Don't Miss!
- Lifestyle ആലിയ ഭട്ടിന്റെ ബ്യൂട്ടി സീക്രട്ട് : ചര്‍മ്മ സൗന്ദര്യം സംരക്ഷിക്കാന്‍ തേന്‍ ഇങ്ങനെ ഉപയോഗിക്കാം
- Automobiles കൂടുതൽ ചാലുകൾ കീറി വാട്ടർ മെട്രോ; പുത്തൻ സ്റ്റേഷനുകളും റൂട്ടുകളും പ്രവർത്തനം ആരംഭിച്ചു, സമയക്രമങ്ങൾ ഇങ്ങനെ
- Sports IPL 2024: പുകഞ്ഞ കൊള്ളികള്‍ പുറത്ത്, രാഹുലും ക്രുണാലും മുംബൈയിലേക്ക്- നിര്‍ണ്ണായക നീക്കം
- News പൗരത്വ നിയമത്തിന് തല്ക്കാലം സ്റ്റേയില്ല; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്
- Technology മാന്ത്രികൻ മഹാ, മാന്ത്രികൻ... ഇത് 'റിയൽ മറ്റത്ത് നാർസോ ടച്ചനാർ'! റിയൽമി നാർസോ 70 പ്രോ എത്തി
- Finance നിക്ഷേപത്തിന് നിങ്ങൾ തയ്യാറാണോ, മകളെയാക്കാം ലക്ഷപ്രഭു, ഇതാണ് കേന്ദ്രസർക്കാർ പദ്ധതി
- Travel തേക്കടിയിലെ ബോട്ടിങ്; ആനകളെയും മാൻകൂട്ടങ്ങളെയും കണ്ട് ഒരു യാത്ര, ഓൺലൈൻ ബുക്ക് ചെയ്യാം
ഗോഡ് ഫാദര്‍ റീമേക്ക് ചെയ്യാത്തതിന് ഒരു ശക്തമായ കാരണമുണ്ട്, എന്താണെന്ന് അറിയാമോ?
മലയാള സിനിമയിലെ ചരിത്ര വിജയമാണ് ഗോഡ്ഫാദര് എന്ന ചിത്രം. സിദ്ധിഖ് - ലാല്‍ കൂട്ടുകെട്ടില്‍ 1993 ല്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് അതിലെ പാത്രസൃഷ്ടി തന്നെയാണ്. അഞ്ഞൂറാനെ അവതരിപ്പിച്ച എന്‍എന്‍ പിള്ള മുതല്‍ കാര്യസ്ഥാന്റെ ചെറിയൊരു റോളിലെത്തിയ ഹരിശ്രീ അശോകന് വരെ ഒരു കഥാപാത്രത്തിനും മറ്റൊരു നടനെ സങ്കല്പിക്കാന് വയ്യ.
ചരിത്രത്തില്‍ ആദ്യമായി, ഗോഡ്ഫാദറിന്റെ റെക്കോര്‍ഡ് ഒരു സിനിമയ്ക്കും തകര്‍ക്കാനാകില്ലെന്ന് മുകേഷ്
മലയാളത്തില്‍ ഹിറ്റായ ഒട്ടുമിക്ക ചിത്രങ്ങളും അന്യഭാഷയില്‍ റീമേക്ക് ചെയ്തിട്ടുണ്ട്. എന്നിട്ടും പ്രേക്ഷക പ്രശംസയും സാമ്പത്തിക ലാഭവും നേടിയ ഗോഡ്ഫാദര് മാത്രം ഇതുവരെ മറ്റൊരു ഭാഷയിലേക്ക് റീമേക്ക് ചെയ്തില്ല. അതിനൊരു പ്രധാന കാരണമുണ്ട്. എന്താണെന്ന് അറിയാമോ.. ?
