Don't Miss!
- News 'രാഹുല്‍ ഗാന്ധി ലീഗ് പതാക പിടിച്ചു': ഹിന്ദു വിരുദ്ധ വികാരം പടർത്തുന്നുവെന്ന് കേന്ദ്ര മന്ത്രി
- Technology മോനേ... ജാഡ കാണിക്കാൻ ഇത്രേം പറ്റിയ ഐറ്റം വേറെയില്ല! ഐഫോൺ 15 പ്രോയ്ക്ക് ഡിസ്കൗണ്ട്
- Automobiles ചൈനീസ് വാഹനങ്ങൾ അപകടകാരികളെന്ന് അമേരിക്ക, നിരോധനം ഉടനെ കാണുമോ എന്തോ
- Sports IPL 2024: 42ലും കിങ്, ഒരൊറ്റ ഓവറില്‍ ധോണിക്ക് ഫിഫ്റ്റി! അപ്പോള്‍ നേരത്തേ ഇറങ്ങിയാല്‍ എന്താവും?
- Travel ഇടുക്കി ഡാം സന്ദർശനം; പ്രവേശന നിയന്ത്രണം മുതൽ യാത്രയ്ക്കു മുൻപ് അറിയേണ്ട ആറു കാര്യങ്ങൾ
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
- Finance കുറയാൻ മറന്നിട്ടില്ല, സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്, ഇന്നത്തെ നിരക്കറിയാം
താരപുത്രിയുടെ ഭാഗ്യമില്ലായ്മ? അടുപ്പിച്ച് 3 പരാജയങ്ങൾ! അമ്പലത്തില്‍ വഴിപ്പാടുകളുമായി നടി ജാന്‍വി കപൂര്‍
ബോളിവുഡിലെ മുന്‍നിര താരപുത്രിമാരില്‍ ഒരാളാണ് ജാന്‍വി കപൂര്‍. നടി ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്റെയും മൂത്തമകളാണ് ജാന്‍വി. എന്നാല്‍ മകളുടെ സിനിമയിലേക്കുള്ള എന്‍ട്രി കാണാന്‍ ഭാഗ്യമില്ലാതെയാണ് ശ്രീദേവി അന്തരിക്കുന്നത്. ജാന്‍വിയുടെ ആദ്യ സിനിമ റിലീസിനെത്തുന്നതിന് മാസങ്ങള്‍ക്ക് മുന്‍പാണ് ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗമുണ്ടാവുന്നത്.
അതേ സമയം താരപുത്രിയുടെ ആദ്യ സിനിമ കാര്യമായ വിജയം നേടിയെങ്കിലും. പിന്നീട് വന്ന സിനിമകളും ജാന്‍വി കപൂറിന് ഭാഗ്യം സൃഷ്ടിച്ചില്ലെന്നാണ് പുതിയ കണക്കുകള്‍ ചൂണ്ടി കാണിക്കുന്നത്. ഇതോടെ താരപുത്രി ഒരു ദുരന്തനായികയാവുകയാണോ എന്ന ചോദ്യവും സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്ന് വരികയാണ്. ജാന്‍വിയുടെ മൂന്ന് സിനിമകളുടെ കണക്കുകള്‍ വച്ച് ട്വിറ്ററിലൂടെ ചില കണക്കുകളും പ്രചരിക്കുന്നുണ്ട്.
ഏറ്റവും പുതിയതായി മിലി എന്ന സിനിമയാണ് ജാന്‍വിയുടേതായി റിലീസിനെത്തിയത്. നവംബര്‍ നാലിന് റിലീസ് ചെയ്ത സിനിമയുടെ തിരക്കുകളിലായിരുന്നു ജാന്‍വി ഇതുവരെ. എന്നാല്‍ നിലവില്‍ ചെന്നൈയിലുള്ള അമ്മ വീട്ടിലേക്ക് വന്നിരിക്കുകയാണ്. തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും ചെന്നൈയിലേക്ക് വരാന്‍ ജാന്‍വി സമയം കണ്ടെത്താറുണ്ട്. എന്നാല്‍ തിരുമല അമ്പലത്തിലേക്ക് കൂടി താരപുത്രി സന്ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട കഥകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
ആന്ധ്രാപ്രദേശിലുള്ള പ്രശസ്ത ക്ഷേത്രമാണ് തിരുമല. ഇവിടെ സുഹൃത്തുക്കളുടെ കൂടെയാണ് ജാന്‍വി എത്തിയത്. വിഐപി കള്‍ക്ക് വേണ്ടി പ്രത്യേകമായി ഏര്‍പ്പെടുത്തിയ ദര്‍ശന സമയത്താണ് ജാന്‍വി അമ്പലത്തിലേക്ക് എത്തി പ്രാര്‍ഥന നടത്തിയത്. അമ്പലത്തില്‍ നിന്നുള്ള വീഡിയോസും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. പച്ച നിറമുള്ള ദാവണി അണിഞ്ഞ് ക്ഷേത്ര നടയില്‍ വണങ്ങിയും മറ്റുമായി ആചാരങ്ങളും അനുഷ്ഠാനങ്ങളുമൊക്കെ ജാന്‍വി പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മടങ്ങിയത്.
