Don't Miss!
- Sports IPL 2024: തനി സ്വഭാവം കാട്ടി സഞ്ജു, ക്ഷമയില്ല! തട്ടകത്തില്‍ നാണംകെട്ടു; രൂക്ഷ വിമര്‍ശനം
- News സിദ്ധാര്‍ത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവര്‍ണര്‍, മുന്‍ ഹൈക്കോതി ജഡ്ജി അന്വേഷിക്കും
- Lifestyle ശരീരഭാരം കുറയും, ഹൃദയാരോഗ്യം മെച്ചപ്പെടും; ദിനവും വെളിച്ചെണ്ണ ഉപയോഗിച്ചാലുള്ള ഗുണങ്ങള്‍
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
മുത്തൂറ്റ് പോള്‍ വധം: പ്രതികള്‍ക്കെതിരെ മൊഴി
തിരുവനന്തപുരം: മുത്തൂറ്റ് പോള്‍ വധക്കേസിലെ പ്രതികളായ കാരി സതീഷിനും സത്താറിനുമെതിരെ മാപ്പുസാക്ഷിയുടെ നിര്‍ണായക മൊഴി. കേസില്‍ സിബിഐ മാപ്പുസാക്ഷിയായ ബിനുവാണ് മുഖ്യപ്രതികള്‍ക്കെതിരെ മൊഴി നല്‍കിയത്.
പോള്‍ കൊല്ലപ്പെട്ട ശേഷം കാരി സതീഷിന്റെയും സത്താറിന്റെയും വസ്ത്രങ്ങളില്‍ രക്തക്കറ പുരണ്ടിരുന്നുവെന്ന് തിരുവനന്തപുരം സിബിഐ കോടതിയില്‍ ബിനു പറഞ്ഞു. പോളിന്റെ രക്തം പുരണ്ട കത്തി കഴുകിയ ശേഷം കൂട്ടുപ്രതിയായ അബിയെ ഏല്പിക്കുന്നതും താന്‍ കണ്ടെന്നും ബിനു കോടതിയെ അറിയിച്ചു.
ചങ്ങനാശേരിയില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘത്തില്‍ ഉണ്ടായിരുന്ന ബിനുവിനെ പിന്നീട് മാപ്പുസാക്ഷിയാക്കുകയായിരുന്നു. പോള്‍ ജോര്‍ജ് വധക്കേസില്‍ സാക്ഷി വിസ്താരം തിങ്കളാഴ്ചയാണ് സിബിഐ കോടതി ആരംഭിച്ചത്. രണ്ടു കേസിലാണു സാക്ഷി വിസ്താരം നടക്കുന്നത്.
പോള്‍ ജോര്‍ജിനെ വധിച്ച കേസിലാണ് ഒന്ന്. വധവുമായി ബന്ധപ്പെട്ടു ക്വട്ടേഷന്‍ ഏറ്റെടുത്തതും ഗൂഢാലോചന നടത്തിയതുമാണു രണ്ടാമത്തെ കേസ്. 2009 ഓഗസ്റ്റ് 21നാണ് കേരളത്തെ ഞെട്ടിച്ചു കൊണ്ട് വ്യാപാരപ്രമുഖനായ പോള്‍ ജോര്‍ജ് കൊല്ലപ്പെടുന്നത്. ഒരു വാഹനാപകടത്തിനു ശേഷം പോളിനെ പിന്തുടര്‍ന്ന ക്വട്ടേഷന്‍ സംഘമാണ് കൊല നടത്തിയത്. ഈ സംഘത്തില്‍ ബിനു ഇല്ലായിരുന്നു. തിരികെ എത്തിയ സംഘത്തില്‍ കാരി സതീഷും സത്താറും ഉണ്ടായിരുന്നു. ഈ സമയത്താണു സതീഷ്, സത്താര്‍ എന്നിവരുടെ വസ്ത്രത്തില്‍ രക്തം കണ്ടത്. കൂടാതെ അബിയെ കഴുകിയ കത്തി ഏല്‍പ്പിക്കുന്നതു കണ്ടെന്നുമാണു ബിനു നല്കിയ മൊഴി.