Don't Miss!
- Automobiles ഏറ്റവും മോശം സേഫ്റ്റിയുള്ള മഹീന്ദ്രയുടെ വണ്ടി? GNCAP ക്രാഷ് ടെസ്റ്റിൽ പരീക്ഷിച്ച് ബൊലേറോ
- Lifestyle കടക്കെണി മരണക്കെണിയാകരുത്; കടത്തില്‍ നിന്ന് കരകയറാന്‍ വാസ്തു പറയും പരിഹാരങ്ങള്‍
- Technology എളുപ്പ വഴികൾ വേണ്ടന്ന് വെക്കണോ? ക്രോം ബ്രൗസറുപയോഗിക്കാൻ കിടിലൻ ടിപ്സ്
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024; അക്കരെ കൊട്ടിയൂർ സ്ത്രീ പ്രവേശനം, തിയതി, പൂജകൾ
- Sports IPL 2024: ടെക്നോളജി സഹായിക്കാനുള്ളത്; കോലിയുടെ പുറത്താകലില്‍ തുറന്നടിച്ച് ഡിവില്യേഴ്സ്
- Finance നഷ്ടത്തിന് ടാറ്റാ, മുന്നേറ്റത്തിന് തയ്യാറെടുത്ത് ടാറ്റാ ഗ്രൂപ്പ് ഓഹരി, ടാർഗെറ്റ് വില ഉയർത്തി ജെഫറീസ്
- News ഇനി ഭവന വായ്പയ്ക്ക് ബാങ്കുകൾ കയറി ഇറങ്ങേണ്ട; കെഎസ്എഫ്ഇ നിങ്ങളെ സഹായിക്കും, പലിശ ഇത്ര മാത്രം
ഒരു ടൂളായി ഞാന്‍ വര്ത്തിച്ചുവെന്നേയുള്ളു! മികച്ച നടനുള്ള പുരസ്കാരം ലഭിച്ചതിനെ കുറിച്ച് ജയസൂര്യ!
Recommended Video
നടന് സൗബിന് ഷാഹിറിനൊപ്പം 2018 ലെ മികച്ച നടനായി ജയസൂര്യയും തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ഞാന്‍ മേരിക്കുട്ടി, പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ക്യാപ്റ്റന്‍ എന്നീ സിനിമകളിലെ പ്രകടനമായിരുന്നു ജയസൂര്യയ്ക്ക് ഈ അംഗീകാരത്തിന് അര്‍ഹനാക്കിയത്. നേരത്തെ സാധ്യത പട്ടികയില്‍ ജയസൂര്യയുടെ പേര് വന്നപ്പോള്‍ മുതല്‍ ആരാധകരും ആവേശത്തിലായിരുന്നു.ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമിന്റെ ക്യാപ്റ്റാനായിരുന്ന വിപി സത്യന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ബയോപിക്കായിരുന്നു ക്യാപ്റ്റന്‍. പുരസ്കാരം ലഭിച്ചതിന് ശേഷം സിനിമയെ കുറിച്ചുള്ള ജയസൂര്യ പ്രതികരണം ഇങ്ങനെയാണ്.
ജയസൂര്യയുടെ വാക്കുകളിലേക്ക്..
ആദ്യമായിട്ടാണ് മികച്ച നടനുള്ള പുരസ്കാരം ലഭിക്കുന്നത്. ഞാന്‍ മേരിക്കുട്ടിയ്ക്കും ക്യാപ്റ്റനും. രണ്ട് എക്സ്ട്രീം കഥാപാത്രങ്ങളാണ് രണ്ടിലും. പുരസ്കാരം ലഭിച്ചതില്‍ ഏറെ സന്തോഷവാനാണ്. വിപി സത്യന് ആരാണെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. അദ്ദേഹത്തിന് കിട്ടേണ്ട ഒരു ബഹുമതിയാണെന്ന് തോന്നുന്നു. വേണ്ടത്ര അംഗീകാരമോ ഒന്നും ആ സമയത്ത് കിട്ടിയിട്ടില്ല. വിപി സത്യനെന്നു പറയുന്ന വ്യക്തിയെ ഈ തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കാന്‍ സാധിച്ചുവെന്നത് സന്തോഷം തരുന്ന കാര്യമാണ്.
ഞാന്‍ മേരിക്കുട്ടിയില്‍ രഞ്ജിത്തിനൊപ്പം നിര്‍മാതാവ് കൂടിയായിരുന്നു. ട്രാന്‍സ്ജെന്‍ഡര്‍ എന്നാല്‍ സെക്സ് വര്‍ക്കേഴ്സ് ആയി ചിത്രീകരിച്ചിരുന്ന സിനിമകളില്‍ നിന്നും വ്യത്യസ്തമായൊരു പ്രമേയത്തിലൂടെ അവതരിപ്പിച്ച് വ്യക്തമായ ഒരു ആഗ്രഹമുണ്ടെങ്കില്‍ ലക്ഷ്യത്തിലെത്താമെന്ന ഒരു സന്ദേശം പകര്‍ന്ന ചിത്രമായിരുന്നു ഞാന്‍ മേരിക്കുട്ടി. ഏറെ പേര് എനിക്ക് അവാര്‍ഡ് ലഭിക്കുമെന്ന് പറഞ്ഞെങ്കിലും പ്രതീക്ഷകളൊന്നും വെച്ച് പുലര്‍ത്തിയില്ല. ഞാനിന്ന് വരെ കണ്ടിട്ടില്ലാത്ത ഒരു പ്രസന്‍സ് എന്നിലുണ്ടായിരുന്നു എന്ന് തന്നെയാണ് തോന്നുന്നത്. അതിനൊക്കെയുള്ള ഒരു ടൂളായി ഞാന്‍ വര്ത്തിച്ചുവെന്നേയുള്ളുവെന്നും ജയസൂര്യ പറയുന്നു.
-
തിരിച്ച് വന്ന് അവളുടെ ജീവിതമെന്താകുമെന്ന ആശങ്കയുണ്ട്; ഞങ്ങൾ തമ്മിലും വഴക്കുണ്ടായിട്ടുണ്ട്; രഞ്ജു രഞ്ജിമാർ
-
അവസാന ആഴ്ച ജാന്മണി ഒരുപാട് ഒതുങ്ങിയിരുന്നു; ഇത്രയും തകർന്ന് കരഞ്ഞ് പുറത്ത് പോയ ഒരാൾ വേറെയില്ല; കുറിപ്പ്
-
സിബിന്റെ കള്ളം പൊളിഞ്ഞു; ഡയറക്ട് നോമിനേഷനിൽ; പവർ ടീമിൽ നിന്നും പുറത്ത്; രൂക്ഷമായി വിമർശിച്ച് മോഹൻലാൽ