Don't Miss!
- News അംബേദ്കറെ അപമാനിച്ചു, രാജ്യത്തെ തകര്‍ക്കാന്‍ നോക്കുന്നു; കോണ്‍ഗ്രസിനെ വിടാതെ പ്രധാനമന്ത്രി
- Sports IPL 2024: തലയെ വീഴ്ത്തി റുതുരാജ്, ധോണിയുടെ വമ്പന്‍ റെക്കോഡ് തകര്‍ന്നു! ഇനി ഒന്നാമന്
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Lifestyle പങ്കാളിയെ ചേര്‍ത്ത് പിടിച്ച് ഉറങ്ങുന്നവരാണോ? ദമ്പതികള്‍ക്കിടയിലെ ദാമ്പത്യരഹസ്യങ്ങള്‍
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
കൊറിയയിൽ ആരും സിനിമയെ വിമർശിക്കില്ല; വിമർശിക്കാൻ ഇവർക്കെന്താണ് യോഗ്യത; റിവ്യൂകളെക്കുറിച്ച് റോഷൻ ആൻഡ്രൂസ്
മലയാള സിനിമയിൽ പ്രമുഖ സംവിധായകരിൽ ഒരാളാണ് റോഷൻ ആൻഡ്രൂസ്. മുംബെെ പൊലീസ്, നോട്ട്ബുക്ക്, പ്രതി പൂവൻകോഴി തുടങ്ങിയ വ്യത്യസ്തമായ സിനിമകൾ മലയാള സിനിമയിലേക്കെത്തിച്ച സംവിധായകന്റെ മിക്ക സിനിമകളും വാണിജ്യ വിജയവും ആണ്. ഉദയനാണ് താരം ആണ് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ആദ്യം സിനിമ. അതിന് മുമ്പ് നരസിംഹം, അയാൾ കഥ എഴുതുകയാണ് തുടങ്ങിയ സിനിമകളിൽ സഹ സംവിധായകനായി റോഷൻ ആൻഡ്രൂസ് പ്രവർത്തിച്ചിട്ടുണ്ട്.
നിവിൻ പോളി, സിജു വിൽസൺ, അജു വർഗീസ്, സാനിയ ഇയപ്പൻ, ഗ്രേസ് ആന്റണി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സാറ്റർഡേ നൈറ്റ്സ് ആണ് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത പുതിയ സിനിമ. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം ആണ് ലഭിക്കുന്നത്.
സിനിമകൾക്ക് സോഷ്യൽ മീഡിയ വരുന്ന റിവ്യൂകളെ പറ്റി സംസാരിച്ചിരിക്കുകയാണ് റോഷൻ ആൻഡ്രൂസ്. സിനിമയെ വിമർശിക്കുന്നവർക്ക് അതിന് എന്ത് യോഗ്യത ഉണ്ടെന്ന് ചിന്തിക്കണമെന്നും സിനിമ ഒരുപാട് പേരുടെ ഉപജീവന മാർഗമാണെന്നും റോഷൻ ആൻഡ്രൂസ് പറഞ്ഞു.
പോസ്റ്റർ ഒട്ടിക്കുന്ന ആൾ തുടങ്ങി, നിരവധി പേരുടെ ഉപജീവന മാർഗമാണ് സിനിമ. കൊറിയൻ രാജ്യങ്ങളിൽ ആരും സിനിമയെ വിമർശിക്കില്ല. അവർ സിനിമയെ പിന്തുണയ്ക്കും. ഇവിടെയുള്ള വിമർശനങ്ങൾ സിനിമയെ നശിപ്പിച്ച് താഴെ ഇറക്കും. വിമർശിക്കാം, പക്ഷെ വിമർശിക്കുന്നവർക്ക് അതിനുള്ള ക്വാളിറ്റി വേണം. സിനിമ തുടങ്ങുമ്പോഴേക്കും ഫസ്റ്റ് ഹാഫിൽ തന്നെ ആളുകൾ മൈക്കുമായി കയറി വരുന്നു.
