Don't Miss!
- News
ബിബിസി ഡോക്യുമെന്ററിക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് പരിഹാസ്യവും, ഭീരുത്വവും; എംവി ഗോവിന്ദൻ
- Sports
IND vs NZ: രണ്ടാമങ്കത്തില്‍ പൃഥ്വി വേണം, ഇല്ലെങ്കില്‍ ഇന്ത്യ പൊട്ടും! അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
'മമ്മൂട്ടി പറഞ്ഞു, അച്ഛനെ വിചാരിച്ച് അഭിനയിച്ചു തുടങ്ങി'
ഫയര്മാന് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ഒരു താരോദയം കൂടെ ഉദിച്ചു. രതീഷിന്റെ മകന് പത്മരാജന്! രതീഷ് പുതിയ രൂപത്തില്‍ വെള്ളിത്തിരയില്‍ എത്തിയതുപോലെയുണ്ടായിരുന്നു പത്മരാജിനെ ആദ്യം സ്ക്രീനില്‍ കണ്ടപ്പോള്‍. അച്ഛന് അഭിനയിച്ച് അനശ്വരമാക്കിയ വില്ലന്‍ വേഷങ്ങള്‍ കണ്ടു വളര്‍ന്ന പത്മരാജിന്, അച്ഛനെ പോലെ വില്ലന്‍ വേഷങ്ങളോട് തന്നെയായിരുന്നു താത്പര്യം.
അച്ഛന് നായകതനായ അധികം സിനിമകള്‍ കണ്ടിട്ടില്ലെന്നാണ് പത്മരാജന് പറയുന്നത്. മോഹന്‍ തോമസിനെയാണ് അച്ഛന് അനശ്വരമാക്കിയ കഥാപാത്രങ്ങളില്‍ ഏറെ ഇഷ്ടം. അങ്ങനെ വില്ലന്‍ വേഷങ്ങളില്‍ താത്പര്യം തോന്നിയതുകൊണ്ടാണ് ഫയര്‍മാനില്‍ വില്ലനായി തന്നെ പ്രത്യക്ഷപ്പെട്ടത്. മധുര നാരങ്ങ എന്ന ചിത്രത്തിലൂടെ സഹോദരി പാര്‍വ്വതി രതീഷും സിനിമയിലേക്ക് അരങ്ങേറ്റം കുറിയ്ക്കുകാണ്. അങ്ങനെ പാര്‍വ്വതിയ്ക്കൊപ്പം ഫോട്ടോ ഷൂട്ടിന് പോയപ്പോഴാണ് പത്മരാജിനു സിനിമയിലേക്കുള്ള വാതില്‍ തുറന്നു കിട്ടിയത്.

അവിടെ വച്ച് പത്മരാജിന്റെയും ഒന്ന് രണ്ട് ഫോട്ടോകള്‍ എടുത്തിരുന്നു. അത് ഫയര്‍മാന്റെ നിര്‍മാതാവ് കാണാന്‍ ഇടയായി. അദ്ദേഹം സംവിധായകന് ദീപുകരുണാകരനെ കാണിച്ചു. അതിനു മുമ്പ് നല്ലൊരു വേഷം ചോദിച്ച് മമ്മൂട്ടിയ്ക്ക് മെസേജ് അയച്ചിരുന്നു. അച്ഛനുമായി നല്ല അടുപ്പമായിരുന്നു മമ്മൂക്കയ്ക്ക്. അച്ഛന് മരിച്ചതിന് ശേഷവും അമ്മ അത് നിലനിര്‍ത്തി പോന്നിരുന്നു. അങ്ങനെ ദീപുകരുണാകരന്‍ തന്റെ ഫോട്ടോ മമ്മൂക്കയ്ക്ക് കാണിച്ചു കൊടുക്കുകയും സന്തോഷത്തോടെ മമ്മൂട്ടി വളിയ്ക്കുകയുമായിരുന്നു.
ആദ്യമായി അഭിനയിക്കാന്‍ പോകുമ്പോള്‍ നല്ല ടെന്ഷനുണ്ടായിരുന്നത്രെ. എന്നാല്‍ സെറ്റിലെത്തിയപ്പോള്‍ എല്ലാം പോയി. എല്ലാവരും നല്ല സ്നേഹത്തോടെയാണ് പെരുമാറിയത്. പ്രത്യേകിച്ച് മമ്മൂക്ക. കൂടെ അഭിനയിക്കുന്നവരെ എത്രത്തോളം കംഫര്ട്ടബിളാക്കാമോ അത്രയും കംഫര്‍ട്ടബ്ള്‍ ആക്കുന്ന വ്യക്തിയാണ് മമ്മൂക്ക. അദ്ദേഹം പറഞ്ഞതുപോലെ അച്ഛനെ മനസ്സില്‍ വിചാരിച്ച് അഭിനച്ചു തുടങ്ങിയപ്പോള്‍ പേടിയൊക്കെ പോയി. സിനിമ പ്രേക്ഷകര്‍ സ്വീകരിച്ചു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്- പത്മരാജ് പറഞ്ഞു.
-
സീരിയൽ സെറ്റിൽ ദിവ്യക്ക് ബേബി ഷവർ; താൻ പുതു ജീവിതത്തിലെന്ന് അർണവ്; വിധി നിങ്ങളെ വെറുതെ വിടില്ലെന്ന് കമന്റുകൾ
-
കൊതിച്ചിട്ട് കൊച്ച് കളിക്കുന്ന ഫോണെടുത്ത് അഭിനയിച്ചിട്ടുണ്ട്! ഭാര്യയാണ് ജീവിതത്തിലെ ഐശ്വര്യം
-
ദിവസവും മദ്യവും സിഗരറ്റും മട്ടണും വേണമായിരുന്നു; സ്നേഹം കൊണ്ട് അവൾ ദുശ്ശീലങ്ങളെല്ലാം മാറ്റിയെന്ന് രജനീകാന്ത്!