മുന്‍പ് അമ്മയുടെ ചടങ്ങുകള്‍ക്കാണ് ജാന്‍വി ഇവിടെ എത്തിയതെങ്കില്‍ ഇത്തവണ സ്വന്തം കാര്യത്തിന് വേണ്ടിയാണെന്നാണ് പ്രചരണം. തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെട്ട് തുടങ്ങിയതോടെ ജാന്‍വിയുടെ സിനിമാ ഭാവി പ്രതിസന്ധിയിലാണെന്നാണ് വിവരം. മുന്നോട്ടുള്ള കരിയറിനെ പിടിച്ചുയര്‍ത്താന്‍ എല്ലാ തരത്തിലും ശ്രമിക്കുകയാണെന്നും പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
തുടരെ തുടരെ മൂന്ന് പരാജയങ്ങളാണ് ജാന്‍വി കപൂറിന് ഉണ്ടായിരിക്കുന്നത്. ജാന്‍വിയുടെ കരിയര്‍ അപകടകരമായ അവസ്ഥയിലാണെന്നാണ് വൈറലാവുന്ന ട്വീറ്റില്‍ പറയുന്നത്. റൂഹി എന്ന ചിത്രം വലിയ ദുരന്തമായിരുന്നു. പിന്നാലെ എത്തിയ ഗുഡ് ലക്ക് ജെറി ഒടിടി ആയിരുന്നെങ്കിലും അതും പരാജയമായി. ഇപ്പോള്‍ വന്ന മിലിയും വലിയൊരു ദുരന്തമായി മാറിയെന്നാണ് നിരൂപകര്‍ പറയുന്നത്.
ഇപ്പോള്‍ എന്തിനും ഏതിനും ട്രോളന്മാരുടെ ഇരയാണ് താനെന്ന് പറയുകയാണ് താരപുത്രി. അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് ട്രോളുകള്‍ തനിക്ക് നേരിടേണ്ടി വന്നതിനെ കുറിച്ച് ജാന്‍വി അഭിപ്രായപ്പെട്ടത്. 'ധര്‍മ്മ ഒരു ഐക്കോണിക് പ്രൊഡക്ഷന്‍സ് ഹൗസ് ആയത് കൊണ്ടാവും ഇതുണ്ടായതെന്നാണ് ഞാന്‍ കരുതുന്നത്.
ആളുകള്‍ എന്ത് പറഞ്ഞാലും ധര്‍മ്മയുടെ സിനിമകളെ കുറിച്ചുള്ള കൗതുകവും ഇഷ്ടവും പ്രേക്ഷകരില്‍ വളരെ കൂടുതലാണ്. ഇക്കാര്യം ഞാന്‍ തന്നെ മനസിലാക്കിയതാണ്. ഒരു പരിധി വരെ ഇതെനിക്ക് സമ്മര്‍ദ്ദം തന്നുവെന്ന് പറയാം. മാത്രമല്ല എന്നെ വെറുക്കാന്‍ എളുപ്പമുള്ളവളാക്കി മാറ്റുകയും ചെയ്തു' എന്നാണ് ട്രോളുകളെ കുറിച്ച് ജാന്‍വി പറഞ്ഞത്.
ഈ വര്‍ഷം രണ്ട് സിനിമകളാണ് ജാന്‍വിയുടേതായി റഇലീസ് ചെയ്തത്. രണ്ടാം പരാജയമായിരുന്നു. ഇനി ബവാല്‍, മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി എന്നിങ്ങനെ രണ്ട് സിനിമകളാണ് അടുത്ത വര്‍ഷത്തേക്ക് വരാനിരിക്കുന്നത്. ഇതിലൊരു സിനിമയുടെ ചിത്രീകരണം നടക്കുകയും മറ്റൊന്ന് റിലീസിനൊരുങ്ങുകയും ചെയ്യുകയാണ്.
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'