Don't Miss!
- News പിണറായിയെ ഇഡി അറസ്റ്റ് ചെയ്താല്‍ ആദ്യം പ്രതിഷേധം നടത്തുക രാഹുല്‍ ഗാന്ധി: കെ സുരേന്ദ്രന്
- Lifestyle പടവലങ്ങയുണ്ടോ നിലക്കടലയോ : രണ്ടും ചേര്‍ത്ത് കിടിലന്‍ ടേസ്റ്റില്‍ തോരന്‍
- Automobiles അപ്പോ സൈക്കിളിൽ പ്രത്യക്ഷപ്പെട്ടത് ഇതിനായിരുന്നല്ലേ, വണ്ടിക്കമ്പനി മുതലാളിയായി ധോണി
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Sports IPL 2024: ഹാര്‍ദിക്കിനെ ഇനിയും കൂവണം, അത് അവനെ പ്രചോദിപ്പിക്കും; ആരാധകരെ ട്രോളി ശ്രേയസ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
വൈശാലിയിലെ ഋഷ്യശ്രൃംഗനും മണിച്ചിത്രത്താഴിലെ രാമനാഥനും വിനീതിന് നഷ്ടമായത് ഇങ്ങനെ!
അഭിനയത്തിലും നൃത്തത്തിലും ഡബ്ബിംഗിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് വിനീത്. അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്താലും നൃത്തം ജീവവായു പോലെ താരത്തിനൊപ്പമുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറില്‍ ബോബിയെന്ന വില്ലന്‍ ശബ്ദം നല്‍കിയത് വിനീതായിരുന്നു. സിനിമയിലെത്തി 35 വര്‍ഷം പിന്നിട്ടിരിക്കുകയാണ് അദ്ദേഹം. സിനിമാജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ചും മറ്റ് വിശേഷങ്ങളെക്കുറിച്ചുമെല്ലാം വാചാലനായെത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. കേരളകൗമുദിക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.
ഇടനിലങ്ങൾ എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. മലയാളത്തിന് പുറമെ അന്യഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ഈ താരം. സിനിമയില്‍ തിളങ്ങാന്‍ കഴിവ് മാത്രം പോര ഭാഗ്യം കൂടി വേണമെന്ന് വിശ്വസിക്കുന്നയാളാണ്. തനിക്ക് ഇതുവരെ ലഭിച്ച കഥാപാത്രങ്ങളെയെല്ലാം അനുഗ്രഹമായാണ് കാണുന്നതെന്ന് താരം പറയുന്നു. അങ്ങനെ നോക്കുമ്പോൾ അർഹിക്കുന്ന അംഗീകാരം ലഭിച്ചെന്ന് പറയാം. സിനിമയുടെ എണ്ണത്തിനപ്പുറം അവയുടെ നിലവാരത്തിലാണ് ഞാൻ വിശ്വസിക്കുന്നതെന്നും താരം പറയുന്നു.
വൈശാലിയിലെ ഋഷ്യശ്രൃംഗന്
സിനിമാലോകവും പ്രേക്ഷകരും ഹൃദയത്തിലേറ്റിയ ചിത്രമാണ് വൈശാലി. ഈ സിനിമയിലെ ഋഷ്യശ്രൃംഗനാവാന് ആദ്യം സംവിധായകന് തിരഞ്ഞെടുത്തത് വിനീതിനെയായിരുന്നു. അതേക്കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ സംസാരിച്ചിരുന്നു.
ഒൻപതാം ക്ളാസിൽ പഠിക്കുമ്പോഴാണ് ഭരതേട്ടന്റെ വൈശാലി സിനിമയുടെ സ്ക്രീൻ ടെസ്റ്റിൽ പങ്കെടുക്കുന്നത്. ഞാനും എന്റെ ബന്ധുവും കൂടി ചെന്നൈയിൽ ഭരതേട്ടന്റെ വീട്ടിൽ പോയാണ് കഥ കേട്ടത്. ഒരു പുതുമുഖം എന്നതിലുപരി തന്റെ കഥാപാത്രമായാണ് അന്ന് ഭരതേട്ടൻ എന്നോട് പെരുമാറിയത്. എം.ടി സാറിന്റെ തിരക്കഥ മുഴുവൻ ഭരതേട്ടൻ വിശദമായി വായിച്ചു കേൾപ്പിച്ചത് ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട് ഋശ്യ ശൃംഗൻ എന്ന കഥാപത്രമായി എന്നെ തീരുമാനിച്ചതായി അപ്പോൾ ഭരതേട്ടൻ പറഞ്ഞു. എന്നാൽ പിന്നീട് എന്തുകൊണ്ടോ ആ പ്രോജക്ട് നടന്നില്ല.അതിനു ശേഷം 1988 ലാണ് വൈശാലി വീണ്ടും സംഭവിക്കുന്നത്.
