Don't Miss!
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Lifestyle പതിനഞ്ച് ദിവസം വരെ പഴം ഫ്രഷ് ആയിരിക്കും, തൊലി കറുക്കില്ല; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ
- Automobiles റീൽ എടുക്കണം ഗമ കാണിക്കണം, സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ അഭ്യാസം; നടപടി പിന്നാലെ വരും
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- News ഇഡി കെജ്രിവാളിന്റെ ഫോൺ ആവശ്യപ്പെടുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമറിയാൻ; അതിഷി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ജയറാം വാര്‍ത്താ അവതാരകനായപ്പോള്‍ മമ്മൂട്ടി പറഞ്ഞത്, മെഗാസ്റ്റാറിനെ കുറിച്ച് നടന്
മിമിക്രി വേദികളില്‍ നിന്നും സിനിമയില്‍ എത്തി മുന്‍നിര നായകനായി തിളങ്ങിയ താരമാണ് ജയറാം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നടന് തിളങ്ങി. മിമിക്രി രംഗത്തുനിന്നുളള അനുഭവങ്ങള്‍ പിന്നീട് സിനിമയില്‍ നടനെ ഒരുപാട് സഹായിച്ചിട്ടുണ്ട്. കോമഡി രംഗങ്ങളെല്ലാം അനായാസമായിട്ടാണ് നടന് സിനിമകള്‍ ചെയ്തിട്ടുളളത്. ഒരുകാലത്ത് ജയറാം സിനിമകള്‍ തുടര്‍ച്ചയായി വിജയിച്ച ഒരു സമയം ഉണ്ടായിരുന്നു. അങ്ങനെയാണ് മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയവരുടെ നിരയിലേക്ക് നടനും ഉയര്‍ന്നത്.
മൃണാല്‍ താക്കൂറിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം
അതേസമയം വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാര്‍ത്താ അവതാരകനായി എത്തിയ താരമാണ് ജയറാം. ഓണം സമയത്ത് എഷ്യാനെറ്റ് ന്യൂസിലാണ് നടന് വാര്‍ത്ത വായിച്ചത്. ഇതേകുറിച്ച് കഴിഞ്ഞ ദിവസം ഇതേ ചാനലില്‍ നടന് സംസാരിച്ചിരുന്നു. വാര്‍ത്ത അവതാരകനായി സംഗീത സംവിധായകന് എം ജയചന്ദ്രനാണ് ഇത്തവണ എത്തിയത്. തുടര്‍ന്നാണ് ജയറാമിനെ വിളിച്ച് വാര്‍ത്ത വായിച്ച അനുഭവം ചോദിച്ചത്.
കുട്ടിക്കാലം മുതല്‍ ശബ്ദം വിറ്റ് ജീവിച്ചിട്ടുളള ഒരാളാണ് താന്‍ എന്ന് ജയറാം പറയുന്നു. ഞാന്‍ പെട്ടെന്ന് അതാണ് ഓര്‍ത്തുപോയത്. നേഴ്സറി സ്കൂളില്‍ പഠിക്കുന്ന സമയം തൊട്ട് പാട്ട് പാടിയും താരങ്ങളെ അനുകരിച്ചും സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. മിമിക്രി രംഗത്തെ അനുഭവം പില്ക്കാലത്ത് എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. അന്ന് വാര്‍ത്ത വായിച്ചപ്പോള്‍ ഞാന്‍ എത് സ്റ്റൈലില്‍ പറയണമെന്നതില്‍ സംശയമുണ്ടായിരുന്നു.
കാരണം വാര്‍ത്ത വായിക്കുന്നത് നമ്മള് സാധാരണ വര്‍ത്തമാനം പറയുന്നത് പോലെ പറഞ്ഞിട്ട് കാര്യമില്ല. അതിന് ഒരു ഒഴുക്ക് ഉണ്ടാവണം, പെട്ടെന്ന് ജനങ്ങളിലേക്ക് എത്തണം. അതിന് ക്ലാരിറ്റി ഉണ്ടാവണം. അതുകൊണ്ടാണ് ആ ഒരു സ്റ്റൈലില്‍ അന്ന് പറഞ്ഞത്, ജയറാം ഓര്‍ത്തെടുത്തു. ജീവിതത്തിലെ വലിയൊരു അനുഭവമായിരുന്നു അത് എന്നും താരം പറയുന്നു.