ആ സമയത്ത് തന്നെ നമ്മുടെ സിനിമയ്ക്ക് അവർ റിവ്യൂ കൊടുക്കുകയാണ്. കുറച്ച് കൂടി കഴിയുമ്പോൾ പത്ത് മിനുട്ട് കഴിഞ്ഞ് തിയറ്ററിനുള്ളിൽ കയറി പടം എങ്ങനെ ഉണ്ട് എന്ന് ചോദിക്കുമോ എന്നാണ് എന്റെ ഭയം. ആദ്യത്തെ മൂന്ന് ദിവസം എങ്കിലും ഇത്തരം റിവ്യൂകൾ ഒഴിവാക്കണം. ജനം സിനിമ കണ്ടതിന് ശേഷം അഭിപ്രായം പറയാലോ എന്നും റോഷൻ ആൻഡ്രൂസ് ചൂണ്ടിക്കാട്ടി.
വിമർശിക്കുന്നവർ അതിനുള്ള യോഗ്യത അവർക്കുണ്ടോ എന്ന് ചിന്തിക്കണം. ട്രോൾ ഉണ്ടാക്കുന്നവർ ആ കലാകാരൻമാർക്കും കുടുംബമുണ്ടെന്ന് ചിന്തിക്കണം. ട്രോൾ ചെയ്യപ്പെടുന്ന കലാകാരന്റെ മാനസികാവസ്ഥയെക്കുറിച്ച് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ എന്നും റോഷൻ ആൻഡ്രൂസ് ചോദിച്ചു. എഡിറ്റോറിയലിനോടാണ് പ്രതികരണം.
കാസനോവ എന്ന മോഹൻലാൽ ചിത്രത്തിന് വന്ന പരാജയത്തെക്കുറിച്ചും റോഷൻ ആൻഡ്രൂസ് സംസാരിച്ചു. കാസനോവ എന്ന സിനിമ ഇറങ്ങിയ സമയത്ത് എന്നെ ആളുകൾ തിയറ്ററിൽ നിന്നും എടുത്ത് പൊക്കി. ഞാൻ വിചാരിച്ചു സിനിമ ഹിറ്റ് ആയെന്ന്. ഉച്ച കഴിഞ്ഞപ്പോൾ പടം പൊട്ടി എന്ന വിമർശനം വന്നു. എവിടെ ചെന്നാലും പിന്നീട് ആ സിനിമയെക്കുറിച്ചാണ് ആളുകൾ ചോദിക്കുക.
അതിന് മുമ്പ് തന്റെ ഹിറ്റായ സിനിമകളെക്കുറിച്ച് ആരും ചോദിക്കില്ലെന്നും റോഷൻ ആൻഡ്രൂസ് പറഞ്ഞു. സിനിമകൾക്ക് വരുന്ന റിവ്യൂകൾക്കെതിരെ മലയാളത്തിലെ മറ്റ് പ്രമുഖ സംവിധായകരും സംസാരിച്ചിട്ടുണ്ട്. ജീത്തു ജോസഫ്, ലാൽ ജോസ് തുടങ്ങിയവരാണ് നേരത്തെ സമാന വിമർശനം ഉന്നയിച്ചത്.
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറഞ്ഞത്
-
ദാരിദ്ര്യം മാറ്റാന്‍ ടൂത്ത് പേസ്റ്റ് കവര്‍ വരെ സൂക്ഷിച്ച് വെച്ച് വിറ്റു; ഇന്ന് രാജ്യത്തെ സമ്പന്നയായ നടി
-
'ചേച്ചിയുടെ മരണമുണ്ടായപ്പോൾ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു മുന്നിൽ, വീട്ടിലേക്ക് വരാൻ പറഞ്ഞ് കരച്ചിലായിരുന്നു'