Just In
- 30 min ago
അമ്പിളി ദേവിക്കും ആദിത്യനും രണ്ടാം വിവാഹ വാര്‍ഷികം, കുടുംബത്തിനൊപ്പമുളള പുതിയ ചിത്രവുമായി നടന്
- 31 min ago
ദിലീപിന്റെ നിര്‍ബന്ധം കൊണ്ട് മാത്രം ചെയ്തതാണ്; കരിയറില്‍ ബ്രേക്ക് സംഭവിച്ച സിനിമയെ കുറിച്ച് ഹരിശ്രീ അശോകന്
- 51 min ago
മമ്മൂട്ടിയുടെ ക്രോണിക് ബാച്ചിലറില്‍ അഭിനയിക്കാനായില്ലെന്ന് നമിത, അതേക്കുറിച്ച് ഇപ്പോഴും സങ്കടമുണ്ട്
- 1 hr ago
ശൈലജ ടീച്ചര്‍ റോള്‍ മോഡലാണെന്ന് മഞ്ജു വാര്യര്‍, വിളിച്ചാല്‍ ചോദിക്കുന്നത് ഇക്കാര്യമെന്നും നടി
Don't Miss!
- Sports
ടീമില്‍ പൂജാരയ്ക്ക് 'പഠിക്കുന്നത്' ഇദ്ദേഹം; ഇന്ത്യയുടെ ഫീല്‍ഡിങ് പരിശീലകന് വെളിപ്പെടുത്തുന്നു
- Lifestyle
പഴത്തിലെ സ്റ്റിക്കറില്‍ അപകടം ഒളിഞ്ഞിരിക്കുന്നു; അറിയാം ഇതെല്ലാം
- News
'റിപ്പബ്ലിക് ഡേ പരേഡ് 2021' ആപ് പുറത്തിറക്കി പ്രതിരോധ മന്ത്രാലയം; പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം..
- Automobiles
ബജാജ് 200 NS, RS മോഡലുകൾ 250 സിസി ബൈക്കുകളാകും; അരങ്ങേറ്റം ഈ വർഷം തന്നെ
- Finance
ഇന്ന് മുതൽ നിങ്ങൾക്ക് വോട്ടർ ഐഡി കാർഡ് വീട്ടിലിരുന്ന് തന്നെ ഡൗൺലോഡ് ചെയ്യാം, എങ്ങനെ?
- Travel
ദേശീയ വിനോദ സഞ്ചാര ദിനം 2021:അറിയാം ഇന്ത്യന്‍ വിനോദ സഞ്ചാരത്തെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ടെന്‍ഷനടിച്ച് ചെയ്ത സിനിമയാണ് ആദി! മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം സ്വപ്നമാണെന്നും ജീത്തു ജോസഫ്!
മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരിലൊരാളാണ് ജീത്തു ജോസഫ്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് അദ്ദേഹം. കാര്‍ത്തിയും ജ്യോതികയും അണിനിരന്ന തമ്പിയുമായാണ് അദ്ദേഹം ഒടുവിലായി എത്തിയത്. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദൃശ്യം മോഡല്‍ കൊലപാതകങ്ങള്‍ നാട്ടില്‍ പതിവാകുന്നതിന് താന്‍ കാരണക്കാരനല്ലെന്ന് അദ്ദേഹം പറയുന്നു. ജയരാജ് സാറിന് തന്നോടുള്ള സ്നേഹം ചിലരെ അസ്വസ്ഥരാക്കിയെന്നും തന്നെ അദ്ദേഹവുമായി തെറ്റിച്ച് പുറത്താക്കാനുമുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. അദ്ദേഹത്തിന്രെ സഹസംവിധായകനായി ജീത്തു ജോസഫ് പ്രവര്‍ത്തിച്ചിരുന്നു. അത് തിരിച്ചറിഞ്ഞതിനാലാവണം അദ്ദേഹത്തിന് തന്നോട് ഒരല്പം സ്നേഹക്കൂടുതലുണ്ടായിരുന്നു. ഇത് മറ്റ് പലരേയും അസ്വസ്ഥരാക്കിയിരുന്നു. അതേക്കുറിച്ച് താനറിഞ്ഞിരുന്നില്ലെന്നും ജീത്തു ജോസഫ് പറയുന്നു.
കോസ്റ്റിയൂമിന്റെ ചുമതലയാണ് അന്ന് അദ്ദേഹം ഏല്‍പ്പിച്ചിരുന്നത്. സെറ്റില്‍ നിന്നും സ്ഥിരമായി വസ്ത്രങ്ങള്‍ മോഷണം പോവാന്‍ തുടങ്ങിയിരുന്നു. ഇതേക്കുറിച്ചറിഞ്ഞതോടെ സാര്‍ ദേഷ്യപ്പെടുമായിരുന്നു. ഇതെങ്ങനെയാണ് നഷ്ടമാവുന്നത് എന്നതിനെക്കുറിച്ച് അറിയില്ലായിരുന്നു. അപ്പുറത്തെ റബ്ബര്‍ തോട്ടത്തില്‍ നിന്നും ഒരുദിവസം കാണാതായ കോസ്റ്റിയൂം കിട്ടിയിരുന്നു. ഇതോടെയാണ് തന്നെ പുറത്താക്കാനുള്ള ശ്രമമാണ് ഇതെന്ന് മനസ്സിലാക്കിയത്. കരഞ്ഞുകൊണ്ടാണ് അന്ന് സെറ്റില്‍ നിന്നും ഇറങ്ങിപ്പോന്നതെന്നും അദ്ദേഹം പറയുന്നു.
ഇതേക്കുറിച്ചൊക്കെ ഓര്‍ക്കുമ്പോള്‍ എല്ലാമൊരു നിമിത്തമാണെന്നാണ് തോന്നുന്നത്. മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കാനുള്ള ആഗ്രഹം മനസ്സിലുണ്ടെന്നും ജീത്തു ജോസഫ് പറയുന്നു. കരിയറില്‍ ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ അനുഭവിച്ചത് ആദിയുടെ ചിത്രീകരണത്തിനിടയിലായിരുന്നു. പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറിയ ചിത്രമായിരുന്നു ആദി. ബാലതാരത്തില്‍ നിന്നും നായകനായി മാറുന്ന പ്രണവ് എങ്ങനെയായിരിക്കും വരുന്നതെന്നറിയാനായിരുന്നു ആരാധകര്‍ അന്ന് കാത്തിരുന്നത്.