Don't Miss!
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- News ശോഭ സുരേന്ദ്രന് വിളിച്ചു എടുത്തില്ല, നമ്പര്‍ ചോദിച്ച് വാങ്ങുകയായിരുന്നുവെന്ന് ഇപിയുടെ മകന്
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
മലയാള സിനിമ ആരെയും മാറ്റി നിർത്തുന്നില്ല, നടി ആക്രമിക്കപ്പെട്ടതിനു ശേഷം സിനിമയിൽ നല്ല മാറ്റങ്ങൾ; കമൽ
കോഴിക്കോട്: നടിയുടെ ആക്രമണശേഷം മലയാള സിനിമയില്‍ പൊതുവെ ചില നല്ല രൂപത്തിലുള്ള മാറ്റങ്ങള്‍ ദൃശ്യമായിട്ടുണ്ടെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. എഎഫ്എഫ്കെ പ്രാദേശിക ചലച്ചിത്ര മേളയോടനുബന്ധിച്ച് കോഴിക്കോട് പ്രസ്ക്ലബ്ബില്‍ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീ വിരുദ്ധ സമീപനം മലയാള സിമിമയില്‍ യാഥാര്‍ഥ്യമാണ്. അതേസമയം, ഒരു പ്രത്യേക കാലഘട്ടത്തില്‍ സിനിമയില്‍ ഉണ്ടായിരുന്ന വ്യക്തിവിരോധവും സ്പര്ധയുമൊന്നും ശരിയല്ലെന്ന മനോഭാവം ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയില്‍ ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്. ചിലരെ മാറ്റിനിര്‍ത്തുന്ന രീതി നേരത്തെ സിനിമാ മേഖലയില്‍ വലിയ തോതില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാവരെയും വേണ്ടതാണെന്ന തോന്നലുണ്ട്. സിനിമയില്‍ വിലക്ക് എന്നൊന്നില്ല. ഉള്ളത് സംഘടനാപരമായ പ്രശ്നങ്ങളെ തുടര്‍ന്നുള്ള മാറ്റിനിര്‍ത്തലുകള്‍ മാത്രം. സംഘടനയുടെ ചട്ടക്കൂടില്‍ നില്‍ക്കാത്തവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നത് എല്ലാ സംഘടനകളിലുമുണ്ട്.
സിനിമ അറിയാത്തവര്‍ സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന സിനിമാ നിരൂപണത്തെയാണ് താന്‍ എതിര്‍ത്തത്. സിനിമയുടെ ഭാഷ മനസിലാക്കിയിട്ടു വേണം അതിനെ നിരൂപണം ചെയ്യാന്‍. സിനിമയെ താറടിക്കുന്ന വിധത്തില്‍ നിരൂപണം ചെയ്യുന്നത് അംഗീകരിക്കാനാവില്ല. താരാരാധന ലോകത്തെങ്ങും സിനിമാ വ്യവസായത്തിലെ ശരിയല്ലാത്ത ഒരു പ്രവണതയാണ്. അത് സ്വാഭാവികമായും മലയാള സിനിമയിലും ഉണ്ട്.
മുന്‍വിധികളില്ലാതെ ആമി കണ്ടവരെല്ലാം സിനിമ ഇഷ്ടപ്പെട്ടിട്ടുണ്ട്. താന്‍ മനസിലാക്കിയ കമലാ സുരയ്യയെയാണ് ആമിയിലൂടെ പറയാന്‍ ശ്രമിച്ചത്. ജെ.സി ഡാനിയെലിന്റെ ജീവിതം പറഞ്ഞ സെല്ലുലോയ്ഡ് എന്ന സിനിമ ചെയ്യാന്‍ കൂടുതല്‍ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അദ്ദേഹത്തെക്കുറിച്ച് അധികം പേര്‍ക്ക് അറിയില്ല എന്നതായിരുന്നു കാരണം. എന്നാല്‍ മലയാളികള്‍ക്ക് മുഴുവന്‍ സുപരിചിതയായ കമല സുരയ്യയുടെ ജീവിതം പറയുമ്പോള്‍ ആ സ്വാതന്ത്ര്യം ലഭിച്ചില്ല.
ചലച്ചിത്ര അക്കാദമി വര്‍ഷത്തില്‍ ഒരു സിനിമയെങ്കിലും നിര്‍മിക്കണമെന്ന സംവിധായകന് ടി.വി ചന്ദ്രന്റെ നിര്‍ദേശം നല്ലതാണെങ്കിലും അതേക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. നിലവില്‍ സിനിമാ നിര്‍മാണമെന്നത് അക്കാദമിയുടെ പ്രവര്‍ത്തനപരിധിയില്‍ വരുന്നതല്ലെന്നും കമല്‍ വിശദീകരിച്ചു.
ചുണ്ട് കടിച്ച ഫോട്ടോ വിവാദമായപ്പോള്‍ നയന്താരയോട് ക്ഷമ പറഞ്ഞിരുന്നു എന്ന് ചിമ്പു
അത്തരം ചെകുത്താന്മാര് സീരിയലില്‍ ഇല്ല, കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് പരസ്പരത്തിലെ പത്മാവതിയമ്മ!
-
കല്യാണം ഉറപ്പിച്ചിട്ടും പ്രേമ നാടകം, ശരിക്കും തേപ്പുകാരി ജാസ്മിനല്ലേ? വീണ്ടും അവര്‍ ഒന്നിക്കുമെന്ന് പ്രേക്ഷകർ
-
എന്റെ ഏഴ് ആഴ്ച കളഞ്ഞു; അവൻ ഒരു വാക്ക് പറഞ്ഞാൽ മതിയായിരുന്നു; പൊട്ടിക്കരഞ്ഞ് ജാസ്മിൻ
-
ഒരു പുരുഷന് ഒരു സ്ത്രീ എന്നതാണ് സംസ്കാരം! ധനുഷിന്റെയും ഐശ്വര്യയുടെയും ദാമ്പത്യ ജീവിതത്തെ പറ്റി നിര്‍മാതാവ്