Don't Miss!
- News സൗദി അറേബ്യയുടെ 'രഹസ്യ മോഹം'; സാധ്യമായാല്‍ ഇന്ത്യ വെട്ടിലാകും... ഇറാന് സഹായിക്കുമോ
- Finance ഒരു വർഷത്തെ നേട്ടം 1932%, നിക്ഷേപകരെ കോടീശ്വരനാക്കിയ ഓഹരി, നിങ്ങൾ വാങ്ങുന്നോ..?
- Lifestyle കാലിഫോര്‍ണിയയില്‍ ആകാശത്ത് കണ്ടത് അന്യഗ്രഹ ജീവി? മനുഷ്യരൂപത്തോടും കുരിശിനോടും സാദൃശ്യം
- Automobiles വാഗ്ദാനങ്ങൾ പാലിച്ചില്ല, 'നവകേരള ബസ്' കറിവേപ്പിലയായി! കോടികൾ മുടക്കിയ ബസ് പൊടിപിടിച്ചു കിടക്കുന്നു
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
- Technology റെഡ്മിയുടെ 5 സ്മാർട്ട്ഫോണുകൾക്ക് വില കുറഞ്ഞു; 2 എണ്ണത്തിന് വില 10000 രൂപയിൽ താഴെ മാത്രം
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
മുസ്ലി പരസ്യം വിതരണക്കാര്‍ അറിഞ്ഞുകൊണ്ട്
ചിത്രത്തിന്റെ വിതരണക്കാരനായ കൊച്ചുമോന് തന്നെയാണ് ഒരു ചലച്ചിത്രവാരികയോട് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഈ പ്രശ്നം തന്നോട് ചര്‍ച്ചചെയ്യാതെ ശ്വേത മോനേന്‍ കോടതിയിലെത്തിച്ചെന്നും കൊച്ചുമോന് പറയുന്നു.
ഇതിനിടെ പരസ്യത്തിന്റെ ശ്വേത പ്രശ്നമുണ്ടാക്കിയപ്പോള്‍ കയം എന്ന ചിത്രത്തിന് മോശം ഇമേജ് വന്നെന്നും അത് തന്റെ കരിയറിനെ ബാധിച്ചുവെന്നും സംവിധായകന് അനില്‍ പറഞ്ഞതും ഇതിനോടകം വാര്‍ത്തയായിക്കഴിഞ്ഞു.
വിവാദത്തില്‍ ശ്വേതയോട് മാപ്പുപറയാന്‍ ഞാന്‍ തയ്യാറായിരുന്നു. എന്നാല്‍ അവര്‍ അതിന് കാത്തുനിന്നില്ല- ഇദ്ദേഹം പറയുന്നു.
നവംബര്‍ പതിനൊന്നാം തീയതി തിരുവനന്തപുരം ശ്രീകുമാര്‍ തിയേറ്ററിന്റെ മുമ്പിലാണ് ശ്വേതയെ ഉള്‍പ്പെടുത്തിയുള്ള കയത്തിന്റെ ആദ്യ ഫ്ളക്സ് വച്ചത്. അപ്പോള്‍ ശ്വേത എന്നോടു പറഞ്ഞത് ഫ്ളക്സ് നന്നായിരിക്കുന്നു എന്നും ഇതേപോലെ കുറേക്കൂടി ഫ്ലക്സുകള്‍ പല സ്ഥലങ്ങളിലായി വയ്ക്കണമെന്നുമായിരുന്നു. ഇക്കാര്യത്തില്‍ അവര്‍ പൂര്‍ണ പിന്തുണയും വാഗ്ദാനം ചെയ്തു.
ഫ്ളക്സുകള്‍ എല്ലായിടത്തും വയ്ക്കുവാനുള്ള സാമ്പത്തികശേഷി എനിക്കുണ്ടായിരുന്നില്ല. അങ്ങനെയാണ് കയത്തിന്റെ കൂടുതല്‍ ഫ്ലക്സുകള്‍ അടിച്ചുതരാന്‍ മുസ്ലി പവറിന്റെ എം ഡിയോട് ആവശ്യപ്പെടുന്നത്.
അതിനുശേഷമാണ് കേരളത്തിലങ്ങോളമിങ്ങോളം കയത്തിന്റെ ഫ്ളക്സുകള്‍ ഉയര്‍ന്നത്. ഞാന്‍ ആദ്യമായി തിരുവനന്തപുരത്തുവച്ച ഫ്ലക്സിലും മുസ്ലി പവറിന്റെ പരസ്യമുണ്ടായിരുന്നു. അന്നു പക്ഷേ ശ്വേതയ്ക്ക് അതൊരു പ്രശ്നമായി തോന്നിയില്ല.
അന്ന് ഞാന്‍ അവരെ വിളിച്ചപ്പോള്‍ ഇക്കാര്യം എന്നോടു പറഞ്ഞിരുന്നെങ്കില്‍ ഫ്ലക്സുകള്‍ അന്നേ എടുത്തുമാറ്റുമായിരുന്നു. പിന്നീട് 20 ദിവസങ്ങള്‍ കഴിഞ്ഞാപ്പോഴാണ് ഇത് വാവിദമായതായി ചാനലുകളിലൂടെ അറിഞ്ഞത്- കൊച്ചുമോന് പറയുന്നു.
അപ്പോള്‍ തന്നെ ഞാന്‍ ശ്വേതയെ ഫോണില്‍ വിളിച്ചു. പലതവണ വിളിച്ചെന്നും ശ്വേത ഫോണെടുത്തില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.
വിവാദം ശ്വേതാമേനോനെക്കാളും വ്യക്തിപരമായി തന്നെയാണ് ബാധിച്ചതെന്നാണ് അനില്‍ പറയുന്നത്. കയം ഒരു അശ്ലീല ചിത്രമല്ല. ഒരു ക്ലീന്‍ സിനിമയാണ്. ഫാമിലി ഓഡിയന്‍സിന് ഇഷ്ടമാകുന്ന സിനിമകളേ ഞാന്‍ സംവിധാനം ചെയ്തിട്ടുള്ളൂ. ഈ എന്റെ ഇമേജില്‍ കരിതേച്ച സംഭവമാണിത്- അനില്‍ പറഞ്ഞു.
-
ബിഗ് ബോസിന്റെ ടാസ്ക് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പൂട്ടിയിട്ടത് മോശമായി! പവര്‍ ടീമിനെതിരെ വിമര്‍ശനം
-
ആ സിനിമ കണ്ട് അന്ന് അമ്മ വിളിച്ചു; കരച്ചില് വരുന്നെന്ന് പറഞ്ഞു; അന്ന് ഞാന്‍ ചിന്തിച്ചു: നയന്‍താര
-
വെറുപ്പിന്റെ അങ്ങേയറ്റം ജാസ്മിനും ഗബ്രിക്കും സപ്പോര്‍ട്ട്; വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുടെ ശ്രമം പാളുന്നു?