Don't Miss!
- News കണ്ണൂരിനെ ആവേശക്കടലാക്കി രാഹുല്‍ ഗാന്ധിയെത്തി
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
നിളയോരത്ത് 'തമ്പ്' സിനിമയുടെ നാല്‍പ്പതാം വാര്‍ഷികം ആഘോഷിച്ചു
മലപ്പുറം: നിളാതീരത്ത് തമ്പ് സിനിമയുടെ നാല്‍പ്പതാം വാര്‍ഷികം ആഘോഷിച്ചു. 1978ല്‍ പുറത്തിറങ്ങിയ ബ്ലാക്ക് ആന്റ് വൈറ്റ് സിനിമയുടെ ഓര്‍മ്മകളുമായാണ് നാലു പതിറ്റാണ്ടിനു ശേഷം ചിത്രത്തിലെ ജീവിച്ചിരിക്കുന്ന അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും തിരുന്നാവായയില്‍ നിളയുടെ മടിത്തട്ടില്‍ ഒത്തുകൂടിയത്.
തമ്പ് സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ നടന് നെടുമുടി വേണു, വി.കെ.ശ്രീരാമന് എന്നിവരുടെ നേതൃത്വത്തിലാണ് പോയ കാലത്തെ ഓര്‍മകളെ ചികഞ്ഞെടുത്ത കൂട്ടായ്മ നടത്തിയത്. തമ്പിലൂടെ എത്തിയ നടി ജലജയുടെ സാന്നിധ്യവും ശ്രദ്ധേയമായി.
തമ്പില്‍ പാടി അഭിനയിച്ച സോപാന സംഗീത ചക്രവര്‍ത്തി അന്തരിച്ച ഞരളത്ത് രാമ പൊതുവാളുടെ ഓര്‍മ്മകളുമായി മകന് ഞരളത്ത് ഹരിഗോവിന്ദന് പരിപാടിക്കെത്തി ധന്യത പകര്‍ന്നു.നവാമുകുന്ദ ക്ഷേത്രനടയില്‍ നെടുമുടി വേണുവിനൊപ്പം രാമ പൊതുവാള് അവതരിപ്പിച്ച സോപാനസംഗീതം മകനിലൂടെ പുനര്‍ജനിക്കുകയായിരുന്നു.
കാവാലം ശ്രീകുമാറിന്റെ സംഗീത പരിപാടി ആസ്വാദകരെ സ്വാധീനിച്ചു. തിരുന്നാവായ മണല്പരപ്പില് ഉപജീവനം തേടിയെത്തിയ സര്‍ക്കസ് കമ്പനിയുടെ കഥ പറഞ്ഞ തമ്പില്‍ ഭാരതപ്പുഴയും, നവാമുകുന്ദ ക്ഷേത്രവും, കെല്‍ട്രോണും പശ്ചാത്തലമായി.ഓര്‍മ്മകള്‍ പുതിയ തലമുറയ്ക്ക് മായ്ക്കാത്ത അനുഭവം പങ്കുവെച്ച വേറിട്ട പരിപാടിയില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്
സംവിധായകന് സത്യന് അന്തിക്കാട്, ആര്‍ടിസ്റ്റ് നമ്പൂതിരി , ഛായാഗ്രാഹകന്‍ എസ്.കുമാര്‍,എം.എല്‍.എമാരായ കെ.കെ.ആബിദ് ഹുസൈന് തങ്ങള്‍, കെ.വി.അബ്ദുള്‍ ഖാദര്‍ എന്നിവരും എത്തി.തമ്പ് സിനിമയുടെ പ്രദര്‍ശനവും കണ്ട് നിറഞ്ഞ മനസ്സോടെ നിളയുടെ ഓര്‍മ്മകളിലെ തിരിച്ചു നടത്തത്തില്‍ വന്‍ ജനക്കൂട്ടവും പങ്കാളികളായി.
അരവിന്ദന് സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെയാണ് നെടുമുടി വേണു സിനിമയില്‍ തുടക്കം കുറിച്ചത്. ഒന്നിനൊന്ന് വ്യത്യസ്തങ്ങളായ കഥാപാത്രവുമായി ജൈത്രയാത്ര തുടരുന്ന അദ്ദേഹം സിനിമയിലെത്തിയിട്ട് 40 വര്‍ഷം പിന്നിടുന്ന വേളയിലാണ് ഈ ആഘോഷ പരിപാടി. കാവാലം നാരായണപ്പണിക്കരുടെ നാടക സംഘത്തിലൂടെയാണ് നെടുമുടി കലാരംഗത്തേക്ക് പ്രവേശിക്കുന്നത്. നാടകത്തില്‍ നിന്നാണ് സിനിമയിലേക്ക് എത്തിയത്. അഭിനയം മാത്രമല്ല എഴുത്തിലും സംവിധാനത്തിലും കൂടി അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
-
സിനിമയ്ക്ക് വേണ്ടി ഭാര്യയെയും കാമുകിയെയും ഉപേക്ഷിക്കുന്നവര്‍ക്ക് എതിരാണ്! ഷാരൂഖ് ഖാന്റെ വാക്കുകളിങ്ങനെ
-
'തനിക്ക് നെഗറ്റീവാണെന്ന് രസ്മിൻ പുറത്ത് നിന്ന് മനസിലാക്കി, ലാലേട്ടനോട് സോറി പറഞ്ഞു, ഇപ്പോൾ മിണ്ടാട്ടവുമില്ല'
-
ഗര്‍ഭിണിയാണെന്ന് പറഞ്ഞ് പറ്റിക്കുവാണോ? ദീപിക പദുക്കോണിന്റെ വയര്‍ കാണുന്നില്ലെന്ന് ആരോപണം! ഫോട്ടോ വൈറൽ