Don't Miss!
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- News പ്രമേഹ രോഗി, ഇന്‍സുലിന്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല; കെജ്രിവാളിനെ കൊല്ലാന്‍ ഗൂഢാലോചനയെന്ന് എഎപി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
മഴദൈവങ്ങള്‍ ചതിച്ചു, കത്രീനയുടെ വീട് ചോരുന്നു
ഈ മഴക്കാലമായതോടെ ക്യാറ്റിനു വീണ്ടും പണികിട്ടി. ഇപ്പോള്‍ ബെഡ് റൂമൊഴികെ കത്രീനയുടെ ഫ്ളാറ്റില്‍ മറ്റെല്ലായിടവും ചോരുകയാണെന്നാണ് കേള്‍ക്കുന്നത്. ഇപ്പോഴത്തെ ഫ്ളാറ്റ് വാട്ടര്‍ഫീല്‍ഡ് റോഡിലാണുള്ളത്. അതിനരികെ രണ്ടു പബ്ബുമുണ്ട്. അതുകൊണ്ടു തന്നെ ആരാധകരുടെ ശല്യം വേണ്ടുവോളമുണ്ടായിരുന്നു താനും. ഒരിക്കല്‍ ആരാധകര്‍ താമസസ്ഥലത്തെയ്ക്കിടിച്ച് കേറിയ അന്ന് കത്രീന തീരുമാനിച്ചതാണ് ഇവിടം ശരിയാവില്ലെന്ന്.
കത്രീനയുടെ സഹോദരി ഇസബെല്ല ലണ്ടനില്‍ നിന്ന് പഠനം കഴിഞ്ഞു വരികയാണ്. കത്രീനയ്ക്കൊപ്പം താമസമാക്കാനാണ് കക്ഷിയുടെ പ്ലാന്‍. ഇനിയിപ്പോ വീടു വാങ്ങുന്നെങ്കില്‍ അത് കുറച്ചു വലുതും നല്ലതുമായിരിയ്ക്കണമെന്നുണ്ട് കത്രീനയ്ക്ക്. എന്നാല്‍ ക്യാറ്റിനെ അലട്ടുന്ന പ്രശ്നം മറ്റൊന്നുമല്ല, സിനിമയിലെ തിരക്കാണ്. ഇപ്പോള്‍ തന്നെ 'മേരെ ബ്രദര്‍ കി ദുല്ഹ'ന്റെ പ്രചാരണ പരിപാടികളിലാണ് കത്രീന.
പണ്ട് സല്മാന്-കത്രീന പ്രണയം കത്തി നിന്നപ്പോള്‍ സല്മാന് ക്യാറ്റിന് വാലന്റയിന്‍സ് ഡേ ഗിഫ്റ്റായി വീടു സമ്മാനിയ്ക്കുന്നുവെന്ന വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ആ ബന്ധം തകര്‍ന്നതോടെ ഗോസിപ്പുകള്ക്കന്ത്യമായെങ്കിലും കത്രീനയുടെ ദുരിതങ്ങള്ക്കന്ത്യമായില്ല. ഏതായാലും ബെഡ് റും ചോരാത്തതിനാല്‍ ക്യാറ്റിനു നന്നായുറങ്ങാനാകുന്നുണ്ടെന്നു വിശ്വസിയ്ക്കാം.
-
സഹോദരനാണെങ്കിലും സ്വകാര്യ വിഷയങ്ങൾ അറിയില്ല; ഞങ്ങളുടെ ബന്ധം; കുടുംബത്തെക്കുറിച്ച് അർബാസ് ഖാൻ
-
'ആകെ ഈ പണിയല്ലേ ചെയ്യാനുള്ളു, അത് മര്യാദക്ക് ചെയ്തൂടെ?'; ലാല്‍ ജോസിനെ അന്ന് മമ്മൂട്ടി വഴക്ക് പറഞ്ഞു
-
എല്ലാ സൈഡിൽ നിന്നും പ്രശ്നങ്ങൾ; കുഞ്ഞുമായി അമേരിക്കയിൽ നിന്ന് വന്നപ്പോൾ; ശ്രീക്കുട്ടനായിരുന്നു എല്ലാം; ലേഖ