Don't Miss!
- Automobiles കറങ്ങുന്ന കസേരയ്ക്ക് മുടക്കിയ കാശ് ഖുദാ ഹവാ; നവകേരള ബസ് ഇനി റൂട്ടിലോടും
- News 'തെക്ക് കിഴക്ക് നടന്നു എന്നല്ലാതെ പൗരത്വ ബില്ലിനെ കുറിച്ച് രാഹുൽ ഗാന്ധി ഒന്നും പറഞ്ഞിട്ടില്ല'; എംവി ഗോവിന്ദൻ
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Travel വേനല്‍ ചൂടോ.. ഇവിടെയോ? ഇത് സൈലന്റ് വാലിയാണ്.. വരൂ കാട്ടിൽ സഫാരി പോകാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
ആ സംഭവത്തിനുശേഷം മൂന്നു രാത്രികള്‍ ഉറങ്ങിയിട്ടില്ല; രവീണയുടെ വെളിപ്പെടുത്തല്‍
മുംബൈ; അഭിനയിക്കുന്ന കഥാപാത്രങ്ങള്‍ അഭിനേതാവിനെ വിട്ടുപോകാത്ത സംഭവങ്ങള്‍ ഏറെ ഉണ്ടായിട്ടുണ്ട്. സിനിമാ ചിത്രീകരണം പൂര്‍ത്തിയായാലും കഥാപാത്രം അഭിനേതാവിനെ വേട്ടയാടിക്കൊണ്ടിരിക്കും. ഇത്തരം ഒരു അനുഭവത്തെക്കുറിച്ചാണ് ബോളിവുഡ് നടി രവീണ ടണ്ഡന് വെളിപ്പെടുത്തുന്നത്.
ദില്ലി ബലാത്സംഗവുമായി ബന്ധപ്പെട്ട് ചിത്രീകരണം പൂര്‍ത്തിയാകുന്ന സിനിമയില്‍ ടൈറ്റില്‍ റോളിലെത്തുന്നത് രവീണയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയതോടെ രവീണ കാഥാപാത്രവുമായി ഇഴുകിച്ചേര്‍ന്നു. മികച്ചരീതിയില്‍ കഥാപാത്രത്തെ ഉള്‍ക്കൊള്ളാനും രവീണയ്ക്ക് സാധിച്ചു.
എന്നാല്‍ ചിത്രീകരണം പുരോഗമിക്കുന്തോറും കഥാപാത്രം തന്നെ അലോസരപ്പെടുത്താന്‍ തുടങ്ങിയെന്ന് രവീണ പറയുന്നു. സിനിമാ ചിത്രീകരണം കഴിഞ്ഞ് വീട്ടിലെത്തിയശേഷം മൂന്നു ദിവസത്തോളം തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. അത്രത്തോളം കഥാപാത്രം വേദനിപ്പിക്കുന്നതായിരുന്നു. സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കാന്‍ ഏറെ സമയമെടുത്തുന്നും രവീണ പറഞ്ഞു.
ഓരോ തവണ ഡബ്ബ് ചെയ്യുമ്പോഴും കരച്ചില് വന്നതിനാല്‍ വീണ്ടും വീണ്ടും ഡബ്ബ് ചെയ്യേണ്ടിവന്നതായാണ് രവീണ പറയുന്നത്. അതേസമയം, ദില്ലി ബലാത്സംഗക്കേസുമായി ബന്ധപ്പെട്ടാണ് സിനിമയെങ്കിലും കഥയ്്ക്ക് അതുമായി പൂര്‍ണമായി സാമ്യമില്ലെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.
-
വീണ്ടും വിളിച്ചാല്‍ വരില്ലേ? അന്ന് ലാല്‍ ചോദിച്ചു, വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭനയെത്തുന്നു ലാലിനൊപ്പം
-
നീ സിനിമയില്‍ പോയാല്‍ ഞാന്‍ മരിക്കും എന്ന് അച്ഛന്; പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്ന് കരുതി
-
ആ തെറ്റിദ്ധാരണ മൂലം അവസരങ്ങള്‍ വരാതായി, കാസ്റ്റ് ചെയ്യണമെന്ന് ആഗ്രഹിച്ചവര്‍ പോലും വരാതായി: അനന്യ