Don't Miss!
- Sports IPL 2024: സ്വിമ്മിങ് പൂളില്‍ സുഹൃത്തിനൊപ്പം ചഹാലിന്റെ ഭാര്യ? വീഡിയോ വൈറല്‍! വസ്തുത ഇതാണ്
- News ലോക്സഭ തിരഞ്ഞെടുപ്പ്; കേരളം നാളെ ബൂത്തിലേക്ക്.. ഇന്ന് നിശബ്ദ പ്രചരണം, 4 ജില്ലകളിൽ നിരോധനാജ്ഞ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
പെണ്‍ഭ്രൂണഹത്യ തടയാന്‍ അമിതാഭ് ബച്ചന് കഴിയുമോ?
മുംബൈ: വര്‍ധിച്ചുവരുന്ന പെണ്‍ഭ്രൂണഹത്യയ്ക്കെതിരെ പ്രചരണം നയിക്കാന്‍ അമിതാഭ് ബച്ചനെ അംബാസഡറായി നിയമിക്കാന്‍ തീരുമാനിച്ചതായി മഹാരാഷ്ട്ര സര്‍ക്കാര്‍. സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി ദീപക് സാവന്ത് ആണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി അമിതാഭ് ബച്ചനോട് അപേക്ഷിച്ചുകൊണ്ടുള്ള കത്തയക്കുമെന്ന് മന്ത്രി അറിയിച്ചു.
മഹാരാഷ്ട്രയിലെ സംഗ്ലി ജില്ലയില്‍ അടുത്തിടെ 19 പെണ്‍ഭ്രൂണങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് പെണ്‍ഭ്രൂണഹത്യയ്ക്കെതിരെ കര്‍ശനമായ നിയമം കൊണ്ടുവരും എന്നാല്‍, പൊതുജനങ്ങളില്‍ ഇതിനായി അവബോധം കൊണ്ടുവരുന്നത് കാര്യങ്ങള്‍ എളുപ്പമാക്കും.
അമിതാഭ് ബച്ചനെ പോലെ ഒരാള്‍ അംബാസഡറായാല്‍ പലരും ഭ്രൂണഹത്യയില്‍ നിന്നും പിന്മാറിയേക്കാം. സംസ്ഥാനത്ത് സെക്സ് അനുപാതം ഉയര്‍ത്താന്‍ പരമാവധി പരിശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മഹാരാഷ്ട്ര അതിര്‍ത്തിയില്‍ ഒട്ടേറെ അനധികൃത ക്ലിനിക്കുകള്‍ ലിംഗനിര്‍ണയ ടെസ്റ്റുകള്‍ നടത്തിക്കൊടുക്കുന്നതായാണ് റിപ്പോര്‍ട്ട്.
ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കും. കര്‍ണാടക ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളോട് ഇവയ്ക്കെതിരെ നടപടിയെടുക്കാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'