Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ആശുപത്രിയിൽ പോകാൻ കൂടെ വരണം; ഡെന്നീസ് ജോസഫ് കരിയർ മാറിയതിനെ കുറിച്ച് എസ്എൻ സ്വാമി
മലയാള സിനിമയുടെ തീരാനഷ്ടമാണ് തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിന്റെ വിയോഗം. ഏറെ ഞെട്ടലോടെയാണ് സിനിമാ ലോകവും പ്രേക്ഷകരും ഇത് കേട്ടത്. ഡെന്നീസ് ജോസഫും അദ്ദേഹത്തിനറെ കഥകളും ഇനിയില്ലെന്ന് ഇനിയും പ്രേക്ഷകർക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ഡെന്നീസ് ജോസഫ് മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും കരിയർ മാറ്റി മറിച്ചത് പോലെ തിരക്കഥാകൃത്ത് എസ് എൻ സ്വാമിയുടേയും സിനിമാ ജീവിതം മാറ്റി മറിച്ചിരുന്നു. ആക്ഷൻ ത്രില്ലർ ചിത്രങ്ങൾ എഴുതാൻ എസ് എൻ സ്വാമിയെ പ്രേരിപ്പിച്ചത് ഡെന്നീസ് ജോസഫ് ആയിരുന്നു. മലയാള മനോരമയിൽ പ്രസിദ്ധികരിച്ച ഒരു പക്തിയിലൂടെയായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്.
പൂളിൽ ഗ്ലാമറസ് ലുക്കിൽ റായ് ലക്ഷ്മി, ചിത്രം വൈറലാകുന്നു
തന്റെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായ സംഭവമായിട്ടാണ് ഡെന്നീസ് ജോസഫിന്റെ ഇടപെടലിനെ എസ്എൻ സ്വാമി കാണുന്നത്. അതുവരെ കുടുംബചിത്രങ്ങൾ എഴുതി കൊണ്ടിരുന്ന എസ് എൻ സ്വാമി ഡെന്നീസിന്റെ നിർബന്ധം കൊണ്ടായിരുന്നു ആദ്യമായി ഇരുപതാം നൂറ്റാണ്ട് എന്ന ആക്ഷൻ ചിത്രം എഴുതിയത്. ആ സംഭവത്തെ കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ
തുടക്കത്തിൽ കുടുംബ ചിത്രങ്ങൾക്കായിരുന്നു തിരക്കഥ എഴുതിയിരുന്നത്. മോഹൻലാലും മമ്മൂട്ടിയും നായകൻമാരായി എത്തിയ ആ ചിത്രങ്ങളെല്ലാം വൻ വിജയവുമായിരുന്നു. അപ്പോൾ സ്വാഭാവികമായും തിരക്കേറി. ഒരു ദിവസം ഡെന്നീസ് ജോസഫിന്റെ വിളിയെത്തി. അക്കാലത്ത് ഏറ്റവും തിരക്കുള്ള തിരക്കഥാകൃത്താണ് അദ്ദേഹം. തനിക്ക് സുഖമില്ലെന്നും ആശുപത്രിയിൽ പോകാൻ സഹായത്തിനായി വേഗം വരണമെന്നും അദ്ദേഹം പറഞ്ഞു.
ഞാനെത്തുമ്പോൾ ഡെന്നീസ് എന്നെനോക്കി ചിരിച്ചുകൊണ്ടിരിക്കുകയാണ്. എനിക്ക് ദേഷ്യം വന്നു. കള്ളം പറഞ്ഞതെന്തിനെന്നു ചോദിച്ചപ്പോൾ അങ്ങനെ പറഞ്ഞാലേ നീ വരികയുള്ളൂ എന്നറിയാവുന്നതു കൊണ്ടാണെന്നായിരുന്നു മറുപടി. ഡെന്നീസിനൊപ്പം അന്നേരം മുറിയിൽ മറ്റൊരാൾ കൂടിയുണ്ടായിരുന്നു. കെ. മധു ആയിരുന്നു അത്.ഡെന്നീസ് ജോസഫ് കാര്യം പറഞ്ഞു.
മധു സ്വതന്ത്ര സംവിധായകനാവുന്ന സിനിമയ്‌ക്കായി തിരക്കഥ എഴുതാമെന്ന് അദ്ദേഹം ഏറ്റിരുന്നു. ആരോമ മണി നിർമിക്കുന്ന ചിത്രത്തിനു മോഹൻലാലിന്റെ ഡേറ്റ് കിട്ടി. തിരക്കഥയെഴുതാനായി ഡെന്നീസ് അഡ്വാൻസും വാങ്ങിയതാണ്. പക്ഷേ, അത് എഴുതി കൊടുക്കാനാവാത്ത സ്ഥിതി. പകരം ആ സിനിമയ്‌ക്കുള്ള തിരക്കഥ ഞാനെഴുതി നൽകണം എന്നതായിരുന്നു ഡെന്നീസിന്റെ ആവശ്യം.
Recommended Video
അതുവരെ അധോലോക രാജാക്കൻമാരെക്കുറിച്ചൊക്കെ പത്രങ്ങളിൽ നിന്നു വായിച്ചറിഞ്ഞ എനിക്ക് ആ പടത്തിൽ ഒരു കഥയുടെ ചരടുടക്കി. അങ്ങനെയാണ് 20-ാം നൂറ്റാണ്ട് എന്ന ചിത്രം പിറക്കുന്നത്. ആ ചിത്രം മലയാളത്തിലെ എക്കാലത്തേയും വമ്പൻ ഹിറ്റുകളിലൊന്നായി. മോഹൻലാലിനു സൂപ്പർ താരപദവി സമ്മാനിച്ച ചിത്രമായിരുന്നു അത്. തിരക്കഥാകൃത്തെന്ന നിലയിൽ 20-ാം നൂറ്റാണ്ട് എനിക്കും വഴിത്തിരിവായി. വഴങ്ങില്ലെന്നു കരുതിയ ത്രില്ലറുകളിലേക്കുള്ള ഒരു വഴിമാറ്റമായിരുന്നു പിന്നീട്. മമ്മൂട്ടിയുടെ നിർദേശ പ്രകാരം സേതുരാമയ്യർ കഥകൾ പിറന്നതെല്ലാം ഈ ട്രാക്കിലാണ്.
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്