മണിച്ചിത്രത്താഴ് നഷ്ടമായത്
മണിച്ചിത്രത്താഴിലെ രാമനാഥനെ അവതരിപ്പിക്കുന്നതിനായും വിനീതിനെ സംവിധായകന് സമീപിച്ചിരുന്നു. ഇടനാഴിയിൽ ഒരു കാലൊച്ച തമിഴിൽ ചെയ്യാൻ നാല്പതു ദിവസത്തെ ഡേറ്റ് ഭദ്രൻ സാർ നേരത്തേ ബ്ളോക്ക് ചെയ്തിരുന്നു. അതിനാൽ വൈശാലി ചെയ്യാൻ കഴിഞ്ഞില്ല.മണിച്ചിത്രത്താഴിലെ രാമനാഥന്റെ വേഷം ചെയ്യാൻ ഫാസിൽ സാറും വിളിച്ചതാണ്. പരിണയത്തിന്റെ തിരക്കിലായതുകൊണ്ടു പോകാൻ കഴിഞ്ഞില്ല. എന്നാൽ മണിച്ചിത്രത്താഴിന്റെ തമിഴ്, ഹിന്ദി റീമേക്കുകളിൽ രാമനാഥന്റെ വേഷം ചെയ്യാൻ ഭാഗ്യം ലഭിച്ചുവെന്നും താരം പറയുന്നു.
പുരസ്കാരങ്ങള്‍
സിനിമയിലെത്തി വര്‍ഷങ്ങള്‍ കുറേയായെങ്കിലും മികച്ച നടനുള്ള പുരസ്കാരം ഇതുവരെ വിനീതിന് ലഭിച്ചിരുന്നില്ല. അതില്‍ തനിക്ക് വിഷമമില്ലെന്ന് അദ്ദേഹം പറയുന്നു. അവാർഡ് എന്നത് പൂർണമായും ജൂറിയുടെ സ്വാതന്ത്ര്യമാണ്. ജൂറിയുടെ തീരുമാനം മാനിക്കുന്നു. അല്പം പോലും യോഗ്യതയില്ലാത്തവരാകും ചിലപ്പോൾ അവാർഡ് കമ്മിറ്റിയിൽ വരുന്നത്. തിരക്കഥ എന്താണെന്ന് അറിയാത്തവരാകും എം.ടി യെപ്പോലുള്ള ഒരാളുടെ സൃഷ്ടിയെ വിലയിരുത്തുന്നത്.
നൃത്ത സംവിധാനത്തെക്കുറിച്ച്
സംവിധായകൻ വി.കെ.പ്രകാശിന്റെ മകൾ കാവ്യയുടെ ചിത്രത്തിന് വേണ്ടിയാണ് അടുത്തിടെ നൃത്തസംവിധാനം ചെയ്തത്. കാവ്യയുടെ ആദ്യ സിനിമയാണ്. കാംബോജിയിലെ നൃത്തസംവിധാനത്തിന് സംസ്ഥാന അവാർഡ് ലഭിച്ചു.നൃത്ത സംവിധാനം നിർവഹിക്കാൻ ഫെഫ്കയുടെ കാർഡ് എടുത്തിട്ടുണ്ട്.തമിഴിൽ കൊറിയോഗ്രാഫറായി കാർഡ് ലഭിക്കണമെങ്കിൽ അഞ്ചു വർഷം ഏതെങ്കിലും കൊറിയോഗ്രാഫറുടെ അസിസ്റ്റന്റായി പ്രവർത്തിക്കണം. വെറുതേയുള്ള ഡാൻസ് മാത്രമല്ല നൃത്ത സംവിധാനമെന്നും അദ്ദേഹം പറയുന്നു.
നര്‍ത്തകര്‍ക്ക് സ്ത്രൈണതയോ?
ക്ലാസിക്കൽ നൃത്തം പഠിക്കുന്ന പുരുഷന്മാർക്കെല്ലാം സ്ത്രൈണ ഭാവം ഉണ്ടാകുമെന്ന് പറയുന്നത് വെറും തെറ്റിദ്ധാരണയാണ് അത്. ഒരു ആൺകുട്ടിക്ക് സ്ത്രൈണത വരാൻ നിരവധി കാരണങ്ങളുണ്ട്. അതിന് നൃത്തം പഠിക്കണമെന്നില്ല. വ്യക്തിത്വ പ്രശ്നം അനുഭവിക്കുന്ന നിരവധി പുരുഷന്മാരുണ്ട്. മനസുകൊണ്ട് സ്ത്രീയും ശരീരം കൊണ്ട് പുരുഷനുമായി ജീവിക്കുന്നവർ. മാനസികമായ ചില പ്രശ്നങ്ങൾ, ചില പ്രത്യേക ഹോർമോണിന്റെ കുറവുകൾ അങ്ങനെ പലതുകൊണ്ടും ഒരു കുട്ടിക്ക് സ്ത്രൈണ ഭാവം വരാമെന്നും വിനീത് പറയുന്നു.
മകളും നൃത്തം പഠിക്കുന്നുണ്ട്
ചെന്നൈയില്‍ സ്ഥിര താമസമാക്കിയിരിക്കുകയാണ് വിനീത്. കേരളത്തിലേക്ക് തിരിച്ചുവരാനുള്ള സാദ്ധ്യത കുറവാണ്. പൂർണമായും ചെന്നൈ നഗരത്തിന്റെ ഭാഗമായി മാറി. ഭാര്യ പ്രിസില മേനോൻ . ബഹറിനിലാണ് പ്രിസില ജനിച്ചതും വളർന്നതും. എന്റെ ജോലിയും കലാജീവിതവും പൂർണമായി മനസിലാക്കി അവർ ജീവിക്കുന്നു . പ്രിസില നൃത്തം പഠിച്ചിട്ടുണ്ട് . മകൾ അവന്തിക എട്ടാം ക്ലാസിൽ പഠിക്കുന്നു. മകളും എന്നെപ്പോലെ ക്ലാസിക്കൽ ഡാൻസ് പഠിക്കുന്നുണ്ടെന്നും വിനീത് പറയുന്നു.