Don't Miss!
- Sports IPL 2024: എന്റെ പിഴവല്ല, തോല്‍വിയില്‍ ബൗളര്‍മാരെ പഴിച്ച് ഗില്‍! വിമര്‍ശിച്ച് ആരാധകര്‍
- News കണ്ണൂരില്‍ ആവേശം അലകടലായി, കൊട്ടിക്കലാശം സമാധാനപരം; കരുത്തുകാട്ടി മുന്നണികള്‍
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
'ആ നഷ്ടങ്ങൾ ഒരു രോമം പറിച്ച് കളയുന്നതുപോലയെയുള്ളൂ അച്ഛന്'; തിലകന് സംഭവിച്ചതിനെ കുറിച്ച് മകൻ ഷമ്മി തിലകൻ!
മലയാള സിനിമയുടെ പെരുന്തച്ചനെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന നടനായിരുന്നു തിലകൻ. കാലം പോയ് മറയുമ്പോഴും മലയാള സിനിമയുടെ ആ 'തിലകക്കുറി ഓർമകളുടെ തിരശീലയിൽ ഒളിമങ്ങാതെ ഇന്നുമുണ്ട്.
പെരുന്തച്ചനിലെ തച്ചനും മൂന്നാം പക്കത്തിലെ തമ്പി മുത്തശ്ശനും കണ്ണെഴുതി പൊട്ടും തൊട്ടിലെ നടേശൻ മുതലാളിയും യവനികയിലെ വക്കച്ചനും കീരിടത്തിലെ അച്യുതൻ നായരും സ്ഫടികത്തിലെ ചാക്കോ മാഷും കാട്ടുകുതിരയിലെ കൊച്ചുവാവയുമൊക്കെ മലയാളികളുടെ ഇടനെഞ്ചിൽ ഇന്നും തുടിക്കുന്നു. 2012 സെപ്തംബർ 24 നായിരുന്നു തിലകനെന്ന മഹാ വിസ്മയം മലയാള സിനിമയോട് വിട പറഞ്ഞത്.
സ്‌കൂൾ നാടകങ്ങളിലൂടെയാണ് തിലകൻ കലാപ്രവർത്തനം ആരംഭിച്ചത്. 18 ഓളം പ്രൊഫഷണൽ നാടക സംഘങ്ങളിലെ മുഖ്യ സംഘാടകനായിരുന്നു. 10000 ത്തോളം വേദികളിൽ വിവിധ നാടകങ്ങളിൽ അഭിനയിച്ചു. 43 നാടകങ്ങൾ സംവിധാനം ചെയ്തു. 1973ലാണ് തിലകൻ സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്.
പി.ജെ ആന്റണിയുടെ പെരിയാറിലൂടെ സിനിമ ജീവിതത്തിന്റെ തുടക്കം കുറിച്ചു. പിന്നീട് ഉൾക്കടൽ, യവനിക എന്നീ ചിത്രങ്ങളിലൂടെ തിലകൻ മലയാളസിനിമയിൽ തന്റെ ഇരിപ്പിടം സ്വന്തമാക്കി. വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ കൊണ്ടും സൂക്ഷ്മമായ അഭിനയം കൊണ്ടും ആരാധകരുടെ മനസില്‍ പറിച്ചുമാറ്റാനാകാത്ത വിധം ഇടംപിടിച്ചുപറ്റാൻ തിലകനായി.
മമ്മൂട്ടിയോട് നന്ദി പറയണം; പൊന്നിയിൻ സെൽവനെക്കുറിച്ച് മണിരത്നം
1981ൽ കോലങ്ങൾ എന്ന ചിത്രത്തിൽ മുഴുക്കുടിയനായ കള്ളുവർക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പ്രധാനവേഷങ്ങളിലേക്ക് കടന്നു.
യവനിക, പെരുന്തച്ചൻ, കിരീടം, മൂന്നാംപക്കം, സ്ഫടികം, കാട്ടുകുതിര, ഗമനം, സന്താനഗോപാലം, ഋതുഭേദം, ഉസ്താദ് ഹോട്ടൽ, ഇന്ത്യൻ റുപ്പീ എന്നിവ തിലകന്റെ അഭിനയജീവിതത്തിലെ സുപ്രധാന ചിത്രങ്ങളാണ്.
ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം സീൻ ഒന്ന് നമ്മുടെ വീട് ആയിരുന്നു. ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ് അദ്ദേഹത്തെ അസുഖം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മരിക്കുന്നതിന് മുമ്പ് അദ്ദേഹം അഭിനയിച്ച് പ്രദർശനത്തിനെത്തിയ അവസാന ചിത്രം സിംഹാസനമായിരുന്നു. അച്ഛന്‍ വേഷങ്ങളില്‍ തിലകനെപ്പോലെ തിളങ്ങിയ നടന്‍ മറ്റാരും ഉണ്ടാകില്ല. കര്‍ക്കശക്കാരനും വാത്സല്യനിധിയുമായ അച്ഛനായി തിലകന്‍ മലയാള സിനിമകളില്‍ എത്തി.
മോഹന്‍ലാല്‍-തിലകന്‍ കോമ്പിനേഷനിലുള്ള അച്ഛന്‍-മകന്‍ ചിത്രങ്ങള്‍ കയ്യടിക്കൊപ്പം കണ്ണീരും സൃഷ്ടിച്ചു. അത്രത്തോളം ഹൃദയസ്പര്‍ശിയായിരുന്നു ഓരോ ചിത്രങ്ങളും.
കിരീടത്തിലെ അച്യുതൻ നായർ, സ്ഫടികത്തിലെ ചാക്കോ മാഷ്, നരസിംഹത്തിലെ ജസ്റ്റിസ് കരുണാകര മേനോന്‍ എന്നീ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകരുടെ മനസിൽ ജീവിക്കുന്നു.
ഒപ്പം നെഗറ്റീവ്, കോമഡി വേഷങ്ങളും തിലകന്റെ കൈകളിൽ ഭദ്രമായിരുന്നു. മലയാള സിനിമയിൽ നിന്ന് തന്നെ അവസാന കാലത്ത് വിലക്കുകൾ നേരിടേണ്ടി വന്നിട്ടുള്ള നടൻ കൂടിയാണ് തിലകൻ. അതിന്റെ പേരിൽ ചില സിനിമകളിൽ നിന്നും തിലകനെ മാറ്റി നിർത്തുകയും ചെയ്തിരുന്നു.
ആ സംഭവത്തെ കുറിച്ച് തിലകന്റെ മകനും നടനുമായ ഷമ്മി തിലകൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. 'അദ്ദേഹത്തിനെ നഷ്ടമായത് അടുത്ത തലമുറയ്ക്കാണ്. അദ്ദേഹത്തിന് അവസരം നിഷേധിച്ചത് തെറ്റാണ്. അവസാന കാലത്ത് കുറച്ച് സിനിമകൾ നഷ്ടപ്പെട്ടുവെന്ന് കരുതി അച്ഛന് എന്ത് സംഭവിക്കാനാണ്.'
'ഒരു രോമം പറിച്ച് കളയുന്നത് പോലയെയുള്ളൂ അച്ഛനെ സംബന്ധിച്ചിടത്തോളം. അച്ഛൻ എന്തോരം കഥാപാത്രങ്ങൾ ചെയ്ത് വെച്ചിരിക്കുന്നു. വീട്ടിലിരിക്കുന്ന അവാർഡുകൾ അതിന്റെ തെളിവാണ്.'
'പക്ഷെ അച്ഛന്റെ ആഗ്രഹം ഇത് അടുത്ത തലമുറയ്ക്ക് നൽകണമെന്നായിരുന്നു. അവർക്കുള്ള അവസര നിഷേധമാണ് ഉണ്ടായത്. അതിനെതിരെ മാത്രമാണ് ഞാനും ഫൈറ്റ് ചെയ്തിട്ടുള്ളത്. അല്ലാതെ ഒരിക്കലും എനിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടതിൽ ഞാൻ പ്രതിഷേധിച്ചിട്ടില്ല' ഷമ്മി തിലകൻ പറഞ്ഞു.
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'