Don't Miss!
- News യുപിയില്‍ വന്‍ ട്വിസ്റ്റ്; അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കനോജില്‍ തീപ്പാറും
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ചെറിയ ട്രൗസറിട്ട് ഞാനിവിടെ നീന്താമെന്ന് മമ്മൂക്ക! ക്ലബ്ബില്‍ മെമ്പര്‍ഷിപ്പ് കിട്ടിയ കഥ പറഞ്ഞ് മുകേഷ്
മുകേഷ് സ്പീക്കിങ് എന്ന യൂട്യൂബ് ചാനലിലൂടെ രസകരമായ കഥകള്‍ പറഞ്ഞ് എത്താറുള്ള നടനാണ് മുകേഷ്. ഏറ്റവും പുതിയതായി മമ്മൂട്ടിയുടെ കൂടെ ഷൂട്ടിങ് ലൊക്കേഷനില്‍ ഉണ്ടായ സംഭവകഥയാണ് താരം പറഞ്ഞത്. ഒരു ക്ലബ്ബില്‍ മെമ്പര്‍ഷിപ്പ് എടുക്കാന്‍ പോയിട്ട് കിട്ടിയ പണിയെ കുറിച്ചാണ് മുകേഷ് സംസാരിച്ചത്. നടന്റെ വാക്കുകളിങ്ങനെയാണ്..
'ഒരു സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി ഞാനും മമ്മൂക്കയും ക്ലബ്ബില്‍ പോയി. വലിയൊരു ക്ലബ്ബാണത്. മൂന്നാല് ദിവസം അവിടെ ഷൂട്ടിങ് ഉണ്ട്. അവിടുത്തെ ആളുകളില്‍ ചിലര്‍ വന്നിട്ട് മമ്മൂക്കയ്ക്കും മുകേഷിനും ഹോണററി മെമ്പര്‍ഷിപ്പ് തരണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞു. പൈസയൊന്നും വേണ്ട, അവിടുത്തെ മെമ്പര്‍മാരെ പോലെ അവിടെ ചെലവഴിക്കാനും സാധിക്കും.
ഇക്കാര്യം മമ്മൂട്ടിയോട് എങ്ങനെ പറയുമെന്ന ടെന്‍ഷനിലായിരുന്നു അവര്‍. ഇക്കാര്യം മമ്മൂക്കയോട് പറയാന്‍ എന്നെ ഏല്‍പ്പിച്ചു. അവരുടെ ലക്ഷ്യം മമ്മൂക്കയാണ്. അതിന് ഇടയില്‍ എനിക്കൂടി ഒരെണ്ണം തന്നതാണ്. ഒടുവില്‍ ഞാന്‍ ഇക്കാര്യം മമ്മൂക്കയോട് പറഞ്ഞു.
പ്രതീക്ഷിച്ചത് പോലെ, 'നീ പോടാ, ഞാനിവിടെ വൈകുന്നേരം വന്ന് ഷട്ടില്‍ കളിക്കാം, ചെറിയ ട്രൗസറിട്ട് നീന്താം, നിനക്കെന്താണ്, എനിക്ക് അതിന്റെ ആവശ്യമില്ലന്ന്', മമ്മൂക്ക പറഞ്ഞു. പക്ഷേ എനിക്ക് ആവശ്യമുണ്ടായിരുന്നു. ഞാനിവിടെ വരുമ്പോള്‍ അതൊക്കെ ഉപയോഗിക്കാമല്ലോന്ന് പറഞ്ഞു. എങ്കില്‍ പിന്നെ ആയിക്കോട്ടെ എന്നായി മമ്മൂക്ക.
ഒടുവില്‍ അവിടെ ഒരു ഫോം ഉണ്ട്, അത് പൂരിപ്പിക്കണമെന്നായി. അത് വായിച്ചിട്ട് മമ്മൂക്ക എടുത്ത് കീറി കളഞ്ഞു. ഇതെന്താണ് കുടുംബ രജിസ്റ്ററോ, പേര്, വയസ്, കുട്ടികളുടെ എണ്ണം, ജോലി, തുടങ്ങി പല കാര്യങ്ങളും അതില്‍ പൂരിപ്പിക്കാനുണ്ട്. ഇതൊക്കെ കണ്ട് അദ്ദേഹത്തിന് ദേഷ്യം വന്നു. ഒടുവില്‍ ഞാന്‍ പൂരിപ്പിച്ചത് കൊടുത്തു. എന്നിട്ട് മമ്മൂക്ക കുറച്ച് ദിവസം കഴിയുമ്പോള്‍ തരുമെന്നും പറഞ്ഞു.
