Don't Miss!
- Lifestyle അരക്കപ്പ് വെണ്ടക്കയില്‍ കിടിലന്‍ പക്കവട: റെസിപ്പി വളരെ എളുപ്പം
- News കലാശക്കൊട്ടിനിടെ സംഘര്‍ഷം; കരുനാഗപ്പള്ളിയില്‍ സിഐയ്ക്കും എംഎല്‍എയ്ക്കും പരുക്ക്
- Automobiles ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Sports IPL 2024: മുംബൈയും ചെന്നൈയുമല്ല; വസീം അക്രമിന്റെ ഇഷ്ട ഐപിഎല്‍ ടീം മറ്റൊന്ന്
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
നല്ലൊരു സിനിമയെടുത്തതിന് കമലിനെ ക്രൂശിക്കല്ലേ?
അന്നത്തെ മന്ത്രിയായിരുന്ന കെ.കരുണാകരനെ വിമര്‍ശിച്ചു എന്ന കാരണത്താല്‍ അദ്ദേഹത്തിന്റെ മകന് കെ. മുരളീധരനാണ് കമലിനെതിരെ ആദ്യം വാളെടുത്തു പുറപ്പെട്ടത്. എന്നാല്‍ ഈ വിവാദമെല്ലാം പറയുമ്പോഴും മുരളീധരന് ഒന്നു വ്യക്തമാക്കുന്നു- താന്‍ ഈ ചിത്രം കണ്ടിട്ടില്ല. മുരളീധരന് ഒറ്റ ഉത്തരം മാത്രമേ കമല്‍ നല്‍കേണ്ടതുള്ളൂ. ആദ്യം ഈ ചിത്രം ഒന്നു കാണുക. എന്നിട്ടു വിലയിരുത്തുക. ആരെങ്കിലും എന്തെങ്കിലും പറഞ്ഞതുകേട്ട് വാളെടുത്ത് വെളിച്ചപ്പെടുകയല്ല മുരളീധരനെപോലെയുള്ള ജനപ്രതിധിനികള്‍ ചെയ്യേണ്ടത്.
കരുണാകരനെ ഈ ചിത്രത്തില്‍ എവിടെയും പേരെടുത്ത് പരാമര്‍ശിക്കുന്നേയില്ല. അന്നത്തെ സാംസ്കാരിക സെക്രട്ടറിയായിരുന്ന മലയാറ്റൂര്‍ മാത്രമേ ചിത്രത്തില്‍ വരുന്നുള്ളൂ. രാമകൃഷ്ണ അയ്യര്‍ എന്ന ഐപിഎസുകാരനായി സിദ്ദീഖ് ആണ് വേഷമിട്ടിരിക്കുന്നത്. ജെസി ഡാനിയേലിന്റെ ജീവിതം പുറത്തുവരാന്‍ അക്ഷീണം പ്രയത്നിച്ച ചേലങ്ങാട് ഗോപാലകൃഷ്ണന്റെ പുസ്തകത്തില്‍ നിന്നാണ് കമല്‍ ഈ വസ്തുത എടുത്തത്. ഡാനിയേലിനു വേണ്ടി അന്നത്തെ മന്ത്രിയെയും സാംസ്കാരിക സെക്രട്ടറിയെയും നിരവധി തവണ പോയി കണ്ടതാണ്.
