Don't Miss!
- News ഈ രാശിക്കാരാണോ? സമ്പത്തില്‍ ആറാടാം, ആഗ്രഹിച്ചതെന്തും നേടും; കുബേരനെ പോലെ ജീവിക്കാം
- Sports IPL 2024: ഒരോവറില്‍ 5 റണ്‍സ് മാത്രം, എന്നിട്ടും ബൗളര്‍ക്കു പിന്നെ ഓവറില്ല! റുതുരാജ് എന്തൊരു ദുരന്തം?
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
മണി ഇല്ലായിരുന്നെങ്കില്‍ ഞാനില്ല, സിനിമയില്‍ തഴയപ്പെടുന്നതിനെ കുറിച്ച് അനില്‍ മുരളി പറഞ്ഞത്
ഈ ലോക്ക്ഡൗണ്‍ കാലത്ത് മറ്റൊരു കഴിവുറ്റ അഭിനേതാവിനെ കൂടെ നമുക്ക് നഷ്ടപ്പെട്ടു. മലയാളം ടെലിവിഷനിലൂടെ കടന്ന് വന്ന് മലയാള സിനിമയും താണ്ടി അന്യഭാഷയില്‍ പോലും വെറുപ്പിക്കുന്ന വില്ലനായി വളര്‍ന്ന അനില്‍ മുരളിയുടെ വിയോഗം സിനിമാ ലോകത്തിന് വലിയ നഷ്ടം തന്നെയാണ്. എന്നാല്‍ താന്‍ ഒരു വില്ലനായി വളരാന്‍ കാരണം കലാഭവന്‍ മണിയാണെന്നാണ് അനില്‍ മുരളി പറഞ്ഞിട്ടുള്ളത്.
മുന്‍പ് കൈരളി ചാനലിന് വേണ്ടി നാദിര്‍ഷ അവതാരകനായി എത്തിയ സെലിബ്രിറ്റ് ചാറ്റ് ഷോയില്‍ സംസാരിക്കവെയാണ് സിനിമയില്‍ വില്ലനായി താന്‍ വളര്‍ന്ന കഥ അനില്‍ മുരളി വെളിപ്പെടുത്തിയത്. സീരിയല്‍ നിര്‍മാണവും ഡിസ്ട്രിബ്യൂഷനും ചെറിയ അഭിനയവുമൊക്കെയായിരുന്നു അനില്‍ മുരളിയുടെ മേഖല. അവിടെ നിന്ന് സിനിമയിലേക്ക് കടന്നത് വാല്‍ക്കണ്ണാടി എന്ന ചിത്രത്തിലൂടെയാണ്.
പി എ റസാഖ് എഴുതി അനില്‍ ബാബു സംവിധാനം ചെയ്ത വാല്‍ക്കണ്ണാടി എന്ന സിനിമയുടെ കഥാ ആരംഭിക്കുമ്പോള്‍ തന്നെ ഞാനും അവരുടെ കൂടെയുണ്ടായിരുന്നു. വാല്‍ക്കണ്ണാടി എന്ന ചിത്രത്തില്‍ നായകനോളം തന്നെ പ്രാധാന്യം പ്രതിനായകനുമുണ്ട്. അതുകൊണ്ട് തന്നെ തമിഴില്‍ നിന്നുള്ള ചില നടന്മാരെയൊക്കെ നോക്കിയിരുന്നു. ഒന്നും ശരിയായില്ല. അങ്ങനെ ഒരു ദിവസം ഞാന്‍ റാസാഖിനോട് നേരിട്ട് ചോദിച്ചു, 'ആ വില്ലന്‍ വേഷം എനിക്ക് തരുമോ എന്ന്' കിട്ടിയില്ലെങ്കില്‍ ഇനി അഭിനയമില്ല, നിര്‍മാണം മാത്രമാണെന്ന് തീരുമാനിച്ചതാണ്.
പക്ഷെ പിറ്റേന്ന് അനിലിനെ കണ്ടപ്പോള്‍ പറഞ്ഞു, 'നീയാണ് എന്റെ തബാന്‍ എന്ന്' അങ്ങനെ അക്കാര്യം തീരുമാനമായി. അതിനൊക്കെ ഉപരി, നായകനായി അഭിനയിക്കുന്ന കലാഭവന്‍ മണി 'നോ' എന്ന് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഒരു വില്ലനായി വരില്ലായിരുന്നു. മണിയ്ക്ക് വേണമെങ്കില്‍ പറയാമായിരുന്നു, ആ സീരിയല്‍ നടനോ, വേണ്ട എന്ന്. ഇന്നത്തെ പല നടന്മാരും അങ്ങനെ അഭിനേതാക്കളെ തഴയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. വ്യക്തിപരമായി എനിക്ക് അങ്ങനെ പല നടന്മാരെയും അറിയാം. ഞാന്‍ സാക്ഷിയാണ്. പക്ഷെ മണി അത് ചെയ്തില്ല- അനില്‍ മുരളി പറഞ്ഞു.
-
അവള് എന്നെ വിട്ടു പോയില്ല; ചില വൃത്തികെട്ടവന്മാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാവും; ഭാര്യയെക്കുറിച്ച് ധ്യാന്‍
-
'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
-
ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