ശേഷം ഞാന്‍ അവിടെ ജിമ്മില്‍ പോയി. അവിടെ ചെറുപ്പക്കാരനായൊരു ട്രെയിനറുണ്ട്. അയാള്‍ എന്റെ വളരെ അടുത്ത് വരെ എത്തി. ട്രെയിനര്‍ അത്രയും അടുത്ത് വരരുത്. ഇക്കാര്യം മാനേജരുടെ അടുത്ത് പറയണമെന്നൊക്കെ കരുതി. പെട്ടെന്നാണ് ഒരു കരച്ചില് കേട്ടത്. നോക്കുമ്പോള്‍ ഈ ട്രെയിനര്‍ നിന്ന് കരയുകയാണ്.
എന്താ കരയുന്നതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹമത് നിഷേധിച്ചു. കരഞ്ഞതെന്തിനാണെന്ന് വീണ്ടും ചോദിച്ചപ്പോള്‍ പുള്ളി കരഞ്ഞതേയില്ലെന്ന് പറഞ്ഞു. പിന്നെ അധികനേരം ഞാനവിടെ നിന്നില്ല. ശേഷം മാനേജരുടെ അടുത്ത് പോയി കാര്യം പറഞ്ഞു. അങ്ങനെ ഉണ്ടാവാന്‍ യാതൊരു സാധ്യതയുമില്ലെന്നാണ് മാനേജര്‍ പറഞ്ഞത്. പിറ്റേ ദിവസം മുതല്‍ ഞാന്‍ അങ്ങോട്ട് പോയില്ല.
ശേഷം ഒരു മൂന്നാല് മാസത്തിന് ശേഷം വീണ്ടും അവിടെ തന്നെ ഷൂട്ടിന്റെ ആവശ്യത്തിനെത്തി. മാനേജര്‍ എന്നെ കണ്ടപ്പോള്‍ ഓടി വന്നു. പിന്നീട് വരാത്തതെന്താണെന്ന് ചോദിച്ചു. സമയം കിട്ടാത്തത് കൊണ്ടാണെന്ന് പറഞ്ഞെങ്കിലും അന്നങ്ങനെ ഒരു സംഭവം ഉണ്ടായത് കൊണ്ടാവുമല്ലേ എന്നദ്ദേഹം ചോദിച്ചു.
ആ സംഭവം എന്നെ വല്ലാതെ ആകുലതപ്പെടുത്തി എന്ന് പറഞ്ഞപ്പോള്‍ ഇതില്‍ ക്ഷമ പറയാന്‍ കാത്തിരിക്കുകയായിരുന്നു എന്നായി മാനേജര്‍. അന്ന് ട്രെയിനറായി ഉണ്ടായിരുന്ന പയ്യന് ചികിത്സയിലാണ്. അദ്ദേഹം കുറച്ച് നാളുകളായി മാനസിക പ്രശ്നത്തിന് മരുന്ന് കഴിച്ച് കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ പിന്നീട് അന്വേഷിച്ചപ്പോഴാണ് ഈ വിവരം അറിഞ്ഞതെന്ന് പറഞ്ഞു.
ഇത് കേട്ടതോടെ ഞാന്‍ ഷോക്കായി. അയാള്‍ അന്നെന്തിനാ കരഞ്ഞതെന്ന് ചോദിച്ചപ്പോള്‍ പല സമയത്തും പല സ്വഭാവമാണ്. ചിലപ്പോള്‍ കരയും, ചിലപ്പോള്‍ ചിരിക്കും, മറ്റ് ചിലപ്പോള്‍ ജിമ്മല്ലേ, എന്തെങ്കിലും സാധനം വെച്ച് അടിച്ചേക്കുമെന്നും പറഞ്ഞു. ഇനി അദ്ദേഹമില്ലെന്ന് പറഞ്ഞെങ്കിലും പുള്ളിയ്ക്ക് അസുഖം ഭേദമായാല്‍ നിങ്ങള്‍ തന്നെ അവന് ജോലി കൊടുക്കണമെന്ന് പറഞ്ഞതായി മുകേഷ് സൂചിപ്പിക്കുന്നു.
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!