അതാണ് കമല്‍ സിനിമയില്‍ പറയുന്നതും. കെ.കരുണാകരന്റെ പ്രതിരൂപമൊന്നും സിനിമയില്‍ വരുന്നുമില്ല. ശ്രീനിവാസന് അവതരിപ്പിക്കുന്ന ചേലങ്ങാട് ഗോപാലകൃഷ്ണന് സെക്രട്ടറിയെ കണ്ട് അദ്ദേഹത്തിന്റെയും മന്ത്രിയുടെയും ജാതിചിന്തയെ വിമര്ശിക്കുകയായാണ്. നാടാര്‍ വംശത്തില്‍ പിറന്ന ഒരാളെ നിസ്സാര കാരണം പറഞ്ഞ് ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്കു തള്ളുന്നതു കണ്ട് രോഷം കൊള്ളുന്ന ഒരാള്‍ അന്നത്തെ കാലത്ത് പറയാന്‍ സാധ്യതയുള്ള കാര്യം തന്നെയാണ് സിനിമയിലും വരുന്നുള്ളൂ. അതിന് ഇങ്ങനെ കാര്യമില്ലാത്ത വിവാദം ഉയര്‍ത്തേണ്ട ആവശ്യമില്ല. മുരളീധരനെപോലെയുള്ളുവര്ക്ക് ടി.എന്‍. പ്രതാപന് എംഎല്‍എ കഴിഞ്ഞ ദിവസം മറുപടിയും നല്‍കിയിരുന്നു. പ്രതാപന് ഈ ചിത്രം കണ്ട ആളാണ്. അതില്‍ ലീഡറെ ഈ ചിത്രത്തില്‍ എവിടെയും കളിയാക്കുന്നില്ല എന്ന് സിനിമ കണ്ടവര്‍ക്ക് മനസ്സിലാകുന്നു. സിനിമ കാണാത്തവര്‍ അനാവശ്യമായി ഓരോന്നു പറഞ്ഞുനടക്കുന്നു.
കെ.കരുണാകരനോട് ഇവിടെ പലര്‍ക്കും സ്നേഹം അമിതമായി വരികയാണ്. മരിക്കുന്നതിനു മുന്‍പ് അദ്ദേഹത്തിന്റെ പേര് മോശമാക്കിയവര്‍ തന്നെയാണ് ഇപ്പോള്‍ സ്നേഹം നടിച്ച് നാടുനീളെ കമലിനെ ചീത്തപറഞ്ഞു നടക്കുന്നത്. കമല്‍ ചെയ്ത നല്ലകാര്യം ഇവരൊന്നും മനസ്സിലാക്കുന്നില്ല. ഹിന്ദിയിലും തമിഴിലും സിനിമ സാമ്പത്തികലാഭമുള്ള വ്യവസായ മാറിയ സമയത്ത് ഇവിടെ കൊച്ചുകേരളത്തില്‍ സിനിമയെടുക്കാന്‍ എല്ലാം വിറ്റുതുലച്ചിറങ്ങിയ ഒരു കലാകാരന്റെ ജീവിതമാണ് കമല്‍ പറഞ്ഞിരിക്കുന്നത്. അതിന് അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ വേണ്ട പ്രോല്‍സാഹനം നല്‍കുകയാണ് നാം ചെയ്യേണ്ടത്. അല്ലാതെ സംവിധായകനെ തെരുവില്‍ തടയുമെന്നോ അദ്ദേഹത്തിന്റെ കോലം കത്തിക്കുകയോ അല്ല.
അടുത്ത പേജില്‍ മന്ത്രിയായാലും ആദ്യം സിനിമ കാണണം
-
ചെരുപ്പിടാതെ നടന്നതിന് വെട്ടാന്‍ ചെരുപ്പ്, പൂഴിക്കടകനിട്ട് തിരിച്ചുവെട്ടി ജാസ്മിന്; മിണ്ടാതിരുന്നവരെ പൊക്കി
-
ഇത്ര നല്ല പിന്‍ഭാഗം അവര്‍ കണ്ടിട്ടുണ്ടാകില്ല! പാപ്പരാസികളുടെ സൂമിംഗിനെക്കുറിച്ച് നോറ ഫത്തേഹി
-
'കാതൽ സിനിമപോലെ ആണുങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഉമ്മ കൊടുക്കുന്നു'; ലാലിന് ഇച്ചാക്കയുടെ ഉമ്മ, ഒപ്പം കൗണ്ടറും!