാല് കുട്ടികളുകളുണ്ടായി. മൂത്തമക്കളായ പാര്‍വ്വതിയും പത്മരാജനും സിനിമയിലും എത്തി. ഇളയമകള്‍ പത്മയുടെ വിവാഹം കഴിഞ്ഞത് അടുത്തിടെയായിരുനന്നു. ഇളയ മകന് പ്രണവും സിനിമാ പ്രവേശത്തിന് തയാറെടുക്കുകയാണ്.
-
എനിക്കും പ്രാധാന്യമുണ്ട്; അന്ന് നസ്രിയയും നയൻതാരയും തമ്മിൽ പ്രശ്നമുണ്ടായോ?; താരങ്ങൾക്കിടയിൽ സംഭവിച്ചത്
-
'നന്നായി പെരുമാറാനാണ് മകളെ ഞങ്ങൾ പഠിപ്പിക്കുന്നത്, വീട്ടിൽ സമ്മതിക്കാതെയായപ്പോൾ ഇറങ്ങിപ്പോയി കല്യാണം കഴിച്ചു'
-
പൂഴിക്കടകൻ വരെ എടുത്തിട്ടും നടക്കുന്നില്ല; നടി മലയാളമേ പറഞ്ഞിട്ടില്ല; എനിക്ക് പറ്റില്ലെന്ന് പറഞ്ഞു; ദേവി