Don't Miss!
- Lifestyle മുഖത്തെ കരുവാളിപ്പിന് അടുക്കളക്കൂട്ടില്‍ പെട്ടെന്ന് പരിഹാരം
- Sports IPL 2024: റയാന് പരാഗ് 2.0; വിമര്‍ശകരുടെ വായടപ്പിച്ച വെടിക്കെട്ട്; രാജസ്ഥാന്റെ രക്ഷകനായി പരാഗ്
- News സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും, പ്രണയലക്ഷ്യങ്ങള്‍ സാധിക്കും, നിങ്ങളുടെ രാശിഫലം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
റിയാലിറ്റി ഷോ കളില്‍ വരെ അശ്ലീല കോമഡിയാണ്; കുടുംബത്തിന്റെ കൂടെ പോകുമ്പോഴാണ് പണി കിട്ടുന്നതെന്ന് വിനോദ് കോവൂര്‍
മിനിസ്ക്രീനും മിമിക്രി വേദികളിലുമൊക്കെ ഒരുപോലെ തിളങ്ങി നില്ക്കുന്ന താരമാണ് വിനോദ് കോവൂര്‍. നടന്, എഴുത്തുകാരന് എന്നിങ്ങനെ പല മേഖലകളിലും വിനോദ് കഴിവ് തെളിയിച്ചിട്ടുണ്ട്. എം80 മൂസ എന്ന പേരില്‍ മുന്‍പ് സംപ്രേക്ഷണം ചെയ്തിരുന്ന ടെലിവിഷന്‍ പരമ്പരയാണ് വിനോദിനെ കൂടുതല്‍ ജനപ്രിയനാക്കിയത്.
നിലവില്‍ സിനിമയിലും സജീവമായി തുടരുകയാണ് താരം. അതേ സമയം മലയാള സിനിമയിലെ കോമഡികളുടെ നിലവാരം വളരെ താഴേക്ക് പോവുന്നതിനെ പറ്റി പറയുകയാണ് വിനോദ്. അശ്ലീലം കോമഡിയായി മാറുകയാണെന്നും അത്തരത്തില്‍ തനിക്കുണ്ടായ അനുഭവങ്ങളും ആനീസ് കിച്ചണ്‍ എന്ന പരിപാടിയില്‍ പങ്കെടുക്കവേ വിനേദ് വെളിപ്പെടുത്തി. വിശദമായി വായിക്കാം..
മലയാള സിനിമയിലെ കോമഡിയെ കുറിച്ചാണ് ആനി വിനോദിനോട് ചോദിച്ചത്. 'ഇപ്പോഴത്തെ കോമഡികളെന്ന് പറഞ്ഞാല്‍ എല്ലാം ഡബിള്‍ മീനിങ് ഉള്ളതാണ്. അശ്ലീലം കൊണ്ട് കോമഡി ഉണ്ടാക്കുന്ന രീതിയാണ്. അതിപ്പോള്‍ റിയാലിറ്റി ഷോകളിലും കോമഡി റിയാലിറ്റി ഷോ കളിലും സിനിമയിലുമൊക്കെ കാണുന്നുണ്ട്.
കുടുംബസമേതം സിനിമ കാണാന്‍ പോകുമ്പോഴാണ് ഇതൊരു പ്രശ്നമാവുന്നത്. എല്ലാവരും ചിരിക്കും. കുട്ടികള്‍ മാത്രം ചിരിക്കില്ല. അന്നേരം അച്ഛാ ഇതെന്തിനാണ് ചിരിച്ചതെന്ന് ചോദിച്ചാല്‍ ആ അച്ഛന്റെ ഉത്തരം മുട്ടി പോകും. ഇതാണ് കാര്യമെന്ന് പറഞ്ഞ് കൊടുക്കാന്‍ പറ്റാത്ത അവസ്ഥയുണ്ട്.
