Don't Miss!
- Automobiles പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
- News കേരളത്തില്‍ ആവേശക്കടലായി കൊട്ടിക്കലാശം, പരസ്യപ്രചാരണം അവസാനിച്ചു; ചെണ്ടകൊട്ടി ധര്മജന്
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Sports IPL 2024: മുംബൈയും ചെന്നൈയുമല്ല; വസീം അക്രമിന്റെ ഇഷ്ട ഐപിഎല്‍ ടീം മറ്റൊന്ന്
- Lifestyle ദാമ്പത്യത്തിന്റെ ഒന്നാമത്തെ നിയമം: വിവാഹജീവിതത്തിലേക്ക് കുടുംബക്കാരെ പ്രവേശിപ്പിക്കാതിരിക്കുക
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
ദൈവത്തെ പോലെ കണ്ടയാളെ പറ്റിക്കേണ്ടി വന്നു; ജീവിതത്തിലെ ഏറ്റവും വലിയ ഭാരം അതാണെന്ന് ലാല്‍
മലയാള സിനിമയിലെ പ്രഗത്ഭനായ നടനും സംവിധായകനുമൊക്കെയാണ് ലാല്‍. തുടക്കത്തില്‍ സംവിധാനത്തിലൂടെയും എഴുത്തിലൂടെയും കരിയര്‍ തുടങ്ങിയ താരം പിന്നീട് നടനായി മാറുകയായിരുന്നു. സംവിധായകന് ഫാസിലിനെ താനൊരു ദൈവത്തെ പോലെയാണ് കാണുന്നതെന്ന് പറയുകയാണ് ലാലിപ്പോള്‍. മനോരമ വീക്കിലിയ്ക്ക് നല്കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു താരം.
ദൈവത്തെ പോലെ കാണുന്ന ആളുകളെ പറ്റിക്കേണ്ടി വന്നതിന്റെ സങ്കടത്തെ കുറിച്ചാണ് ലാല്‍ സംസാരിച്ചത്.
'ദൈവത്തെ പോലെ കണ്ടിട്ടും അവരെ പറ്റിച്ചതിന്റെ സങ്കടം ഞാന്‍ അറിഞ്ഞിട്ടുണ്ട്. എന്റെ ജീവിതത്തില്‍ ചെയ്തിട്ടുള്ള ഏറ്റവും വലിയ തെറ്റെന്താണെന്ന് ചോദിച്ചാല്‍ അതായിരിക്കും. ഇതുവരെ ഞാന്‍ ഇക്കാര്യം എവിടെയും പറഞ്ഞിട്ടില്ല. ഫാസില്‍ സാറിന്റെ മാമാട്ടിക്കുട്ടിയമ്മ എന്ന സിനിമയുടെ തമിഴ് റീമേക്കാണ് എന്‍ ബൊമ്മക്കുട്ടിയമ്മാവുക്ക്. മലയാളത്തില്‍ പള്ളീലച്ചനായ തിലകന് നടന്ന് വരുമ്പോള്‍ ഈയം പൂശാനുണ്ടോ എന്ന് വിളിച്ച് ചോദിച്ച് മറ്റൊരാള്‍ എതിരെ വരും. എന്നിട്ട് അച്ചനോട് ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടേ എന്ന് പറയും. തമിഴില്‍ എടുത്തപ്പോള്‍ ഈയംപൂളുകാരന് പകരം രണ്ട് ചെറുപ്പക്കാര്‍ ജോഗിങ്ങിന് പോയി വരുന്നതായി കാണിക്കും. ഞാനും സിദ്ദിഖുമാണ് ആ വേഷം ചെയ്തത്.
ഷൂട്ടിങ്ങ് കഴിഞ്ഞ് ഞാന്‍ എറണാകുളത്തേക്ക് വന്നിട്ട് വീണ്ടും മദ്രാസിലേക്ക് തിരിച്ച് പോയി. അന്ന് സിനിമയുടെ പ്രൊജക്ഷന് നടക്കുന്നുണ്ട്. എന്നോട് എഡിറ്റിങ്ങിന് വരണ്ട. വൈകുന്നേരം പ്രൊജക്ഷന് വന്നാല്‍ മതിയെന്ന് ഫാസില്‍ സാര്‍ പറഞ്ഞു. ഞാനത് കൊണ്ട് റൂമിലേക്ക് പോവുകയും ചെയ്തു. അവിടെ പ്രൊഢക്ഷന്‍ കണ്ട്രോളര് ലത്തീഫിക്ക ഉണ്ടായിരുന്നു. എന്നെ കണ്ടതും 'ഹാ ഒരു കാര്യം അറിഞ്ഞോ, നിങ്ങള്‍ രണ്ട് പേരും ഓടി വരുന്ന സീന്‍ കട്ട് ചെയ്ത് കളഞ്ഞു' എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഒക്കെ എന്ന് പറഞ്ഞ് ഞാനത് വിട്ട് കളഞ്ഞു.
