Don't Miss!
- News വിവാഹസമ്മാനമായി സഹോദരിക്ക് മോതിരവും ടിവിയും; ഭാര്യയ്ക്ക് ഇഷ്ടമായില്ല, യുവാവിനെ അടിച്ചുകൊന്നു
- Sports IPL 2024: ഹാര്‍ദിക് അല്ല, ലോകകപ്പ് കളിക്കേണ്ടത് ശിവം ദൂബെ; താരത്തിന് പിന്നില്‍ അണിചേര്‍ന്ന് ആരാധകര്‍
- Automobiles വെറും 2.99 ലക്ഷം മാത്രം! വർക്കിലും ലുക്കിലും നിഞ്ചയെ തൂക്കും മാക് 2 പതിപ്പുമായി അൾട്രാവയലറ്റ്
- Finance സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ 4 പോസ്റ്റ് ഓഫീസ് പദ്ധതികൾ
- Lifestyle കാപ്പി കുടിച്ചാല്‍ മുടി കൊഴിയുമോ, കഫീന്‍ മുടിയില്‍ പുരട്ടിയാല്‍ മുടി വളരുമോ?
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമോയെന്ന് മമ്മൂട്ടി, ബോക്സോഫീസില്‍ ഗംഭീര വിജയം ഒപ്പം ദേശീയ പുരസ്കാരവും !!
ഒരുപാട് ആശങ്കകളോടെയാണ് മമ്മൂട്ടി ഈ ചിത്രത്തെ ഏറ്റെടുത്തത്. എന്നാല്‍ ആശങ്കകളെല്ലാം അസ്ഥാനത്താക്കി മികച്ച വിജയം നേടിയ ചിത്രത്തിന് ദേശീയ പുരസ്കാരവും ലഭിച്ചു.
ആരാധകരുടെ ഇഷ്ടാനിഷ്ടത്തെക്കുറിച്ച് അതീവശ്രദ്ധയുണ്ട് താരങ്ങള്‍ക്ക്. എത്ര നല്ല സിനിമയായലും പ്രേക്ഷകര്‍ ഏറ്റെടുത്തില്ലെങ്കില്‍ ബോക്സോഫീസില്‍ വന്‍പരാജയമാവും. മികച്ച തിരക്കഥയും അഭിനേതാക്കളും മാത്രം ഉണ്ടായാല്‍ പോര സിനിമാ പ്രേമികളെ തൃപ്തിപ്പെടുത്തുകയും വെണം. ഓരോ താരങ്ങളില്‍ നിന്നും പ്രതീക്ഷയുണ്ട് പ്രേക്ഷകര്‍ക്ക്. അത്തരത്തില്‍ പ്രേക്ഷകര്‍ പോലും പ്രതീക്ഷിക്കാതെ ഹിറ്റായ സിനിമകളും ഉണ്ട്. എന്നാല്‍ കാഴ്ചക്കാരെക്കുറിച്ച ഉത്തമ ബോധ്യമുള്ള താരങ്ങളില്‍ പലരും ഇമേജ് നില നിര്‍ത്തുന്നതിനായി മികച്ച കഥാപാത്രങ്ങളെ മാത്രമേ തിരഞ്ഞെടുക്കാറുള്ളൂ. അത്തരത്തിലൊരു ആശങ്കയുമായണ് മമ്മൂട്ടി ഈ ചിത്രം ഏറ്റെടുത്തത്.
നെഗറ്റീവ് കഥാപാത്രം ചെയ്യാന്‍ വിമുഖതയാണ് താരങ്ങളില്‍ പലര്‍ക്കും. അത്തരത്തില്‍ മമ്മൂട്ടി ഏറെ മടിച്ചു മടിച്ച് ഏറ്റെടുത്ത ചിത്രമായിരുന്നു ശ്യമാപ്രസാദിന്റെ ഒരേ ക
ടല്‍. ഫീച്ചര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമയില്‍ നെഗറ്റീവ് ടച്ചുള്ള കഥാപാത്രമയാണ് മമ്മൂട്ടി എത്തുന്നത്. ഒരുപാട് ആശങ്കകളോടെ മമ്മൂട്ടി ഏറ്റെടുത്ത ഈ ചിത്രം തിയേറ്ററില്‍ മികച്ച പ്രതികരണം നേടിയെന്നു മത്രമല്ല മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും നേടി.