സത്യന് അന്തിക്കാടിന്റെയൊക്കെ സിനിമകളില്‍ എത്ര കോമഡികളുണ്ട്. അതൊക്കെ ഇങ്ങനെ കാണിച്ചിട്ടാണോ, എത്ര നിഷ്കളങ്കമായ കാര്യങ്ങള്‍ പറഞ്ഞിട്ടാണ് ആളുകള്‍ ചിരിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥ എന്ന് പറഞ്ഞാല്‍ ഡബ്ബിള്‍ മീനിങ്ങുകളും അശ്ലീലവും പറയാതെ കോമഡി പറയാന്‍ പറ്റില്ലെന്നതാണ്. അതിലേക്ക് നമ്മുടെ മലയാള സിനിമയും എത്തിയിരിക്കുന്നു.
ട്രൂപ്പിനൊപ്പം പ്രോഗ്രാം അവതരിപ്പിക്കാന്‍ ഗള്‍ഫില്‍ പോയപ്പോള്‍ ഉണ്ടായ അനുഭവവും വിനോദ് പങ്കുവെച്ചിരുന്നു. പ്രോഗ്രാം കഴിഞ്ഞതിന് ശേഷം കമ്മിറ്റിക്കാര് വന്ന് എന്നെ അഭിനന്ദിച്ചു. വളരെ നന്നായെന്ന് പറഞ്ഞു. കഴിഞ്ഞ വര്‍ഷം വേറൊരു ട്രൂപ്പ് ഇവിടെ വന്നു. അവരുടെ പരിപാടി പകുതി ആയപ്പോള്‍ തന്നെ ഞങ്ങള്‍ നിര്‍ത്തിച്ചു.
കാരണം ഇവര്‍ പറയുന്നത് മുഴുവന്‍ അശ്ലീലമാണ്. അവിടെ കുടുംബസമേതമാണ് എല്ലാവരും പരിപാടി കാണുന്നത്. ഇതോടെ ഇനി നിങ്ങള്‍ പരിപാടി അവതരിപ്പിക്കേണ്ടെന്ന് പറഞ്ഞ് പകുതിയ്ക്ക് വെച്ച് അവരെ പിരിച്ച് വിട്ടു. അവിടെ നിങ്ങള്‍ വേറിട്ട് നില്‍ക്കുകയാണെന്നാണ് ഞങ്ങളോട് അവര്‍ പറഞ്ഞതെന്നും വിനോദ് സൂചിപ്പിച്ചു.
എന്നെ ചിലര്‍ വേറെ ട്രൂപ്പിലേക്ക് വിളിച്ച് സ്കിറ്റ് ചെയ്യാന്‍ പറയുമ്പോള്‍ ഇത്തരം ഡയലോഗുകള്‍ വരും. അയ്യോ ഇതൊക്കെ ചെയ്യണോ എന്ന ചടപ്പ് തോന്നും. ഇത് പറയാന്‍ പറ്റില്ലെന്ന് തന്നെ പറയും. ഞാന്‍ എഴുതുന്നതും ചെയ്യുന്നതുമായ സ്കീറ്റിലൊന്നും ഇത്തരം ഡയലോഗുകളൊന്നും ഉണ്ടാവില്ല. കുടുംബസമേതം വന്ന് കാണാവുന്നതായിരിക്കും. അത് 916 ആയിരിക്കുമെന്നും വിനോദ് കൂട്ടിച്ചേര്‍ക്കുന്നു.
കാലൻ, കാക്ക തുടങ്ങി താൻ അവതരിപ്പിച്ച സ്കിറ്റുകളെ കുറിച്ചും അതിൻ്റെ കഥയും അഭിമുഖത്തിനിടെ വിനോദ് പറഞ്ഞിരുന്നു.
-
എൻ്റെ അനിയനായത് കൊണ്ട് പറയുകയല്ല, അവനെ വിശ്വസിക്കാൻ കൊള്ളില്ല! ധ്യാനിനെ കൊണ്ട് സത്യം ചെയ്യിപ്പിക്കും- വിനീത്
-
അഞ്ച് മാസം ഒരുമിച്ച് താമസിച്ചു, ഒടുവിൽ ശ്രുതി ഇറങ്ങിപ്പോയി; ഡിവോഴ്സിന് ശേഷം സിദ്ധാർത്ഥിനുണ്ടായ പ്രണയങ്ങൾ
-
അവിവാഹിതയാണെന്ന് കരുതി കല്യാണാലോചന വന്നിട്ടുണ്ട്! ഇത്രയും മകനുള്ളത് അധികമാര്‍ക്കും അറിയില്ലെന്ന് പ്രസീത