Don't Miss!
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ആകാശദൂത് കണ്ടവരെയെല്ലാം കരയിപ്പിച്ച ആ പയ്യന്; വളര്‍ന്ന് വലുതായതിന് ശേഷമുള്ള മാര്‍ട്ടിന്റെ വിശേഷങ്ങള്‍ വീണ്ടും
ആകാശദൂത് ഇന്നും മലയാളികളുടെ മനസില്‍ നൊമ്പരമുണര്‍ത്തുന്ന അപൂര്‍വ്വം സിനിമകളിലൊന്നാണ്. മാധവിയും മുരളിയും നായിക, നായകന്മാരായിട്ടെത്തിയ ചിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ടത് നാല് ബാലതാരങ്ങളായിരുന്നു. അച്ഛനും അമ്മയും മരിച്ചതിന് ശേഷം നാല് പേരില്‍ ഒരാള്‍ മാത്രം പള്ളി മുറ്റത്ത് അനാഥനായി നില്ക്കുന്ന രംഗം ഇന്നും പ്രേക്ഷകരുടെ ഹൃദയത്തില്‍ നിറഞ്ഞ് നില്ക്കും.
പോളിയോ ബാധിച്ച് തളർന്ന് പോയ കാലുകൾ കാരണം ഏറ്റെടുക്കാൻ ആരുമില്ലാതെ ഒറ്റയ്ക്കായി പോയ റോണി എന്ന ഒറ്റ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് മാര്ട്ടിന് കോര. ആകാശദൂതിന് ശേഷം വേറെ സിനിമകളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും മാര്‍ട്ടിന്റെ വിശേഷങ്ങള്‍ വീണ്ടും വൈറലാവുകയാണ്.
'മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആകാശദൂതില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് കോട്ടയത്തായിരുന്നു. ഞാനുമൊരു കോട്ടയംകാരനാണ്. ഒരു മാസത്തോളം സിനിമയുടെ ഷൂട്ടിങ് ഉണ്ടായിരുന്നു. അത് തീര്‍ന്നപ്പോള്‍ വീണ്ടും പഠനത്തിലേക്ക് തിരിഞ്ഞു. ആകാശദൂതിന്റെ നിര്‍മാതാക്കളില്‍ ഒരാളായ പ്രേം പ്രകാശാണ് മാര്‍ട്ടിനെ സിനിമയിലേക്ക് കാസ്റ്റ് ചെയ്യുന്നത്. സ്കൂളിലൊക്കെ മോണോ ആക്ട്, മിമിക്രി ഒക്കെ ചെയ്യുമായിരുന്നു. ഇത് അദ്ദേഹത്തിനും അറിയാമായിരുന്നു.
അങ്ങനെയാണ് സിനിമയിലേക്ക് എന്നെ തിരഞ്ഞെടുത്തതെന്ന് മാര്ട്ടിന് പറയുന്നു. ആകാശദൂതിന് ശേഷം മാതൃ ദേവോ ഭവ ന്നെ തെലുങ്ക് ചിത്രത്തില്‍ കൂടി അഭിനയിച്ചിരുന്നു. ആകാശദൂതിന്റെ റീമേക്ക് ആയിരുന്നു ആ ചിത്രം. ഒന്ന് രണ്ട് സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും പഠിത്തത്തില്‍ ശ്രദ്ധിച്ചത് കൊണ്ട് സിനിമയ്ക്ക് പിന്നാലെ പോയില്ലെന്ന് മുന്‍പ് ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ മാര്ട്ടിന് പറയുന്നു.
അന്ന് ചെറുപ്പമായിരുന്നത് കൊണ്ട് സിനിമയെ കുറിച്ച് കൂടുതലായി ഒന്നും അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ അഭിനയിക്കാന്‍ വലിയ പേടി തോന്നിയില്ല. പിന്നെ ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് സംവിധായകന് കൃത്യമായി പറഞ്ഞ് തരും. അദ്ദേഹം പറയുന്നത് പോലെ ഞാനങ്ങ് ചെയ്യും. ഇന്നാണെങ്കില്‍ ഒരു പക്ഷേ പേടി തോന്നുമായിരുന്നു. അന്ന് ഷൂട്ടിങ്ങ് സെറ്റിലെ എല്ലാവരുമായി നല്ല കൂട്ടായിരുന്നു ഞാന്‍. മുരളിയും മാധവിയുമൊക്കെ വളരെ സ്നേഹമായിട്ടാണ് പെരുമാറിയിട്ടുള്ളത്. എല്ലാവരും ഒന്നിച്ചിരുന്നാണ് ഭക്ഷണമൊക്കെ കഴിച്ചത്. പ്ലസ് ടു കഴിഞ്ഞപ്പോള്‍ മദ്രാസിലെ ലയോള കോളേജില്‍ മൂന്ന് വര്‍ഷത്തോളം ജോലി ചെയ്തു. പിന്നെ ഗള്‍ഫിലേക്ക് പോയി. വര്‍ഷങ്ങളോളമായി ഖത്തറിലെ ദോഹയിലാണ്..
Recommended Video
സിനിമയില്‍ അഭിനയിക്കാനുള്ള മോഹം ഇപ്പോഴുമുണ്ട്. നല്ലൊരു കഥാപാത്രം കിട്ടിയാല്‍ തീര്‍ച്ചയായും അഭിനയിക്കും. നായകന് തന്നെ വേണമെന്നില്ല. എനിക്ക് ചെയ്യാന്‍ കഴിയുമെന്ന് തോന്നിയാല്‍ ആ വേഷം ചെയ്യും. വില്ലനോ, സഹനടനോ നായകനോ എന്താണെങ്കിലും നല്ല കഥാപാത്രമാണെങ്കില്‍ ചെയ്യാന്‍ ഇഷ്ടമാണ്. സിനിമ തന്നെ വേണമെന്ന് നിര്‍ബന്ധമില്ല, സീരിയലില്‍ അഭിനയിക്കാനും താല്പര്യമുണ്ടെന്ന് മാര്ട്ടിന് പറയുന്നു. ഭാര്യയുടെ പേര് ഷാലെറ്റ് എന്നാണ്. 2015 ലായിരുന്നു വിവാഹം. ഷാലെറ്റ് ഖത്തറില്‍ ജോലി ചെയ്ത് വരികയാണ്. ഒരു മോഡല്‍ കൂടിയാണ് ഭാര്യയെന്ന് മാര്ട്ടിന് പറഞ്ഞിരുന്നു.
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ
-
നടിമാരുമായുള്ള ഇന്റിമേറ്റ് സീനുകള്‍ കാണുമ്പോള്‍ ഭാര്യക്ക് അസൂയ; തുറന്ന് പറഞ്ഞ് രാം ചരണ്‍
-
ഉമ്മ വെച്ചാലും കടിച്ചാലും നക്കിയാലും ഉടഞ്ഞു വീഴാത്ത സദാചാരം! ജാസ്മിനോടും ഗബ്രിയോടും ആരാധകര്‍ക്ക് പറയാനുള്ളത്