വാര്‍ത്ത വായിച്ചത് കണ്ട് മമ്മൂക്ക വിളിച്ച് പറഞ്ഞ കാര്യവും ജയറാം പറഞ്ഞു. ഒരിക്കലും ജീവിതത്തില്‍ നമ്മള് ഇത്രയും പെര്‍ഫെക്ട് ആവരുതെന്ന് എന്നാണ് മമ്മൂക്ക പറഞ്ഞത്. നിനക്ക് ഒരു തെറ്റ് എങ്കിലും മനപൂര്‍വ്വം വരുത്താമായിരുന്നു. അതെന്താ അതുപോലും നീ ചെയ്യാത്തത് എന്ന് മമ്മൂക്ക ചോദിച്ചു. അതാണ് വാര്‍ത്ത വായിച്ചതിന് എനിക്ക് കിട്ടിയ എറ്റവും വലിയ സമ്മാനം.
വിനയന് അങ്ങനെ ചെയ്തപ്പോള്‍ മണി തകര്‍ന്നുപോയി, പിന്നീട് നടന് ചെയ്തത്, അനുഭവം പറഞ്ഞ് വിഎം വിനു
അന്ന് വാര്‍ത്ത വായിക്കാന്‍ ഇരുന്ന സമയത്താണ് പിജെ ജോസഫ് രാജിവെച്ച ന്യൂസ് വരുന്നതെന്നും ജയറാം പറഞ്ഞു. അന്ന് കുറച്ച് ടെന്‍ഷനുണ്ടായിരുന്നു. ആ സമയത്ത് സത്യം പറഞ്ഞാല്‍ ആരായാലും ഒന്ന് ഞെട്ടിപ്പോവും. കേരള കോണ്‍ഗ്രസിന്റെ ചരിത്രം ഒകെ പേപ്പറില്‍ എഴുതിതരുകയാണ്. ഭയങ്കരമായ ടെന്‍ഷന്‍ അന്നുണ്ടായിരുന്നു. എന്നാല്‍ അന്ന് വലിയ കുഴപ്പമില്ലാതെ അത് വായിച്ചു, ജയറാം പറഞ്ഞു.
അതേസമയം നിരവധി സ്റ്റേജ് ഷോകളിലും അവതാരകനായി ജയറാം എത്തിയിട്ടുണ്ട്. ഫിലിം അവാര്ഡ്സിലും മറ്റുമാണ് ജയറാം അവതാരകന്റെ റോളിലും എത്തിയത്. വര്‍ഷങ്ങളോളം മിമിക്രി രംഗത്ത് പ്രവര്‍ത്തിച്ച ശേഷമാണ് ജയറാം സിനിമയില്‍ വരുന്നത്. പദ്മരാജന് സംവിധാനം ചെയ്ത അപരന് എന്ന ചിത്രത്തിലൂടെയായിരുന്നു നടന്റെ തുടക്കം. പിന്നീട് മലയാളത്തിലെ സൂപ്പര്‍താരങ്ങളില്‍ ഒരാളായി ജയറാം മാറി. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് നടന് തിളങ്ങി.
ചിത്രയ്ക്ക് മലയാളത്തില്‍ ഉണ്ടായ മോശപ്പെട്ട അനുഭവം, അന്ന് കൂടെ നിന്നത് മമ്മൂക്കയെന്ന് താരം
-
ചെന്നൈ എന്നാല്‍ സ്വാതന്ത്ര്യമാണ്, എനിക്ക് ആര്‍ത്തി ഉണ്ട്, അത് സിനിമയോടല്ല; വിനീത് ശ്രീനിവാസന്
-
'അമലയെ പരിഹസിക്കുന്നതെന്തിനാണ് മൂന്ന് മണിക്കൂർ മതി ആടുജീവിതം വായിക്കാൻ'; നടിക്ക് പിന്തുണയുമായി ആരാധകർ!
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'