Don't Miss!
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- News 14 വര്‍ഷത്തെ ഇടവേളയ്ക്ക് അവസാനം, രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി ഗോവിന്ദ; ശിവസേനയില്‍ ചേര്‍ന്നു
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ഇന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട വിഷാദ ചിരി ഇനി ഇല്ല, മുംബൈയിൽ നിന്ന് ലോകസിനിമയുടെ ഖാനായത് ഇങ്ങനെ
ഇന്ത്യൻ സിനിമയിൽ മാത്രമല്ല ലോക സിനിമയിലും കൈ നിറയെ ആരാധകരുളള താരമാണ് ഇർഫാൻ ഖാൻ. 1966 ൽ രാജസ്ഥാനിലെ ജയ്പൂരിലെ മുസ്ലീം കുടുംബത്തിലായിരുന്നു ജനനം. എം എ പൂർത്തിയാക്കിയതിന് ശേഷം നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്ന് അഭിനയം പഠിച്ചു. 1987 ൽ പഠിത്തം പൂർത്തിയായതിനു ശേഷം താരം മുബൈയിലേയ്ക്ക് മാറി താമസിക്കുകയായിരുന്നു, ടെലിവിഷൻ സീരിയലിൽ നിന്നാണ് ഇർഫാൻ ഖാൻ ബിഗ് സ്ക്രീനിൽ എത്തുന്നത്. വില്ലൻ വേഷത്തിലൂടെയായിരുന്നു കരിയറിന്റെ തുടക്കം. . 'ചാണക്യ', 'ചന്ദ്രകാന്ത' എന്നി പരമ്പരകൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു.
1986 ൽ ആയിരുന്നു താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം .1988 ൽ മീര നായർ സംവിധാനം ചെയ്ത സലാം ബോംബേ എന്ന ചിത്രത്തിലൂടെയായിരുന്നു താരം ചുവട് വെയ്ക്കുന്നത്. 1990 ൽ ഏക് ഡോക്ടർ കി മൗത് എന്ന സിനിമയിലും 1998 ൽ സച് എ ലോങ് ജേർണി എന്ന സിനിമയിലും അഭിനയിച്ചു. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ സലാം ബോംബെ ഓസ്കാർ നോമിനേഷൻ നേടിയിരുന്നു. ബോളിവുഡിൽ മാത്രമല്ല ഹോളിവുഡിലും ഇർഫാൻ ഖാൻ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
അഭിനയത്തിനോട് അടങ്ങാത്ത ആഗ്രഹമായിരുന്നു ഇർഫാൻ ഖാന്. തന്നെ തേടിയെത്തുന്ന ചെറിയ കഥാപാത്രങ്ങൾ പോലും അതിന്റേതായ തന്മയത്തോടു കൂടി താരം സ്ക്രീനിൽ എത്തിച്ചു. ഒരു പാട് നാളത്തെ കഷ്ടപ്പാടിനെ ശേഷമാണ് ബോളിവുഡിൽ തന്റേതായ മേൽവിലാസം ഉണ്ടാക്കിയെടുത്തത്. 2001 ൽ പുറത്തിറങ്ങിയ കപാഡിയയുട ദി വാറിയർ എന്ന ചിത്രമായിരുന്നു താരത്തിന്റെ കരിയർ മാറ്റി മറിച്ചത്. മികച്ച പ്രേക്ഷകാഭിപ്രായം ലഭിച്ചിരുന്നു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സിനിമയിൽ സജീവമാണ് ഇർഫാൻ ഖാൻ. മികച്ച ഒരുപിടി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിരുന്നു. മക്ബൂൽ, ലെെഫ് ഇൻ എ മെട്രോ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ശ്രദ്ധ നേടുകയും ഇർഫാൻ ഇന്ത്യൻ സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളാകുകയും ചെയ്തു. സൂപ്പർതാര പരിവേഷത്തിൽ താൽപര്യമില്ലാത്ത നടൻ ഒരെ സമയം ഇന്ത്യൻ സമാന്തര സിനിമകളുടേയും കച്ചവട സിനിമകളുടേയും ഭാഗമാകുകയായിരുന്നു.
ഇന്ത്യൻ സിനിമയുടെ അന്താരാഷ്ട്ര മുഖമായിരുന്ന ഇർഫാൻ. ലോക സിനിമ പ്രേക്ഷകരുടേയും പ്രിയതാരമാകാൻ അദ്ദേഹത്തിന് അധികം സമയം വേണ്ടി വന്നില്ല.ഹോളിവുഡിൽ സ്ലം ഡോഗ് മില്യണയർ, അമെെസിംങ് സ്പെെഡർമാൻ, ദ നെയിം സേക്ക്, ന്യൂയോർക്ക് ഐ ലവ്യൂ, ജുറാസിക് വേൾഡ്, ഇൻഫേർനോ, ലെെഫ് ഓഫ് പൈ എന്നീ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. ഈ ചിത്രങ്ങളിലെ താരത്തിന്റെ കഥാപാത്രങ്ങളെല്ലാം ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.പാൻ സിംഗ് തോമർ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരമടക്കം ഒട്ടനവധി അംഗീകാരങ്ങൾ ഇർഫാനെ തേടിയെത്തി. 2011 ൽ കലാരംഗത്തെ സമഗ്ര സംഭാവനയ്ക്ക് രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
ഗോഡ് ഫാദർമാരില്ലാതെ വെള്ളിത്തിരയിൽ എത്തിയ ഇർഫാൻഖാന് കഠിന പ്രയത്നത്തിന്റെ ഒരുപാട് കഥകൾ പറയാനുണ്ട്. കുട്ടിക്കാലത്ത് ക്രിക്കറ്റായിരുന്നു താരത്തിന്റെ മനസ്സിൽ. പിന്നീട് വലുതാകുന്തോറും സിനിമ മനസ്സിൽ ഇടം പിടിക്കുകയായിരുന്നു. പിന്നീട് താൻ കണ്ട് സ്വപ്നം ജീവിതമാക്കാനുള്ള ഓട്ടപ്പാച്ചിലായിരുന്നു. ടോങ്കിലെ നവാബ് കുടുംബംഗമാണ് ഇർഫാൻഖാൻ. അമ്മ സെയ്ദാ ബീഗം കവിയത്രിയായിരുന്നു.ഭാര്യ; സുതപ സികാർ, മക്കൾ; ബബിൽ, ആര്യൻ, സഹോദരങ്ങൾ; സല്‍മാന്‍, ഇമ്രാന്‍ . ദിവസങ്ങൾക്ക് മുൻപാണ് അമ്മ മരണപ്പെട്ടത്,അംഗ്രേസി മീഡിയമാണ് അടുത്തിടെ പുറത്തിറങ്ങിയ ചിത്രം
-
അഞ്ച് മാസം ഒരുമിച്ച് താമസിച്ചു, ഒടുവിൽ ശ്രുതി ഇറങ്ങിപ്പോയി; ഡിവോഴ്സിന് ശേഷം സിദ്ധാർത്ഥിനുണ്ടായ പ്രണയങ്ങൾ
-
ഹിന്ദി ചിത്രങ്ങളില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രിയന്; ചീത്ത മുഴുവന്‍ കേട്ടത് ശ്രീനിവാസന്
-
നായകന്റെ മടിയില്‍ കയറിയുള്ള ലിപ് ലോക്ക്! വിചാരിക്കുന്നത് പോലെ അത്ര എളുപ്പമല്ലെന്ന് നടി അനുപമ പരമേശ്വരന്