Don't Miss!
- Sports IPL 2024: കണക്കുവീട്ടാന്‍ സിഎസ്കെ, ജയം തുടരാന്‍ ലഖ്നൗ- ടോസ് 7 മണിക്ക്
- Automobiles മഹീന്ദ്ര 'പപ്പടം' അങ്ങനെ ഇറക്കാത്തതാണല്ലോ..! ഈ എസ്യുവിക്ക് ക്രാഷ് ടെസ്റ്റില്‍ കിട്ടിയത് 1 സ്റ്റാര്‍
- Lifestyle 18 മാസം കൊണ്ട് 108 കിലോ കുറച്ചത് വെറുതേയായി; വീണ്ടും തടി കൂടി ആനന്ദ് അംബാനി; കാരണം ഇത്
- Finance 1 വർഷത്തെ കാലാവധിയുള്ള എഫ്.ഡിക്ക് മികച്ച പലിശ നേടാം, ഈ ബാങ്കിലേക്ക് പോകൂ
- News കോൺഗ്രസ് ഭരണത്തിൽ ഹനുമാൻ ചാലിസ കേൾക്കുന്നത് പോലും കുറ്റകരം; വിദ്വേഷ പരാമർശം ആവർത്തിച്ച് മോദി
- Technology രാജമാണിക്യം ലെവൽ റോമിങ് പ്ലാനുമായി എയർടെൽ; 184 രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ റീച്ചാർജ് മതി
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ചാര്‍ലി മത്സരിച്ചെങ്കില്‍ ദുല്‍ഖര്‍ ബച്ചനൊപ്പം നിന്നേനെ എന്ന് സംസ്ഥാന ജൂറി, ജയസൂര്യ അപമാനിച്ചു
സംസ്ഥാന ചലച്ചിത്ര പ്രഖ്യാപനത്തില്‍ മികച്ച നടന്, സംവിധാനം, തിരക്കഥ, ഛായാഗ്രാഹണം, കലാസംവിധാനം തുടങ്ങി പ്രധാന വിഭാഗങ്ങളിലെ പുരസ്കാരമെല്ലാം സ്വന്തമാക്കിയത് ചാര്‍ലി എന്ന ചിത്രമാണ്. ദേശീയ ചലച്ചിത്രം പ്രഖ്യാപനത്തില്‍ ചാര്‍ലിയ്ക്ക് പുരസ്കാരം ലഭിയ്ക്കാത്തത് മത്സരിക്കാത്തത് കൊണ്ടാണെന്ന് സംസ്ഥാന പുരസ്കാര ജൂറി അധ്യക്ഷന്‍ മോഹന്‍.
നാടകീയ വികാര പ്രകടനങ്ങളൊന്നും ഇല്ലാതെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അഭിനയിച്ചത്. ചാര്‍ലിയില്‍ വേറിട്ട അഭിനയ ശൈലി കാഴ്ചവച്ച ദുല്‍ഖര്‍ ദേശീയ തലത്തില്‍ മത്സരിച്ചിരുന്നുവെങ്കില്‍ അമിതാഭ് ബച്ചനൊപ്പം എത്തുമായിരുന്നു എന്നും മോഹന്‍ പറഞ്ഞു. ബാഹുബലിയ്ക്ക് പുരസ്കാരം നല്‍കിയത് ദയനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാന പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ ജയസൂര്യ തന്നെ വിളിച്ച് നികൃഷ്ടമായ രീതിയില്‍ സംസാരിച്ചു എന്നും മോഹന്‍ ആരോപിക്കുന്നു. തനിക്ക് അഭിനയിക്കാന്‍ മാത്രമേ അറിയൂ, പണം നല്കി പുരസ്കാരം വാങ്ങാന്‍ അറിയില്ല എന്ന് നടന് പറഞ്ഞത്രെ. ഇത് വഴി ജയസൂര്യ സംസ്ഥാന പുരസ്കാരത്തെ അപമാനിക്കുകയാണ് ചെയ്തത്. അവാര്‍ഡ് ലഭിക്കാത്തതിന് വായില്‍ തോന്നുന്നത് വിളിച്ച് പറയരുത്- മോഹന്‍ പറഞ്ഞു.
ദേശീയ തലത്തില്‍ മികച്ച പരിസ്ഥിതി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ബിജുവിന്റെ വലിയ ചിറകുള്ള പക്ഷി വെറുമൊരു ന്യൂസ് കവറേജാണെന്നാണ് മോഹന്‍ അഭിപ്രായപ്പെട്ടത്.
-
'ആവശ്യമില്ലാത്ത വർത്തമാനം പറയരുത്'; ജാസ്മിന്റെയും ഗബ്രിയുടേയും ജയിലിലെ കെട്ടിപിടുത്തം ചോദ്യം ചെയ്ത് മോഹൻലാൽ!
-
'നെഗറ്റീവ് വരേണ്ട എപ്പിസോഡിൽ ജിന്റോ മറുപടികൾ കൊണ്ട് കയ്യടി വാങ്ങി, മണ്ടൻ ടാഗ് അടിപൊളിയായി ഉപയോഗിക്കുന്നു'
-
'അതിന്റെ ക്രെഡിറ്റ് മുഴുവൻ മേനകയ്ക്കാണ്; അങ്ങനെയാണ് വളർത്തിയത്; ഷൂട്ട് കഴിഞ്ഞ് സെറ്റിലുള്ളവർക്ക് നൽകിയത്'