Don't Miss!
- Sports IPL 2024: ഹാര്‍ദിക്കിന്റെ വന്‍ പിഴവ്, ജയ്സ്വാളിനെതിരേ അതു ചെയ്തില്ല! വിമര്‍ശിച്ച് പീറ്റേഴ്സന്
- Lifestyle ക്ഷിപ്രവേഗത്തില്‍ കോപം: ഹനുമാനെ ആരാധിക്കുമ്പോള്‍ ഈ തെറ്റുകള്‍ അരുത്
- Automobiles സ്കൂട്ടറിനേക്കാൾ ലാഭമാണല്ലോ, 70 കി.മീ. വരെ റേഞ്ചുള്ള ഇലക്ട്രിക് സൈക്കിളുമായി ഹീറോ
- News പൊന്നാനിയില്‍ കളിവിട്ട് കാര്യത്തിലേക്ക്; അടിയൊഴുക്കുകള്‍ക്ക് ശ്രമം, പറഞ്ഞതില്‍ മാറ്റമില്ലെന്ന് ജിഫ്രി തങ്ങള്‍
- Finance മൂന്ന് വർഷം കൊണ്ട് നൽകിയത് 1430% ലാഭം, ഈ സ്മോൾ ക്യാപ് ഓഹരി പൊളിയല്ലേ, നിങ്ങൾക്ക് നിക്ഷേപമുണ്ടോ..?
- Technology രാജമാണിക്യം ലെവൽ റോമിങ് പ്ലാനുമായി എയർടെൽ; 184 രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ റീച്ചാർജ് മതി
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
സെയ്ഫ് അലി - കരീന കപൂര്‍ ദമ്പതികളുടെ കുഞ്ഞിന് മരണം നേര്‍ന്ന് ഹിന്ദുത്വവാദികള്‍; അല്പം കടന്നു പോയി!!
പിറന്നു വീണ പിഞ്ചു കുഞ്ഞിനോട് മതത്തിന്റെ പേരില്‍ ശത്രുത കാണിക്കുന്നതിലും ശപിയ്ക്കുന്നതിലും എന്തര്‍ത്ഥമാണ് ഉള്ളത്. ബോളിവുഡ് താരദമ്പതികളായ സെയ്ഫ് അലി ഖാനും കരീന കപൂറിനും പിറന്ന പിഞ്ചു കുഞ്ഞിനാണ് ഈ അവസ്ഥ.
ദമ്പതികള്‍ കുഞ്ഞിന് നല്കിയ പേരാണ് വിവാദങ്ങള്‍ക്ക് കാരണം. തെമൂര്‍ എന്ന് പേരിട്ടിരിയ്ക്കുന്ന കുഞ്ഞിന് ഹിന്ദുത്വവാദികള്‍ മരണം നേരുന്ന കാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ കണ്ടത്.
ഈ പേരിലെന്താണ് തെറ്റ്
പതിനാലാം നൂറ്റാണ്ടിന്റെ അവസാനം ഇന്ത്യയിലെ ഹിന്ദുക്കളെ കൂട്ടക്കൊല നടത്തിയ മധ്യേഷ്യന്‍ ഭരണാധികാരിയായിരുന്ന തിമൂര്‍ ബിന്‍ തരഘായ് ബര്സാലിനെ ഓര്‍മ്മിച്ചാണ് ദമ്പതികള്‍ കുഞ്ഞിന് പേരിട്ടെന്നായിരുന്നു തീവ്ര ഹിന്ദുത്വവാദികളുടെ നിലപാട്.
ആദ്യം രംഗത്തെത്തിയത്
ഇന്ത്യയിലുള്ള ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും എല്ലുകള്‍ കൊണ്ട് പിരമിഡ് പണിത തിമൂറിന്റെ പേര് സ്വീകരിച്ചത് പൊറുക്കാനാവില്ലെന്ന നിലപാടുമായി ആദ്യം രംഗത്തെത്തിയത് മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളിലൂടെ കുപ്രസിദ്ധിയാര്‍ജ്ജിച്ച ആര് എസ് എസ് പോസ്റ്റര്‍ ബോയ് തരേഖ് ഫത്താഹ് ആണ്.
ആയുസും ആരോഗ്യവും ആശംസിക്കുന്നതിന് പകരം
ഇന്ത്യയില്‍ അതിക്രമിച്ച് കയറി കൂട്ടക്കൊല നടത്തിയ ആളുടെ പേര് ഇന്ത്യക്കാരന് ഇടുന്നത് അഹങ്കാരമാണെന്നും തരേഖ് ഫത്താഫ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. തരേഖ് ഫത്താഫിന് അനുകൂലമായി താര ദമ്പതികളെ വിമര്‍ശിച്ചും കുഞ്ഞിന് സിക്കാ വൈറസ് ബാധിക്കട്ടെയെന്നും ക്യാന്‍സര്‍ വന്ന് മരിച്ചുപോകട്ടെ എന്നു വരെ നീണ്ട മരണം നേര്‍ന്ന കുറിപ്പുകള്‍ വരെ തീവ്രഹിന്ദുത്വവാദികള്‍ എഴുതി.
ആശംസ നേര്‍ന്ന് ഒമര്‍ അബ്ദുള്ള
എന്നാല്‍ സെയ്ഫ് അലിഖാനും കരീന കപൂറിനും പിറന്ന കുഞ്ഞിന് പേരിട്ടതുമായി ബന്ധപ്പെട്ട വിവാദത്തില്‍ താരദമ്പതികളെ പിന്തുണച്ച് കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള രംഗത്തെത്തി. കുഞ്ഞിന് എന്തു പേരിടുമെന്നത് മാതാപിതാക്കളുടെ അവകാശമാണെന്നും അതില്‍ മറ്റുള്ളവര്‍ക്ക് ഇടപെടാന്‍ അവകാശമില്ലെന്നും ഒമര്‍ അബ്ദുള്ള ട്വിറ്ററില്‍ കുറിച്ചു. കുഞ്ഞിന് സര്‍വ്വമംഗളവും നേരുന്നതായും ദീര്‍ഘായുസ് നേരുന്നതായും ഒമര്‍ പറഞ്ഞു.
-
തൃഷയെ വിവാഹം കഴിക്കാനിരുന്നയാള്‍, ഒടുവില്‍ മറ്റൊരു താരസുന്ദരി തന്നെ വധുവാകുന്നു!
-
സിബിനും ജിന്റോയും എപ്പോള്‍ വേണമെങ്കിലും റെഡ് കാര്‍ഡ് വാങ്ങി പുറത്ത് പോകാം! വിന്നറിനെ പറ്റി സോഷ്യല്‍ മീഡിയ
-
'നെഗറ്റീവ് വരേണ്ട എപ്പിസോഡിൽ ജിന്റോ മറുപടികൾ കൊണ്ട് കയ്യടി വാങ്ങി, മണ്ടൻ ടാഗ് അടിപൊളിയായി ഉപയോഗിക്കുന്നു'