മടിച്ചു മടിച്ച് ഏറ്റെടുത്തു
തന്റെ കഥാപാത്രം നെഗറ്റീവായതിനാല്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുമോ എന്ന ആശങ്കയോടെയാണ് മമ്മൂട്ടി ഈ ചിത്രത്തെ സമീപിച്ചത്. ചിത്രത്തിന്റെ ചര്‍ച്ചകളിലെല്ലാം ഇക്കാര്യം താരത്തെ അലട്ടിയിരുന്നു.
മമ്മൂട്ടിയും മീരാ ജാസ്മിനും ആദ്യമായി ഒരുമിച്ചഭിനയിച്ചു
മമ്മൂട്ടിയും മീരാ ജാസ്മിനും ആദ്യമായി ഒരുമിച്ചത് ഈ ചിത്രത്തിന് വേണ്ടിയാണ്. എഴുത്തുകാരനും ബുദ്ധി ജീവിയുമായ ഡോക്ടര്‍ എസ് ആര് നാഥനും ദീപ്തിയും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ കഥയാണ് ചിത്രം പറഞ്ഞത്. രമ്യാ കൃഷ്ണന്, നരേന്, തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു.
ഇന്നും ഓര്‍ത്തിരിക്കുന്ന മികച്ച ഗാനങ്ങള്‍
ഒരേ കടലിന്റെ മറ്റൊരു പ്രധാന പ്രത്യേകത ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളുമാണ്. യമുന വെറുതേ, നഗരം വിദുരം, പ്രണയ സന്ധ്യയൊരു തുടങ്ങിയ ഗാനങ്ങള്‍ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നവയാണ്.
ആശങ്കകളെ കാറ്റില്‍ പറത്തി മികച്ച കളക്ഷനും അഭിപ്രായവും
തന്റെ നെഗറ്റീവ് കഥാപാത്രത്തെ പ്രേക്ഷകര്‍ സ്വീകരിക്കുമോയെന്ന മമ്മൂട്ടിയുടെ ആശങ്കയെ അസ്ഥാനത്താക്കി തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ഒരേ കടല്‍ നേടിയത്. സുഹൃത്തും സഹപാഠിയുമായ വിന്ധ്യനോടാണ് സംവിധായകന് ശ്യാമപ്രസാദ് ഒരേ കടലിന്റെ കഥ ആദ്യം പറഞ്ഞത്.
പല ആംഗിളുകളിലൂടെ കഥ പറഞ്ഞു കൊടുത്തു
സംവിധായകന് ശ്യാമപ്രസാദ് പല ആംഗിളുകളിലൂടെ കഥ പറഞ്ഞു കൊടുത്തായിരുന്നു മമ്മൂട്ടിയുടെ ആശങ്ക അകറ്റിയത്. വാണിജ്യപരമായും കലാപരമായും മികച്ച വിജയം നേടിയ ചിത്രം നിരൂപക ശ്രദ്ധയും പിടിച്ചു പറ്റിയിരുന്നു.
-
'കാതൽ സിനിമപോലെ ആണുങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഉമ്മ കൊടുക്കുന്നു'; ലാലിന് ഇച്ചാക്കയുടെ ഉമ്മ, ഒപ്പം കൗണ്ടറും!
-
'കരഞ്ഞു മെഴുകുകയാണ് ഓരോന്നും; സൈക്കോളജിസ്റ്റുകൾ ഉൾപ്പെടെ ഇന്റർവ്യു ചെയ്തിട്ട് എടുക്കുന്ന മത്സരാർത്ഥികളാണ്'
-
എന്ത് ഉത്തരം കേട്ടാലാണ് നിങ്ങൾക്ക് സന്തോഷമാകുക; ഞങ്ങൾക്കോ അമ്മയ്ക്കോ ഇതുകൊണ്ട് പ്രശ്നമില്ല; പൂർണിമ