ഇവര്‍ക്ക് പകരമാകില്ല
എന്‍എന്‍ പിള്ള, തിലകന്, മുകേഷ്, ജഗദീഷ്, ഇന്നസെന്റ്, ഭീമന് രഘു, ഫിലോമിന, കനക തുടങ്ങിയൊരു വലിയതാരനിരയാണ് ഗോഡ്ഫാദര് എന്ന ചിത്രത്തിന്റെ വിജയം. ഈ കഥാപാത്രങ്ങള്‍ക്ക് പകരക്കാരായി മറ്റ് നടന്മാരെ അന്യഭാഷയില്‍ കിട്ടാത്തതാണ് ചിത്രം മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യാത്തതിന്റെ കാരണം.
കെ ബാലചന്ദര്‍ പറഞ്ഞത്
ഗോഡ്ഫാദറിന്റെ പ്രിവ്യു മദ്രാസില്‍ വച്ചു നടക്കുന്ന കാലം. മുകേഷിന്റെ ക്ഷണം സ്വീകരിച്ചാണ് തമിഴിലെ പ്രശസ്ത സംവിധായകനും നിര്‍മാതാവുമൊക്കെയായ കെ ബാലചന്ദര്‍ എത്തിയത്. ഷോ കഴിഞ്ഞ് മുകേഷിന് ഷേക്ക്ഹാന്റ് നല്‍കിക്കൊണ്ട് കെ ബാലചന്ദര്‍ പറഞ്ഞു, 'ഇങ്ങനെയാണ് ഒരു എന്റര്‍ടൈന്‍മെന്റ് സിനിമയെടുക്കേണ്ടത്. തുടക്കം മുതല്‍ ഒടുക്കം വരെ കഥയാണ്. ഇത് നൂറ് ദിവസങ്ങളില്‍ കൂടുതല്‍ ഓടും'
റീമേക്ക് ചെയ്യില്ല എന്ന് ബാലചന്ദര്‍
ബാലചന്ദറിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ മുകേഷിനൊരു മോഹം, 'സര് എന്നാല്‍ ഈ സിനിമ അങ്ങേയ്ക്ക് തമിഴില്‍ റീമേക്ക് ചെയ്തു കൂടെ' എന്ന് മുകേഷ് ചോദിച്ചു. ഒരിക്കലുമില്ല എന്നായിരുന്നു ബാലചന്ദറിന്റെ മറുപടി. അപ്പോള്‍ എന്തോ കുഴപ്പമുണ്ടല്ലോ എന്ന സംശയമായി മുകേഷിന്.
എന്തുകൊണ്ട് ചെയ്യില്ല
എന്തുകൊണ്ടാണ് സിനിമ റീമേക്ക് ചെയ്യില്ല എന്ന് പറഞ്ഞത് എന്ന് പിന്നീട് ബാലചന്ദ്രര്‍ വിശദീകരിച്ചു, 'മുകേഷിന്റെ റോള്‍ ചെയ്യാന്‍ ഇവിടെ ആളെ കിട്ടും. അല്ലെങ്കില്‍ മുകേഷിന് തന്നെ ചെയ്യാം. പക്ഷെ മറ്റ് അഭിനേതാക്കളില്‍ പലര്‍ക്കും ഇവിടെ പകരക്കാരില്ല. അത് മലയാള സിനിമയില്‍ മാത്രമേയുള്ളൂ'
-
രതീഷിനെ പുറത്താക്കിയത് മണ്ടത്തരം! നീതികേട്! പുറത്താകേണ്ടവര്‍ അകത്ത്; സുരേഷിന് പിടിപാടെന്ന് ഫിറോസ്
-
ആ സിനിമയുടെ പ്രൊമോഷനിൽ നിന്നും എന്നെ മാറ്റി നിർത്തി; ഇമേജായിരുന്നു പ്രശ്നം; തുറന്ന് പറഞ്ഞ് അമല പോൾ
-
'നിവിനെ നമുക്ക് കൺട്രോൾ ചെയ്യാൻ പറ്റില്ല, ചിരി വന്നിട്ട് തന്നെയാണ് ആ പ്രോഗ്രാമിൽ ചിരിക്കുന്നത് നിബന്ധനയില്ല'