Don't Miss!
- Sports T20 World Cup 2024: മൂന്നാമനായി കോലി വേണ്ട! പകരം റിഷഭ് കളിക്കട്ടെ. കാരണം പറഞ്ഞ് മുന്‍ പേസര്‍
- News ചെയ്യാത്ത കുറ്റത്തിന് അപവാദം കേള്‍ക്കേണ്ടി വരും, മുൻകോപം മൂലം സുഹൃത്തുക്കൾ അകലും, രാശിഫലം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
'രണ്ട് പറഞ്ഞിട്ട് പോവാൻ വന്നതാണ്, കമലിന്റെ മുറിയിലേക്ക് ഞാൻ തള്ളിക്കയറി'; ദേഷ്യപ്പെട്ടതിനെക്കുറിച്ച് അലൻസിയർ
മലയാള സിനിമയിൽ ക്യാരക്ടർ റോളുകളിലൂടെ തിളങ്ങുന്ന നടനാണ് അലൻസിയർ. നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്ത അലൻസിയറിന് കരിയറിൽ വഴിത്തിരിവാകുന്നത് മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ കഥാപാത്രമാണ്. പിന്നീട് വ്യത്യസ്തമായ നിരവധി വേഷങ്ങൾ അലൻസിയറിനെ തേടി എത്തി. കരിയറിലെ മികച്ച വർഷം ആയിരുന്നു നടനെ സംബന്ധിച്ച് 2022.
അപ്പൻ, ചതുരം എന്നീ രണ്ട് റിലീസുകളാണ് അലൻസിയറിന് കഴിഞ്ഞ വർഷം ഉണ്ടായത്. രണ്ട് സിനിമകളും ഒരു പോലെ ശ്രദ്ധിക്കപ്പെട്ടു. നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളെ ആണ് രണ്ട് സിനിമകളിലും അലൻസിയർ അവതരിപ്പിച്ചത്. സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത സിനിമ ആയിരുന്നു ചതുരം.
മജു സംവിധാനം ചെയ്ത അപ്പൻ ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റി. രണ്ട് സിനിമകളും ഏകദേശം ഒരേ സമയത്താണ് പുറത്തിറങ്ങിയതും. തുടരെ രണ്ട് ഹിറ്റുകൾ ലഭിച്ചതിന്റെ താരത്തിളക്കത്തിൽ ആണ് അലൻസിയർ. ഇപ്പോഴിതാ മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അലൻസിയർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
സംവിധായകൻ കമലിനോട് വാശിപ്പുറത്ത് സംസാരിച്ചതിനെക്കുറിച്ചാണ് അലൻസിയർ തുറന്ന് പറഞ്ഞത്. സിനിമയിലേക്കെന്ന് പറഞ്ഞ് വിളിച്ച് തന്നെ കാത്തു നിൽപ്പിച്ചെന്നും എന്നാൽ കമൽ ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നും അലൻസിയർ വ്യക്തമാക്കി.
'കമലിന്റ അടുത്ത് ചാൻസ് ചോദിച്ച് ചെന്നതല്ല. എന്നെ വിളിച്ചതാണ് ആ സിനിമയിലെ അസോസിയേറ്റ്. സന്തോഷ് എച്ചിക്കാനമാണ് എന്നെ വിളിച്ച് പറയുന്നത് കമൽ സാർ ഒരു സിനിമ ചെയ്യുന്നുണ്ട്. നിങ്ങളെ അസോസിയേറ്റ് വിളിക്കും നമ്പർ കൊടുക്കട്ടേ എന്ന്. ഞാൻ സ്റ്റീവ് ലോപ്പസ് കഴിഞ്ഞ് നിൽക്കുന്ന സമയം ആയിരുന്നു'
'അങ്ങനെയാണ് അസോസിയേറ്റ് എന്നെ വിളിക്കുന്നതും ചെല്ലാൻ പറഞ്ഞ ദിവസം അവിടെ ചെല്ലുന്നതും. അദ്ദേഹത്തെ കാണാൻ പറ്റുന്നില്ല, പക്ഷെ പുള്ളി അത് അറിഞ്ഞിട്ടില്ല എന്ന് പിന്നെയാണ് ഞാൻ അറിയുന്നത്. ഞാനും അന്വേഷിക്കണമായിരുന്നു'
'പക്ഷെ സമയം കഴിഞ്ഞപ്പോൾ ഞാനാ മുറിയിലേക്ക് തള്ളിക്കയറി ചെല്ലുകയായിരുന്നു. കസേര നീക്കിയിട്ടു. എന്തായെന്ന് പുള്ളി എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു, എന്റെ പേര് അലൻസിയർ. നിങ്ങളുടെ ഒരു അസോസിയേറ്റ് എന്നെ സിനിമയിൽ അഭിനയിക്കാൻ വിളിച്ചു. അങ്ങനെ വന്നതാണ്. രാവിലെ ആറ് മണി മുതൽ നിങ്ങളെ കാത്ത് ഫ്ലാറ്റിന് മുന്നിൽ കാറിൽ കിടക്കുകയാണ്'
'മൂന്ന് മണിയാക്കി, നാല് മണിയാക്കി, അഞ്ച് മണിയാക്കി ഇനി എനിക്ക് നിൽക്കാൻ സമയം ഇല്ല. ഞാൻ പോവുകയാണ്. രണ്ട് വാക്ക് പറഞ്ഞ് പോവാൻ വേണ്ടി വന്നതാണ്'
'എന്നെങ്കിലും ഒരു സിനിമാ നടൻ ആയാൽ നിങ്ങളെന്നെ വിളിച്ചാൽ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞ് ഞാൻ പോയി. പിന്നെ എന്നെ വിളിച്ചിട്ടില്ല. വിളിച്ചാൽ ഞാൻ അഭിനയിക്കും. അന്നെന്റെ വാശിക്ക് പറഞ്ഞതാണ്,' അലൻസിയർ പറഞ്ഞു.
സിനിമയിൽ നിന്നും ഉണ്ടായ വേദനിപ്പിക്കുന്ന അനുഭവങ്ങളെക്കുറിച്ചും അലൻസിയർ സംസാരിച്ചു. 'എന്നെ അടുത്തറിയുന്നവർ പോലും എന്നെ കേൾക്കാതെ എന്നെ വിധി എഴുതി. അത് ഞാൻ അതിജീവിച്ചു. എന്നെ വഴി പിടിച്ച് നടത്തേണ്ടത് അവരല്ലല്ലോ ഞാനല്ലേ,' അലൻസിയർ പറഞ്ഞു. നേരത്തെ അലൻസിയറിനെ മീടൂ ആരോപണം വന്നിരുന്നു.
-
ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നി, പ്രണയം പൊക്കിയത് ഞാനും ബേസിലും; വൈറല്‍ ആയി വിനീതിന്റെ വാക്കുകള്‍
-
വളരെ പക്വതയുള്ളവളാണ്; ഞങ്ങൾ തമ്മിൽ വഴക്കുണ്ടാകുമ്പോൾ; ശാലിനിയെക്കുറിച്ച് അജിത്ത് പറഞ്ഞ വാക്കുകൾ
-
'സിബിന്റെ അച്ഛൻ നെഞ്ച് വേദന മൂലം ആശുപത്രിയിൽ, സ്നേഹമുള്ള പയ്യനാണ്, ജാസ്മിന് വേണ്ടി ലാലേട്ടൻ സംസാരിച്ചില്ല'