Don't Miss!
- Lifestyle പഞ്ചസാര വില്ലനല്ല, അമിതവണ്ണമുണ്ടാകുന്നത് പഞ്ചസാര ഇങ്ങനെ ഉപയോഗിക്കുമ്പോഴാണ്
- Automobiles ആവേശമുയർത്തി 2024 സ്വിഫ്റ്റിൻ്റെ പുത്തൻ പരസ്യവീഡിയോ, വാങ്ങാൻ ഉണ്ട് ഒരുപാട് കാരണങ്ങൾ
- Technology വെറും 29 രൂപയ്ക്ക് ഇത്രയും നേട്ടമോ! വീടുകളിൽ സന്തോഷച്ചിരി നിറയ്ക്കാൻ പുതിയ പ്ലാനുമായി ജിയോ
- Sports T20 World Cup 2024: ഇതു അതു തന്നെ, സഞ്ജുവും ലോകകപ്പിന്! കോള്‍ വന്നു? നിര്‍ണായക സൂചന
- News തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കൺ ആണ്; പക്ഷേ മമിത ബൈജുവിന് ഇത്തവണ വോട്ടില്ല
- Finance കീശ ചോരില്ല, ഈ രണ്ട് ഓഹരികൾ വാങ്ങാമെന്ന് ബ്രോക്കറേജ്, നേട്ടം എത്രയാണെന്ന് നോക്കാം
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഡ്യൂപ്പില്ലാതെ മരണക്കിണറിലിറങ്ങിയിട്ട് തലകറങ്ങി; കമല്‍ ഹാസനെ അംബാസിഡറില്‍ ചേസ് ചെയ്ത കഥ പറഞ്ഞ് ബാബു ആന്റണി
മലയാള സിനിമയുടെ ആക്ഷന്‍ ഹീറോ. നടന് ബാബു ആന്റണിയുടെ ആ ഇമേജിന് ഇന്നും ഒരു മാറ്റവും വന്നിട്ടില്ലെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. വര്‍ഷങ്ങളോളം അഭിനയ ജീവിതത്തില്‍ നിന്നും മാറി നിന്ന താരം തിരിച്ച് സജീവമായി. ഇതോടെയാണ് ബാബു ആന്റണിയെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പുറംലോകം ചര്‍ച്ചയാക്കി തുടങ്ങിയത്.
അഭിനയിച്ച സിനിമകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ബാബു ആന്റണിയ്ക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ സിനിമയില്‍ വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ഷൂട്ടിങ് നടത്തിയതിനെ കുറിച്ചും വാഹനങ്ങളോടുള്ള ഇഷ്ടത്തെ കുറിച്ചും നടന് പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്.
കാര്‍ണിവല്‍ സിനിമയിലെ വില്ലന്‍ കഥാപാത്രമായിരുന്നു എന്റേത്. സര്‍ക്കസ് കൂടാരത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ മരണക്കിണറിലൂടെ ബൈക്ക് ഓടിക്കുന്ന കഥാപാത്രമാണ്. ആദ്യം തന്നെ ഡ്യൂപ്പ് വേണ്ടെന്ന് തീരുമാനിച്ചു. പഴഞ്ചന്‍ ബൈക്കാണ് ഓടിക്കേണ്ടത്. ഒരു ഗിയര്‍ മാത്രമാക്കി സെറ്റ് ചെയ്തിട്ടുണ്ട്. ആക്സിലേറ്റര്‍ തിരിച്ചാല്‍ ലോക്ക് ആകും.
2 ദിവസം കൊണ്ട് ഞാന്‍ പഠിച്ചെടുത്തു. പത്ത് തവണ ചുറ്റിയാല്‍ തലകറങ്ങി തുടങ്ങും. അത് മാറാന്‍ ആറ് മാസമെങ്കിലും പരിശീലിക്കണമെന്ന് അറിഞ്ഞപ്പോള്‍ ഷൂട്ട് തുടങ്ങാമെന്ന് പറഞ്ഞു. ആദ്യ ടേക്ക് തുടങ്ങി കുറച്ചായപ്പോഴെക്കും തലക്കറക്കം തുടങ്ങി. ബൈക്ക് താഴേക്ക് ഇറക്കുന്നതിനിടെ ചെറുതായി മറിഞ്ഞു. പിന്നെയുള്ള ദിവസങ്ങളില്‍ അതില്‍ വിദഗ്ധനായി മാറിയെന്ന് മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ ബാബു ആന്റണി പറയുന്നു.
