Don't Miss!
- News ശൈലജക്കെതിരായ ദുഷ്പ്രചരണം; പിന്നില്‍ ഈ മൂവര്സംഘമെന്ന് വികെ സനോജ്
- Lifestyle അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- Sports IPL 2024: ഗില്ലിനെക്കൊണ്ടാവില്ല! ഹാര്‍ദിക് പാണ്ഡ്യ മടങ്ങി വരൂ..., ആവശ്യപ്പെട്ട് ജിടി ആരാധകര്‍
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
കാമുകിയാണെന്ന് കരുതി ചുംബിച്ചത് സ്വന്തം ചേട്ടനെ; സ്കൂളിൽ പഠിക്കുമ്പോഴുണ്ടായ അബദ്ധത്തെ കുറിച്ച് കൊച്ചു പ്രേമൻ
സ്വന്തം ശൈലിയിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയനായി മാറിയിരിക്കുകയാണ് നടന് കൊച്ചു പ്രേമന്. തന്റെ ശരീരം കൊണ്ട് ചെയ്യാന്‍ പറ്റുന്ന എല്ലാ വേഷങ്ങളും ഇതിനകം ചെയ്ത് കഴിഞ്ഞെന്നാണ് നടന് പറയുന്നത്. അതേ സമയം സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ താന്‍ പ്രേമവീരനായിരുന്നുവെന്നാണ് താരമിപ്പോള്‍ പറയുന്നത്.
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ കാമുകിയെയും കൂട്ടി കറങ്ങാന്‍ പോയ കഥ ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേ താരം പറഞ്ഞു. കാമുകിയെയും കൊണ്ട് പോയി അവസാനം അബദ്ധം പറ്റി വീട്ടിലെത്തിയതോടെ പൊതിരെ തല്ലാണ് കിട്ടിയതെന്നാണ് നടന് പറയുന്നത്. വിശദമായി വായിക്കാം..
'പേര് സൂചിപ്പിക്കുന്നത് താനൊരു പ്രേമിസ്റ്റ് തന്നെയായിരുന്നുവെന്ന് കൊച്ചു പ്രേമന് പറയുന്നു. പ്രേമവീരനാണെന്ന് ഭാര്യ ഗിരിജയും അഭിപ്രായപ്പെട്ടു. സ്കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞങ്ങള്‍ ഏഴ് സുഹൃത്തുക്കളുണ്ടായിരുന്നു. ഈ ഏഴ് പേര്‍ക്കും കാമുകിമാരുമുണ്ട്. സ്കൂള്‍ അടയ്ക്കുന്നതിന്റെ അവസാന ദിവസം കറങ്ങാന്‍ പോവാന്‍ തീരുമാനിച്ചു. അന്ന് തിരുവനന്തപുരത്ത് എക്സിബിഷന് നടക്കുന്നുണ്ട്. അതും കണ്ടതിന് ശേഷം എല്ലാവര്ക്കും അവരവരുടെ വഴിയ്ക്ക് പോകാമെന്ന് തീരുമാനിച്ചു'.
എക്സിബിഷന് കയറി കഴിഞ്ഞപ്പോള്‍ എല്ലാവരും ജോഡികളായി മാറി. അവള്‍ക്ക് എങ്ങനെയെങ്കിലും ഒരു ഉമ്മ കൊടുക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അതിന് പറ്റിയ സ്ഥലം കണ്ടെത്തി. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഒരു സ്ഥലമുണ്ട്. അവിടെ കുറച്ച് ഇരുട്ടുള്ള സ്ഥലമാണ്. ഞാനിത് നേരത്തെ കണ്ട് വെച്ചു.
അങ്ങനെ കാമുകിയെയും കൂട്ടി അവിടെ എത്തി. ഒരു പാലമുണ്ട്. നല്ല ഇരുട്ടാണ് അവിടെ. അവള് ആ പാലത്തിലൂടെ കയറി അപ്പുറത്തെത്തി. ചുറ്റും ആരെങ്കിലും ഉണ്ടോന്ന് നോക്കി നിന്ന ഞാന്‍ ഇവള് പോയത് കണ്ടില്ല.
പിന്നെ നോക്കുമ്പോള്‍ പുഴയുടെ സൈഡിലായി ഒരാള്‍ നില്‍പ്പുണ്ട്. പുറകിലൂടെ ചെന്ന് ഞാന്‍ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്തു. മുതുകിലാണ് ഉമ്മ കൊടുത്തത്. എന്നിട്ട് നോക്കിയപ്പോള്‍ അതെന്റെ മൂത്തസഹോദരനാണ്. പുള്ളിയും എക്സിബിഷന് കാണാന്‍ വന്നതാണ്. വീട്ടില്‍ വാ നിനക്കുള്ളത് അവിടുന്ന് തരാമെന്ന് പറഞ്ഞ് അദ്ദേഹം പോയി. വീട്ടില്‍ ചെന്നതിന് ശേഷം പൊതിരെ അടിയായിരുന്നു. ഇത് ശരിക്കും നടന്ന സംഭവമാണെന്ന് കൊച്ചു പ്രേമന് പറയുന്നു.
പത്താം ക്ലാസ് കഴിഞ്ഞതോടെ ആ കുട്ടി പോയി. അതിന് മുന്‍പും ശേഷവും ഇതുപോലെ പ്രണയങ്ങളും വേര്‍പിരിയലും തനിക്കുണ്ടായിട്ടുണ്ടെന്നും കൊച്ചു പ്രേമന് പറഞ്ഞു. ഇതൊന്നും കേട്ട് ഭാര്യ ഗിരിജ പിണങ്ങില്ല. ഇങ്ങനത്തെ ഒരുപാട് കഥകള്‍ ഭാര്യയ്ക്ക് അറിയാം. ഞങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ മുപ്പത്തിയെട്ട് വര്‍ഷമായി. ഇനി ഇക്കാര്യം പറഞ്ഞ് പിണങ്ങില്ല. അവള് പാറപോലെ നില്‍ക്കുമെന്ന് നടന് കൂട്ടിച്ചേര്‍ത്തു.
-
'ബിഗ് ബോസിലെ കൊടും വിഷം സിബിൻ; ജാസ്മിനെ ലക്ഷ്യമിടുന്നതിന് പിന്നിലെ തന്ത്രം'; സിബിനെതിരെ വിമർശനം
-
'ഇവന് എന്ത് തേങ്ങയാ പറയുന്നതെന്ന് തോന്നും; പക്ഷെ ഇതൊന്നും ഇല്ലെങ്കില്‍ എന്റെ സിനിമ ഓടില്ലല്ലോ'
-
പ്രഭാസിന്റെ ഭൂതവും ഭാവിയും പറയുന്ന വിവാദ ജോത്സ്യൻ; ഒടുവിൽ സ്വന്തം ഭാര്യ നടനയച്ച സമ്മാനം; ചർച്ചയാക്കി ആരാധകർ