അത് കഴിഞ്ഞ് ലത്തീഫിക്ക താഴെ ചെന്നപ്പോള്‍ 'ലാലിനോട് ആ സീന്‍ കട്ടാക്കിയ കാര്യം പറയേണ്ടെന്നും വൈകുന്നേരം പ്രൊജക്ഷന് ഇടുമ്പോള്‍ ലാലിന്റെ റിയാക്ഷന് കാണാമല്ലോ' എന്ന് ഫാസില്‍ സാര്‍ ലത്തീഫിക്കയോട് പറഞ്ഞു. അതിനുള്ളില്‍ ലത്തീഫക്ക എന്നോട് അക്കാര്യം പറഞ്ഞ് കഴിഞ്ഞു. എന്നാല്‍ ഞാനത് അറിഞ്ഞെന്ന കാര്യം ഫാസില്‍ സാറിനോട് പറഞ്ഞില്ല. കുറച്ച് കഴിഞ്ഞ് തന്നിലൂടെ അറിഞ്ഞ കാര്യം മറന്ന് കളയാനും താന്‍ പറഞ്ഞെന്ന് അറിഞ്ഞാല്‍ പാച്ചി എന്നെ കൊല്ലുമെന്നും ലത്തീഫിക്ക പറഞ്ഞു. ഫാസില്‍ സാര്‍ ഒഴികെ ബാക്കി എല്ലാവരും ഇക്കാര്യം അറിയുകയും ചെയ്തു. ശേഷം വൈകുന്നേരം പ്രൊജക്ഷന് ഇട്ടപ്പോള്‍ സാര്‍ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. താന്‍ അറിഞ്ഞ കാര്യം അറിയാത്തത് പോലെ ഭാവിക്കുമ്പോള്‍ അദ്ദേഹത്തെ ചതിക്കാന്‍ പോവുന്നത് പോലെ എനിക്ക് തോന്നി.
Recommended Video
ഗുരുവിനെക്കാള്‍ ഉപരി ഞാന്‍ ദൈവത്തെ പോലെ കരുതുന്ന മനുഷ്യനെ ഇത്രയും പേരുടെ മുന്നില്‍ വെച്ച് ചതിക്കാന്‍ പോവുകയാണ്. ആ സീന്‍ വന്നപ്പോള്‍ ഞാന്‍ 'ഹോ' എന്ന് പറഞ്ഞു. അത് കേട്ട് പാച്ചിക്ക ഹഹഹ എന്ന് ഉറക്കെ ചിരിച്ചു. അതോടെ എല്ലാവരും ചിരിച്ചു. എല്ലാവരും അറിഞ്ഞ് കൊണ്ട് തന്നെ താന്‍ അദ്ദേഹത്തെ പറ്റിച്ചത് പോലെ തോന്നിയെന്നും അതിപ്പോഴും തന്റെ ജീവിതത്തിലെ ഭയങ്കര ഭാരമായി തുടരുകയാണെന്നും ലാല്‍ പറയുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊക്കെ ഞാന്‍ പറഞ്ഞിട്ടുള്ളത് ഭാര്യ നാന്‍സിയോട് ആണെന്നും പാച്ചിക ഇത് വായിച്ച് അറിഞ്ഞ് എന്നോട് ക്ഷമിക്കുമെന്നും നടന് പറയുന്നു.
-
സല്‍മാന്റെ പെങ്ങള് കറുത്തിട്ടാണെന്ന് ചെറുപ്പം മുതല്‍ കേൾക്കുന്നു! ഭാര്യ അര്‍പ്പിതയില്‍ അഭിമാനമെന്ന് നടൻ ആയുഷ്
-
ഐശ്വര്യ റായി മകള്‍ ആരാധ്യയെ ബോളിവുഡ് പാര്‍ട്ടികളില്‍ നിന്നും മാറ്റി നിര്‍ത്തുകയാണ്! കാരണമിത്
-
'കാതൽ സിനിമപോലെ ആണുങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഉമ്മ കൊടുക്കുന്നു'; ലാലിന് ഇച്ചാക്കയുടെ ഉമ്മ, ഒപ്പം കൗണ്ടറും!