Don't Miss!
- News ചാലക്കുടിയില്‍ വിജയം ഉറപ്പിച്ച് യുഡിഎഫ്: ഇടത് ആത്മവിശ്വാസം രവീന്ദ്രനാഥിന്റെ ജനകീയതയില്‍
- Sports T20 World Cup: സമ്പൂര്‍ണ ദൂരന്തം! പാണ്ഡ്യയ്ക്ക് ലോകകപ്പ് ടീമില്‍ ഇടം നല്‍കരുത്; നാല് കാരണങ്ങളുണ്ട്
- Automobiles ഇവർ വരുന്നതോടെ ക്രെറ്റയുടെ വിൽപ്പന തീരും? സെഗ്മെന്റ് പിടിക്കാൻ ടാറ്റയും സിട്രണും
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
- Lifestyle ചര്‍മ്മത്തിലെ വെളുത്ത പാടുകള്‍ കൂടുന്നോ? വെള്ളപ്പാണ്ട് അല്ല, പക്ഷേ ശ്രദ്ധിക്കണം
- Finance ഏത് പൊതുമേഖലാ ഓഹരി വാങ്ങണം, ഐആർസിടിസിയും കൊച്ചിൻ ഷിപ്പ്യാർഡും നേട്ടം നൽകുമോ, വിശദമായി അറിയാം
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
മാധവന് നായരായി അക്ഷയ് കുമാര്‍
പ്രിയന്റെ പ്രിയതാരമായ അക്ഷയ് കുമാര്‍ തന്നെയാണ് മാധവന് നായരുടെ ഹിന്ദി റീമേക്കിന് ചരട് വലിയ്ക്കുന്നത്. പ്രഭുദേവ ഒരുക്കുന്ന റൗഡി റാത്തോറിന് ശേഷം അറബിയും ഒട്ടകത്തിന്റെയും റീമേക്ക് ജോലികള്‍ ആരംഭിയ്ക്കാനാണ് അക്ഷയ് യുടെ തീരുമാനം.
കഴിഞ്ഞ വര്‍ഷങ്ങളില്‍ തെന്നിന്ത്യന്‍ റീമേക്കുകളായ ബോഡിഗാര്‍ഡ്, സിങ്കം, വാണ്ടഡ് തുടങ്ങിയവ വമ്പന്‍ വിജയം നേടിയിരുന്നു. ഈ ട്രെന്റിന്റെ ചുവടുപിടിച്ചാണ് അക്ഷയും റീമേക്കില്‍ ഭാഗ്യം പരീക്ഷിയ്ക്കുന്നത്.
മലയാളത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രത്തിന്റെ റീമേക്കില്‍ അക്ഷയ് നായകാവുമെന്ന് പ്രിയന് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ നിര്‍മാതാവും അക്ഷയ് കുമാര്‍ തന്നെയാവും.
അതേസമയം പ്രിയന്റെ ആദ്യ ബോളിവുഡ് ആക്ഷന്‍ ചിത്രമായ തേസ് റിലീസിനൊരുങ്ങുകയാണ്, അനില്‍ കപൂര്‍, അജയ് ദേവ്ഗണ്, സയീദ് ഖാന്, കങ്കണ റാവത്ത് തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഹൈ ഫൈ ആക്ഷന്‍ സിനിമകളുടെ ഗണത്തില്‍പ്പെടുത്താവുന്ന തേസിന്റെ സംഘട്ടനരംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് ഹാരിപോട്ടര്‍, ബോണ്‍ ഐഡിന്റിന്റി സിനിമകളുടെ അണിയറയില്‍ പ്രവര്‍ത്തിച്ച ഗരെ മില്‍നെ, പീറ്റര്‍ പെഡ്രോ എന്നിവര്‍ ചേര്‍ന്നാണ്. ചിത്രം ഏപ്രില്‍ 27ന് തിയറ്ററുകളിലെത്തും.
-
പറ്റുന്നില്ല, സിബിൻ പുറത്തേക്ക്; പ്രേക്ഷകരെ ഞെട്ടിച്ച് തീരുമാനം; അമ്പരപ്പ് മാറാതെ മത്സരാർത്ഥികളും
-
'കരഞ്ഞു മെഴുകുകയാണ് ഓരോന്നും; സൈക്കോളജിസ്റ്റുകൾ ഉൾപ്പെടെ ഇന്റർവ്യു ചെയ്തിട്ട് എടുക്കുന്ന മത്സരാർത്ഥികളാണ്'
-
'വിവാഹം കഴിച്ചാൽ സ്വാതന്ത്ര്യം പോകും ആരുടെയെങ്കിലും നിയന്ത്രണമുണ്ടാകും, ഇപ്പോൾ ഇഷ്ടമുള്ളതുപോലെ ജീവിക്കാം'