Don't Miss!
- News ദീപിക പദുക്കോണുമായി കൈകോര്‍ത്ത് ഇഷ അംബാനി, ചില്ലറക്കാരിയല്ല അംബാനിയുടെ മകള്‍; ആസ്തി ഇത്ര
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
ദില്ലി പെണ്‍കുട്ടിയുടെ കഥ ചലച്ചിത്രമാകുന്നു
സമകാലിക സംഭവങ്ങള്‍ ചലച്ചിത്രങ്ങള്‍ക്ക് വിഷയമാകുന്ന ട്രെന്‍ഡ് അടുത്തിടെയായി കൂടിവരുകയാണ്. സാമൂഹികമായും രാഷ്ട്രീയപരവുമായ സംഭവങ്ങള്‍ ആവിഷ്കരിക്കുന്ന ഏറെ സിനിമകള്‍ പുറത്തിറങ്ങിക്കഴിഞ്ഞു, പലതും അണിയറയില്‍ തയ്യാറായിക്കൊണ്ടുമിരിക്കുന്നു.
ഇന്ത്യയെ കരയിച്ച ദേശീയ തലത്തില്‍ ഏറെ ചര്‍ച്ചയായ മറ്റൊരു സംഭവം കൂടി സിനിമയാവുകയാണ്. കൂട്ടബലാല്സംഗത്തിനിരായായി കൊല്ലപ്പെട്ട ദില്ലി പെണ്‍കുട്ടിയുടെ കഥയാണ് അടുത്തതായി അഭ്രപാളികളില്‍ എത്തുന്നത്. മിലന് ഭൗമിക് സംവിധാനം ചെയ്യുന്ന ബംഗാളി ചിത്രത്തിന് നിര്‍ഭയ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ സൗമിത്ര ചാറ്റര്‍ജി ദില്ലി മുഖ്യമന്ത്രിയുടെ വേഷത്തില്‍ അഭിനയിയ്ക്കും. പെണ്‍കുട്ടിയെ അവതരിപ്പിക്കുക പുതുമുഖനായികയായിരിക്കും.
രാജ് അമ്രപാലി, മേഖാലി എന്നീ പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കും. ബാദ്ഷാ മൊയ്തു പൊലീസ് ഓഫീസറായും ശ്രീലേഖ മിശ്ര ഇയാളുടെ ഭാര്യയായും വേഷമിടും. ചിത്രത്തിന്റെ ഷൂട്ടിങ് 40 ദിവസത്തെ ഒറ്റഷെഡ്യൂളിലാണ് പൂര്ത്തിയാക്കുകയെന്ന് സംവിധായകന് പറയുന്നു.
നമ്മുടെ സഹോദരിയോ മകളോ ഒക്കെ ആകാമായിരുന്ന ആ പെണ്‍കുട്ടിയുടെ അനുഭവം വല്ലാത്ത മാനസികാഘാതമുണ്ടാക്കുന്നതാണ്. ആ സംഭവത്തിന് പിന്നാലെയുണ്ടായ പ്രതിഷേധവും നിയമനിര്‍മ്മാണവുമെല്ലാം ശരിയ്ക്കും സ്ത്രീകളുടെ അവസ്ഥയില്‍ മാറ്റം വരുത്തുമോ?. എത്ര പെണ്‍കുട്ടികള്‍ക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്, അതില്‍ എത്രയെണ്ണം പുറംലോകം അറിയുന്നുണ്ട്- മിലന് ചോദിക്കുന്നു.
ദില്ലി സംഭവത്തെത്തുടര്‍ന്ന് തലസ്ഥാനനഗരി കണ്ടത് ഏറ്റവും വലിയ പ്രതിഷേധ പരിപാടികളായിരുന്നു. സംഭവത്തില്‍ രോഷാകുലരായ ജനങ്ങള്‍ രാഷ്ട്രപതിഭവന് മുന്നില്‍വരെ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസിന് നന്നേ കഷ്ടപ്പെടേണ്ടിയും വന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെയാണ് പ്രതിഷേധാഗ്നി ആളിപ്പടര്‍ന്നത്. പുറത്തുനിന്ന് പ്രത്യേകിച്ച് സമരാഹ്വാനങ്ങള്‍ ഒന്നിമില്ലാതിരുന്നിട്ടും അറിഞ്ഞവര്‍ അറിഞ്ഞവര്‍ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന് ദില്ലിയെ ജനസാഗരമാക്കുകയായിരുന്നു. അടുത്തകാലത്ത് ഇത്തരത്തിലൊരു പ്രതിഷേധസമരം നടക്കുകയോ ഇത്രയേറെ വാര്‍ത്താപ്രാധാന്യം ലഭിയ്ക്കുകയോ ചെയ്ത സംഭവങ്ങള്‍ അധികമുണ്ടായിട്ടില്ല.
-
'ഡേവി അങ്കിൾ മാത്രം ഇന്ന് ഇവിടെ ഇല്ല...'; അനിയത്തി ശ്രദ്ധയുടെ വിവാഹനിശ്ചയത്തിന് പൊട്ടിക്കരഞ്ഞ് പേളി മാണി!
-
'ആകെ ഈ പണിയല്ലേ ചെയ്യാനുള്ളു, അത് മര്യാദക്ക് ചെയ്തൂടെ?'; ലാല്‍ ജോസിനെ അന്ന് മമ്മൂട്ടി വഴക്ക് പറഞ്ഞു
-
സിനിമയ്ക്ക് വേണ്ടി ഭാര്യയെയും കാമുകിയെയും ഉപേക്ഷിക്കുന്നവര്‍ക്ക് എതിരാണ്! ഷാരൂഖ് ഖാന്റെ വാക്കുകളിങ്ങനെ