Don't Miss!
- Automobiles 20 വര്‍ഷത്തിന് ശേഷം ലംബോര്‍ഗിനി മാറ്റിയ ലോഗോ കണ്ടോ? ഒരമ്മ പെറ്റ അളിയന്മാരെന്നേ പറയൂ...
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Technology കൈയിലെ ചെറുവിരലിന് ഒരു വളവ് ഉണ്ടോ എന്ന് നോക്കൂ! ഭയപ്പെടുത്തി 'ഐഫോൺ ഫിംഗർ', വീഡിയോ ഇതാ
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- News 'ചതിച്ചല്ലോ പൊന്നേ'; ഹൃദയം തകർത്ത് സ്വർണ വില, പവന് അരലക്ഷം തൊട്ടു, വില വിവരങ്ങൾ ഇങ്ങനെ
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
സിസ്റ്റര്‍ അമലയുടെ കഥ പറഞ്ഞ സുരേഷ് ഗോപി ചിത്രം, ത്രില്ലര്‍ സിനിമയെ കുറിച്ച് സംവിധായകന് കെ മധു
സുരേഷ് ഗോപി-കെ മധു കൂട്ടുകെട്ടില്‍ 1999ല്‍ പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമായിരുന്നു ക്രൈം ഫയല്‍. സിസ്റ്റര്‍ അഭയ കൊലക്കേസിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങിയത്. അഭയ കേസിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് വന്ന ചിത്രത്തിനായി വലിയ ആകാംക്ഷയോടെയാണ് എല്ലാവരും കാത്തിരുന്നത്. കോണ്‍വെന്റിലെ കിണ്ണറ്റില്‍ സിസ്റ്റര്‍ അമലയെ മരിച്ചനിലയില്‍ കണ്ടെത്തുന്നതും തുടര്‍ന്നു നടക്കുന്ന പോലീസ് അന്വേഷണവുമാണ് സിനിമയില്‍ കാണിച്ചത്.
Recommended Video
ഏകെ സാജന്, ഏകെ സന്തോഷ് തുടങ്ങിയവരുടെ തിരക്കഥയിലായിരുന്നു സിനിമ ഒരുങ്ങിയത്. സുരേഷ് ഗോപിക്കൊപ്പം സിദ്ധിഖ്, സംഗീത, വിജയരാഘവന്, രാജന് പി ദേവ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. സിസ്റ്റര്‍ അമലയായി നടി സംഗീതയാണ് ചിത്രത്തില്‍ അഭിനയിച്ചത്. അതേസമയം അതീവ ശ്രദ്ധേയോടെയാണ് അന്ന് സിനിമ അണിയിച്ചൊരുക്കിയതെന്ന് സംവിധായകന് കെ മധു പറഞ്ഞിരുന്നു.
മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തിലാണ് സംവിധായകന് ഇക്കാര്യം വെളിപ്പെടുത്തിയത്. അഭയ കേസ് സിനിമയ്ക്ക് ഒരു പശ്ചാത്തലം ആയെന്നേയുളളൂ എന്നും സംവിധായകന് പറയുന്നു. റിലീസിന് മുന്‍പ് വരെ പലരുടെയും മനസില്‍ ആ സിനിമയെ കുറിച്ച് ചില കറുത്ത പാടുകളുണ്ടായിരുന്നു. എന്താണ് ഇവര്‍ സിനിമയിലൂടെ ഉദ്ദേശിക്കുന്നതെന്നായിരുന്നു അവരെല്ലാം ചിന്തിച്ചത്.
എന്നാല്‍ മാറ്റിനി കഴിഞ്ഞതോടെ ആ കറുത്ത പാടുകളെല്ലാം മാഞ്ഞു. ഇത് അഭയ കൊലക്കേസ് അല്ലെന്നും വെറും സിനിമാ കേസാണെന്നും അവര്‍ക്ക് മനസിലായി. ഒരു കുറ്റാന്വേഷണ കഥ മറ്റൊരു രീതിയില്‍ തികച്ചും സിനിമാറ്റിക്ക് രീതിയില്‍ ആവിഷ്കരിക്കുകയാണ് ചെയ്തത്. ആരുടെയും പേരെടുത്ത് പറയാതെ ആരെയും കുറ്റപ്പെടുത്താതെ ഒരു കഥ തിരക്കഥാകൃത്തുക്കളായ ഏകെ സാജനും ഏകെ സന്തോഷും തയ്യാറാക്കി.
പുതിയ ലുക്കിലൂടെ ഈ വര്‍ഷം ഞെട്ടിച്ച ഇന്ത്യന്‍ സെലിബ്രിറ്റികള്‍, ചിത്രങ്ങള്‍ കാണാം
കോടതിയുടെ പരിഗണനയിലുളള ഒരു കേസ് ആയതിനാലും സെന്‍സേഷണല്‍ സംഭവമായതിനാലും അതീവ ശ്രദ്ധയോടെയാണ് സിനിമ ചെയ്തത്. ഓരോ ഷോട്ടും കൃത്യതയോടെയാണ് പകര്‍ത്തിയതെന്നും സംവിധായകന് പറഞ്ഞു. പൊതു സമൂഹത്തില്‍ ജീവിക്കുന്ന ഒരാളെന്ന നിലയില്‍ പ്രായം കുറവായിരുന്ന സംവിധായകനായിട്ടും ഓരോ ഷോട്ടിലും അത്രയേറെ ശ്രദ്ധിച്ചിരുന്നു. ഒരു സംവിധായകന് ചെയ്യാവുന്ന പരമാവധി നീതി പുലര്‍ത്തിയാണ് ആ കഥ സിനിമയാക്കിയത് അഭിമുഖത്തില്‍ കെ മധു പറഞ്ഞു.
ഡി ഐജി ഈശ്വോ പണിക്കര്‍ ഐപിഎസ് എന്ന നായക കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ സുരേഷ് ഗോപി അഭിനയിച്ചത്. എസ് പി അന്‍വര്‍ റാവത്തറായി സിദ്ധിഖും ഫാദര്‍ ക്ലെമന്റ് കാളിയാര്‍ ആയി വിജയരാഘവവനും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തി. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ടെലിവിഷന്‍ ചാനലുകളില്‍ എപ്പോഴും വരാറുണ്ട് സിനിമ. എന്‍എഫ് വര്‍ഗീസ്, കലാഭവന്‍ മണി, കൊച്ചിന് ഹനീഫ, വിജയകുമാര്‍, മേഘനാഥന്, കുണ്ടറ ജോണി, ജഗനാഥ വര്‍മ്മ, ബാബു നമ്പൂതിരി, സുബൈര്‍, റിസബാവ, സ്ഫടികം ജോര്‍ജ്ജ്, കെബി ഗണേഷ് കുമാര്‍, എംഎസ് തൃപ്പൂണിത്തുറ, സീനത്ത്, ശാന്തകുമാരി, പ്രിയങ്ക തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
-
മകളെക്കുറിച്ച് പരാതിയുമായി വന്ന ഡോക്ടർ; എന്നെയും മകളെയും കണ്ടാൽ അവർ മകനെ ഒളിപ്പിക്കും; ഉർവശി
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