Don't Miss!
- Lifestyle ചാണക്യനീതി: ദൈവം സൃഷ്ടിച്ചത് വെറുതേയല്ല; പക്ഷികളില്‍ നിന്ന് മനുഷ്യന് പഠിക്കേണ്ട 3 ഗുണങ്ങള്‍
- Automobiles 2024 ജീപ്പ് റാങ്ലർ ഫെയ്സ്ലിഫ്റ്റിൻ്റെ വീഡിയോ റിവ്യൂ കാണാം
- News യുപിയില്‍ തരംഗം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ്; രാഹുലും പ്രിയങ്കയും മല്‍സരിച്ചേക്കും, അയോധ്യ സന്ദര്‍ശിക്കുമോ?
- Sports IPL 2024: മുംബൈ ശക്തരായ ടീം, പക്ഷെ ഇത് പേപ്പറില്‍ മാത്രമാണ്! പരിഹസിച്ച് എബിഡി
- Technology ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
- Finance 260 ശതമാനം ലാഭം, നിക്ഷേപകരുടെ ഹൃദയം കവർന്ന കെമിക്കൽ ഓഹരി, നിങ്ങളുടെ കയ്യിലുണ്ടോ..?
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
അനിൽ യാത്രയായത് ആ മോഹം ബാക്കിയാക്കി, നടന്റെ വാക്കുകൾ തീരാ വേദനയാകുന്നു...
2020 ലെ ഏറ്റവും വലിയ വേർപാടുകളിൽ ഒന്നാണ് നടൻ അനിൽ നെടുമങ്ങാടിന്റേത്. ഇനിയും അനിലിന്റെ വേർപാട് തീർത്ത ഞെട്ടലിൽ നിന്ന് മലയാള സിനിമാ ലോകവും പ്രേക്ഷകരും വിട്ടുമാറിയിട്ടില്ല. ക്രിസ്മസ് ദിനമായ സിസംബർ 25 ന് ആയിരുന്നു അനിലിന്റെ അപ്രതീക്ഷിത വേർപാട്. സുഹൃത്തുക്കളുമൊത്ത് മലങ്കര ഡാമിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.
ഒരു പാട് ആഗ്രഹങ്ങൾ ബാക്കിയാക്കിയാണ് അനിൽ ലോകത്ത് നിന്ന് വിടപറയുന്നത്. ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത് നടൻ മനോരമ ഓൺലൈന് നൽകിയ ഒരു അഭിമുഖമാണ്. തന്റെ വീട് ഓർമകളെ കുറിച്ചും ബാല്യകാലത്തെ കുറിച്ചുമാണ് അഭിമുഖത്തിൽ പറയുന്നത്. ഇന്ന് അനിലിന്റെ വാക്കുകൾ പ്രേക്ഷകരിൽ വേദന സൃഷ്ടിക്കുകയാണ്.
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടാണ് അനിലിന്റെ സ്വദേശം. അച്ഛൻ, അമ്മ, ചേട്ടൻ ഇതായിരുന്നു നടന്റെ കുടുംബം. അമ്മയുടെ തറവാടിനെ ചുറ്റിപ്പറ്റിയായിരുന്നു അനിലിന്റെ ബാല്യകാലം. സ്കൂൾ കാലമായപ്പോൾ അച്ഛനോടൊപ്പം ടൗണിലെ വാടക വീട്ടിലേയ്ക്ക് മാറി. സർക്കാർ ജീവനക്കാരായ അച്ഛന്റേയും അമ്മയുടേയും ജോലിസൗകര്യാർഥമായിരുന്നു വീട് മാറ്റം. എങ്കിലും എല്ലാ ആഴ്ചാവസാനവും തറവാട്ടിലേയ്ക്ക് വരുമായിരുന്നു.
അമ്മയ്ക്കൊപ്പം അച്ഛൻ പണിത വീട്ടിലാണ് അനിൽ താമസിച്ചിരുന്നത്. അമ്മയുടെ തറവാടിനടുത്തുള്ള സ്ഥലത്തായിരുന്നു വീട് വെച്ചത്. മുപ്പത് വർഷങ്ങൾക്ക് അപ്പുറവും ആ വീട്ടിൽ തന്നെയാണ് അനിലും അമ്മയും താമസിക്കുന്നത്. ചാനലിൽ സജീവമായ കാലത്ത് നെടുമങ്ങാട് തന്നെ സ്വന്തമായി ഒരു വീട് വെച്ചിരുന്നു. കൂടാതെ വട്ടിയൂർകാവിൽ കുറച്ച് സ്ഥലമുണ്ട്. അവിടെ ഒരു വീട് വയ്ക്കണമെന്നാണ് ആഗ്രഹമെന്നും അനിൽ പറഞ്ഞിരുന്നു.
ചെറുപ്പത്തിൽ തന്നെ അഭിനയമോഹം ഉണ്ടായിരുന്നത് കൊണ്ട് സ്കൂൾ ഓഫ് ഡ്രാമയിൽ പഠിക്കാൻ ചേർന്നു. അവിടത്തെ പഠനത്തിന് ശേഷം അടൂർ ഗോപാലകൃഷ്ണൻ അടക്കമുള്ള സംവിധായകരുടെ മുന്നിൽ ചാൻസ് തേടി പോയിട്ടുണ്ടെന്നും അനിൽ അഭിമുഖത്തിൽ പറയുന്നു. എന്നാൽ എന്റ സമയം ആയിരുന്നില്ല. അഭിനയമോഹം തലയ്ക്ക് പിടിച്ച സമയത്തും കച്ചവട സിനിമക്കാരെ തേടി അനിൽ പോയിരുന്നില്ല. ഒരു അഭിമുഖത്തിൽ അടൂരിനെ കാണാൻ പോയ സംഭവത്തെ കുറിച്ചും നടൻ പറഞ്ഞിരുന്നു.
തസ്കരവീരനാണ് ആദ്യത്തെ ചിത്രം. 2014-ൽ രാജീവ് രവി സംവിധാനം ചെയ്ത ‘ഞാൻ സ്റ്റീവ് ലോപ്പസി'ലെ ‘ഫ്രെഡി കൊച്ചപ്പനി'ലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ചു. കമ്മട്ടിപ്പാടം, പാവാട, പൊറിഞ്ചുമറിയം തുടങ്ങിയ സിനിമകളിലൂടെ എണ്ണം പറഞ്ഞ് മുന്നേറി. കിസ്മത്ത്, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, ആമി, മൺട്രോതുരുത്ത്, ആഭാസം തുടങ്ങിയവയാണ് മറ്റു ശ്രദ്ധേയ വേഷങ്ങൾ. 2020-ൽ പുറത്തിറങ്ങിയ ‘അയ്യപ്പനും കോശിയുമാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന അനിൽ ചിത്രം. സിനിമയിലെ സി.ഐ. സതീഷ് കുമാർ അനിലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു.
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധകര്‍
-
ഷൈന്‍ ടോം തോച്ചോ? മറുപടി നല്കി തനു; ബ്രേക്കപ്പ് വാർത്തകള്‍ക്കിടെ ചര്‍ച്ചയായി മറുപടികള്‍
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