Don't Miss!
- Automobiles ബൈക്കുകള്‍ക്ക് വില കൂട്ടി എന്‍ഫീല്‍ഡ് എതിരാളികള്‍; പേടിക്കണ്ട, ഒരു ഷര്‍ട്ട് വാങ്ങുന്ന പൈസയേ കൂടിയിട്ടുള്ളൂ...
- Lifestyle സൂര്യന് അത്യുച്ചസ്ഥായിയില്‍, അതിവിശേഷം പത്താമുദയം; ഏതൊരു മംഗളകാര്യത്തിനും ശുഭദിനം
- Technology തലച്ചോറുള്ളവർ ഇത് വാങ്ങും, അല്ലാത്തവർ പുച്ഛിക്കും! ഹോണറിന്റെ ഈ 5ജി ഫോണിന് ഞെട്ടിക്കുന്ന വിലക്കുറവ്
- Sports IPL 2024: സന്ദീപിന്റെ ഫൈഫറോ, ജയ്സ്വാളിന്റെ സെഞ്ച്വറിയോ അല്ല; ടേണിങ് പോയിന്റ് മറ്റൊന്ന്!
- Finance തങ്കപ്പനല്ല, പൊന്നപ്പൻ..! റെക്കോർഡ് വിലയിൽ നിന്നും താഴോട്ടിറങ്ങി സ്വർണം, 5 ദിവസം കൊണ്ട് കുറഞ്ഞത് 1,600 രൂപ
- News സ്വര്‍ണവില ഇടിഞ്ഞുവീണു; ജ്വല്ലറിയിലേക്ക് വിട്ടോ... ഇത്രയും കുറവ് ആദ്യം, പവന് വില അറിയാം
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ഹീറോയിനാവാന്‍ അത്ര താല്പര്യമില്ല, 5 വര്‍ഷം കഴിഞ്ഞു നോക്കാമെന്ന് മോഹന്‍ലാലിന്റെ 'മകള്‍'
കിലുക്കാംപെട്ടി കഥാപാത്രങ്ങളോടാണ് ഇപ്പോള്‍ താല്പര്യം. ഹീറോയിനൊക്കെ പിന്നീടാവാമെന്നാണ് ഉലഹന്നാന്റെ മകള്‍ പറയുന്നത്.
ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം കണ്ടവരാരും ഐമയെയ മറക്കില്ല. ജേക്കബിന്റെ മകളായി വേഷമിട്ട കിലുക്കാംപെട്ടിയാണ് ഐമ സെബാസ്റ്റ്യന്‍. മക്കളുടെ കൂട്ടത്തിലെ ഏകപെണ്തരിയായ അമ്മുവായി വേഷമിട്ട താരം വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്.
ചെറിയ കഥാപാത്രമാണെങ്കിലും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാന്‍ ഐമയ്ക്ക് കഴിഞ്ഞു. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ നിന്നും ഉലഹന്നാന്റെ കുടുംബത്തിലേക്കാണ് ഐമ ചേക്കേറിയത്. ജിബു ജേക്കബ് സംവിധാനം ചെയ്ത മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളില്‍ മോഹന്‍ലാലിന്റെയും മീനയുടെയും മകളായാണ് താരം വേഷമിട്ടത്.
മോഹന്‍ലാലിനൊപ്പം വേഷമിട്ടു
രണ്ടാമത്തെ ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായാണ് ഐമ സെബാസ്റ്റിയന് വേഷമിട്ടത്. കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ച ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളിലെ ഐമയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പേടിയും ടെന്‍ഷനും ഉണ്ടായിരുന്നു
മോഹന്‍ലാലിനൊപ്പമാണ് അഭിനയികേകണ്ടത് എന്നറിഞ്ഞപ്പോള്‍ പേടിയുണ്ടായിരുന്നു. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ എല്ലാവരും നന്നായി പിന്തുണച്ചു. പുതുമുഖമായതിന്റെ ടെന്‍ഷനും ഉണ്ടായിരുന്നുവെന്ന് മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തില്‍ ഐമ പറഞ്ഞു.
ജൂനിയേഴ്സ് വരെ റാഗ് ചെയ്യാന്‍ വന്നിട്ടുണ്ട്
ഇതുവരെ ചെയ്തതെല്ലാം ചെറിയ വേഷങ്ങളാണ്. മകള്‍, അനിയത്തി, തുടങ്ങി കുടുംബത്തിലെ വേഷം. അതു കൊണ്ടു തന്നെ ചെറിയ കുട്ടി എന്ന രീതിയിലാണ് ആളുകള്‍ ട്രീറ്റ് ചെയ്യുന്നത്. കോളേജില്‍ ജൂനിയേഴ്സ് പോലും റാഗ് ചെയ്യാന്‍ വന്നിട്ടുണ്ടെന്നും അഭിമുഖത്തില്‍ ഐമ പറഞ്ഞു.
വിദേശത്തെക്കാളും ഇഷ്ടം സ്വന്തം നാട്
വിദേശത്തു ജനിച്ചു വളര്‍ന്ന ഐമയുടെ സ്കൂള്‍ പഠനം നാട്ടില്‍ നിന്നായിരുന്നു. കോട്ടയമാണ് ഐമയുടെ സ്വദേശം. വിദേശത്തെക്കാളും ഏറെ ഇഷ്ടം കോട്ടയത്തോടാണെന്നും താരം പറഞ്ഞു.
ഹീറോയിനാകാന്‍ അത്ര താല്പര്യം പോര
ഹീറോയിന് ആവാന്‍ അത്ര താല്പര്യം പോര ഐമയ്ക്ക്. അഞ്ചു വര്‍ഷത്തിനു ശേഷവും സിനിമയിലുണ്ടെങ്കില്‍ ഹീറോയിന് ആയാല്‍ മതി. ഇപ്പോള്‍ ലഭിക്കുന്നതു പോലെയുള്ള റോളുകളുമായി സിനിമയില്‍ തുടരാനാണ് ഇപ്പോഴത്തെ തീരുമാനം.
-
ആശയുടെ സ്നേഹത്തെ കുറിച്ച് ജയന് മാഷ് തന്നെ പലരോടും പറഞ്ഞിട്ടുണ്ട്! മനോജ് കെ ജയന്റെ ഭാര്യയെ പറ്റി സീമ ജി നായർ
-
പൃഥ്വിയാണ് മക്കള്‍ക്ക് ഇന്സ്പിരേഷന്; കല മാത്രമല്ല, വളര്‍ച്ചക്ക് കാരണം കഠിനാധ്വാനം; പൂര്‍ണിമ
-
ചേട്ടനെ പോലെയായിരിക്കണമെന്ന് രാജുവിനോട് പറഞ്ഞാലുള്ള മറുപടി; അവൻ പാവമല്ലാത്തത് കൊണ്ടല്ല; മല്ലിക സുകുമാരൻ