Don't Miss!
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Lifestyle ഇന്ന് ചിക്കനാണോ, കുരുമുളകിട്ട് കിടിലന്‍ ടേസ്റ്റില്‍ വറുത്തെടുക്കാം
- Automobiles ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
- News പിണറായിയോളം തലപ്പൊക്കമുള്ള സിപിഎം നേതാവിനെ ബിജെപിയിലെത്തിക്കാന്‍ ദല്ലാള്‍ ശ്രമിച്ചു: ശോഭ സുരേന്ദ്രന്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Sports IPL 2024: ചാഹലിനെ ആര്‍സിബിയ്ക്ക് നഷ്ടപ്പെട്ടത് ആ മണ്ടത്തരം കാരണം; ലേലത്തില്‍ നടന്നത് എന്ത്? വെളിപ്പെടുത്തല്‍
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
മമ്മൂട്ടിയ്ക്കൊപ്പം 3 സിനിമ, ഒരു അവസരം പോലും മോഹന്‍ലാലിന് കൊടുത്തില്ല; എന്തുകൊണ്ട് എന്ന് അടൂര്‍
അന്‍പത് വര്‍ഷത്തോളമായി അടൂര്‍ ഗോപാലകൃഷ്ണന് മലയാള സിനിമയില്‍. വളരെ സൂക്ഷ്മതയോടെ മാത്രം സിനിമകള്‍ എടുക്കുന്ന അടൂര്‍ ഇതുവരെ 12 സിനിമകളാണ് സംവിധാനം ചെയ്തത്. ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തിന് സമ്മിശ്രപ്രതികരണങ്ങളാണ് ലഭിയ്ക്കുന്നത്.
ക്ലാസ്മേറ്റ്സ് ഒരു ദശകം പിന്നിട്ടു, സുകുവായി ദുല്‍ഖര്‍ വന്നാല്‍ എങ്ങിനെയിരിക്കും, മാറി ചിന്തിക്കാം
അടൂര്‍ സംവിധാനം ചെയ്ത പന്ത്രണ്ട് സിനിമകളില്‍ മൂന്ന് സിനിമകളും മമ്മൂട്ടിയ്ക്കൊപ്പമായിരുന്നു. പക്ഷെ 50 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍, 12 സിനിമകള്‍ ചെയ്തതില്‍ ഒരു സിനിമ പോലും മോഹന്‍ലാലിന് കൊടുത്തില്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിന് അടൂര്‍ ഉത്തരം നല്കുന്നു. വായിക്കാം
മമ്മൂട്ടിയ്ക്കൊപ്പം മൂന്ന് സിനിമകള്‍
മൂന്ന് സിനിമകളാണ് അടൂര്‍ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയത്. അതില്‍ തന്നെ വിധേയനിലെയും മതിലുകളിലെയും അഭിനയത്തിന് മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. അനന്തരം ആണ് മറ്റൊരു ചിത്രം.
എന്തുകൊണ്ട് മോഹന്‍ലാലിനെ നായകനാക്കിയില്ല
എന്തുകൊണ്ട് മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്തില്ല എന്ന ചോദ്യത്തിന്, ഒരു താരത്തെയും മനസ്സില്‍ വച്ചല്ല ഞാന്‍ സിനിമയ്ക്ക് വേണ്ടി എഴുതുന്നത് എന്നായിരുന്നു അടൂരിന്റെ മറുപടി. എന്നാല്‍ എഴുതി വരുമ്പോള്‍ ചില ആര്‍ട്ടിസ്റ്റുകള്‍ക്ക് ഈ വേഷം ചേരും എന്ന് തോന്നും. അപ്പോള്‍ അവരുമായി ബന്ധപ്പെടും
ലാലിന് അനിയോജ്യമായ വേഷം വന്നില്ല
മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യണമെങ്കില്‍ അതൊരു വലിയ വേഷം വേണമല്ലോ. ലാലിന് അനിയോജ്യമായ അത്തരം വേഷങ്ങളൊന്നും ഇതുവരെ വന്നില്ല. ഞാന്‍ വളരെ കുറച്ച് പടങ്ങള്‍ മാത്രമേ എടുത്തിട്ടുള്ളൂ- അടൂര്‍ പറഞ്ഞു.
എപ്പോള്‍ വിളിച്ചാലും തയ്യാറായി മമ്മൂട്ടി
കരിയറില്‍ ഏറ്റവും ഉയരത്തില്‍ നില്‍ക്കുമ്പോഴാണ് മമ്മൂട്ടി അനന്തരത്തിലെ ചെറിയ വേഷം ചെയ്തത്. പിന്നീട് മതിലുകളിലും വിധേയനിലും നായകനായി. എപ്പോഴും മമ്മൂട്ടി പറയും, സര് എപ്പോള്‍ വിളിച്ചാലും ഞാന്‍ റെഡിയാണ് എന്ന് - അടൂര്‍ പറഞ്ഞു.
-
'ചേച്ചിയുടെ മരണമുണ്ടായപ്പോൾ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു മുന്നിൽ, വീട്ടിലേക്ക് വരാൻ പറഞ്ഞ് കരച്ചിലായിരുന്നു'
-
തൃഷയെ വിവാഹം കഴിക്കാനിരുന്നയാള്‍, ഒടുവില്‍ മറ്റൊരു താരസുന്ദരി തന്നെ വധുവാകുന്നു!
-
'നെഗറ്റീവ് വരേണ്ട എപ്പിസോഡിൽ ജിന്റോ മറുപടികൾ കൊണ്ട് കയ്യടി വാങ്ങി, മണ്ടൻ ടാഗ് അടിപൊളിയായി ഉപയോഗിക്കുന്നു'