മറക്കാന്‍ പറ്റാത്ത ഒരു കാര്‍ ചെയിസിന്റെ കഥ കൂടി നടന് പറഞ്ഞു. കമല്‍ ഹാസന് നായകനായ പേര് സൊല്ലും പിള്ളെ എന്ന സിനിമയെ കുറിച്ചാണ് ബാബു ആന്റണി സംസാരിച്ചത്. 'കമല്‍ എന്നെ ചേസ് ചെയ്യുന്നതാണ് സീന്‍. ഒരു അംബാസഡര്‍ കാറാണ് ഞാന്‍ ഓടിക്കുന്നത്. കാറിന്റെ സൈഡില്‍ ക്യാമറ വച്ചിട്ടുണ്ട്.
കാര്‍ വളവെടുത്തപ്പോള്‍ റോഡിന്റെ വശത്ത് കിടന്ന വലിയ കുഴികളില്‍ ക്യാമറ ഇടിച്ചു. കാര്‍ ഒരു വശത്തേക്ക് ചെരിയുകയും രണ്ട് ടയറില്‍ മാത്രം കുറച്ച് ദൂരത്തേക്ക് നീങ്ങുകയും ചെയ്തു. എങ്ങനെയോ നിയന്ത്രണത്തിലാക്കിയത് കൊണ്ട് വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതായി ബാബു ആന്റണി പറയുന്നു.
നായകന്റെ വാഹനത്തിന്റെ പേരിലുള്ള ചര്‍ച്ച തുടങ്ങുന്നത് ഉപ്പുകണ്ടം ബ്രദേഴ്സിന്റെ ഷൂട്ടിങ്ങിനിടെയാണ്. നായക കഥാപാത്രത്തിന് ജീപ്പ് മോഡലില്‍ ഒരു വാഹനമാണ് ചേരുന്നതെന്ന ആശയം വന്നപ്പോള്‍ ഞാനാണ് ജിപ്സി മതിയെന്ന് പറഞ്ഞത്. ഓടിക്കാന്‍ വളരെ സുഖമുള്ള വാഹനമാണ് ജിപ്സി. പിന്നീട് മറ്റ് സിനിമകൡും ജിപ്സിയായിരുന്നു വാഹനം. കഥാപാത്രത്തിന്റെ സ്വഭാവത്തിന് അനുസരിച്ചായിരുന്നു വാഹനങ്ങളും തിരഞ്ഞെടുത്തിരുന്നത്.
Also Read: 'ഇവൻ വീർ രജനികാന്ത് വണങ്കാമുടി....'; രണ്ടാമതും അമ്മയായ സന്തോഷത്തിൽ സൗന്ദര്യ രജനികാന്ത്!
നിലവില്‍ ലെക്സസ് 350 എക്സ് ആര് ആണ് താന്‍ ഉപയോഗിക്കുന്ന വാഹനമെന്ന് ബാബു ആന്റണി പറഞ്ഞു. ഒരു ഹോണ്ട പൈലറ്റും താരത്തിനുണ്ട്. പൊതുവേ ഡ്രൈവറെ ഉപയോഗിച്ച് വാഹനം ഓടിക്കാറില്ല. പരമാവധി ഞാന്‍ തന്നെയാണ് ഓടിക്കുന്നത്. എന്ന് കരുതി വലിയ വണ്ടി പ്രാന്തനല്ല താനെന്നും നടന് കൂട്ടിച്ചേര്‍ത്തു. ഒരു പരിധിയ്ക്ക് മുകളില്‍ വാഹനത്തിന് വേണ്ടി കാശ് മുടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബാബു ആന്റണി പറയുന്നു.
-
കേട്ടതെല്ലാം സത്യമായിരുന്നു; അവർ ഒരുമിച്ചാണ്; ഈ സ്ഥാനത്ത് സമാന്ത ആയിരുന്നെങ്കിലോ; ചർച്ചയാക്കി ആരാധകർ
-
ഞാൻ നടിയാണെന്ന് മറന്നു, ഓടിപ്പോയി കെട്ടിപ്പിടിച്ചു; ഉടനെ ശ്രീദേവി എന്നോട് പറഞ്ഞത്; ഉർവശിയുടെ വാക്കുകൾ
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു